Connect with us

Breaking News

ടാറിങ് പൂർണമായി തകർന്നു; എങ്ങനെ കയറുമീ ചുരം ?

Published

on

Share our post

പാൽച്ചുരം : ടാറിങ് പൂർണമായി തകർന്നതിനെ തുടർന്ന് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ഗതാഗതം ദുഷ്കരമായി. കണ്ണൂർ – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ റോഡിലെ ചുരം ഭാഗമാണ് റോഡ് പൂർണമായി തകർന്നത്. കോവിഡ് കാലത്തിനു ശേഷം മാത്രം ഈ റോഡിൽ 63 ലക്ഷം രൂപയുടെ അറ്റകുറ്റപണികൾ നടത്തിയിട്ടുണ്ട്.

ടാറിങ് പൂർണമായി പൊളിച്ചു നീക്കി വീണ്ടും റോഡിന്റെ ഉപരിതലം പുതുക്കി പണിതിരുന്നു. എന്നാൽ വലിയഭാരം കയറ്റിയ ചരക്കു വാഹനങ്ങളും ചെങ്കല്ല് കയറ്റിയ ലോറികളും നിരന്തരം കടന്നു പോകുന്നതിനെ തുടർന്നാണു ചുരത്തിലെ ദുർഘടമായ ഭാഗത്തെ ടാറിങ് തകരുന്നതെന്നു നാട്ടുകാർ പറയുന്നു.

കണ്ണൂർ വിമാനത്താവളത്തിലേക്ക് നിർമിക്കുന്ന നാലുവരി പാതയുടെ ഭാഗം എന്ന നിലയിൽ റോഡ് ഫണ്ട് ബോർഡ് ഈ ചുരം റോഡിനെ ഏറ്റെടുത്തിരുന്നു. എല്ലാ വർഷവും ചുരം മേഖലയിലെ അറ്റകുറ്റപണികൾക്കായി വൻ തുകകൾ നീക്കി വയ്ക്കാറുണ്ടെങ്കിലും ഓരോ പണികൾ കഴിഞ്ഞു ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ റോഡ് തകരുന്ന സ്ഥിതിയാണ്.

ഈ വർഷം ചുരം ഭാഗത്തിനു സമീപം റോഡിലെ കുഴികൾ അടച്ചിരുന്നു. എന്നാൽ രണ്ടു ദിവസത്തിനകം അതും തകർന്നു. 2018ലും 2019ലും ഉണ്ടായ ഉരുൾപൊട്ടലുകളെ തുടർന്ന് ചുരത്തിലെ റോഡിന്റെ വശങ്ങൾ തകർന്നു പോയിരുന്നു. ഈ ഭാഗങ്ങളിൽ താൽക്കാലിക സംരക്ഷണത്തിനുള്ള നടപടികൾ മാത്രമാണു സ്വീകരിച്ചത്.

5 മീറ്റർ മാത്രമാണു ചുരത്തിലെ പല ഇടങ്ങളിലും റോഡിന്റെ ആകെ വീതി. റോഡ് തകരുന്നതിനാൽ ചെറിയ വാഹനങ്ങളുമായി എത്തുന്നവരാണു കുടുങ്ങുന്നത്. കയറ്റത്തിൽ വാഹനം നിന്നു പോകുന്നതും കുഴിയിൽ നിന്നു കയറാൻ കഴിയാതെ വരുന്നതും ഗതാഗതക്കുരുക്കുകൾക്കും കാരണമാകുന്നുണ്ട്. നിർമാണ വസ്തുക്കളുമായി ചുരം കയറി പോകുന്ന വാഹനങ്ങളിൽ നിന്നു തെറിച്ചു വീഴുന്ന കല്ലുകളും ചെറു വാഹനങ്ങൾക്കും പിന്നാലെ കയറ്റം കയറി ചെല്ലുന്ന വാഹനങ്ങൾക്കും ഭീഷണിയാകുന്നുണ്ട്.

കല്ലും മണലും കൽപ്പൊടിയും കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്ന് ഉയരുന്ന പൊടിയും പ്രശ്നം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. വിമാനത്താവളത്തിലേക്ക് നാലുവരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത ഈ റോഡ് പക്ഷെ, ചുരം ഭാഗത്ത് പരമാവധി ലഭിക്കുന്ന വീതിയിൽ മാത്രമാകും വികസിപ്പിക്കുക.

അമ്പായത്തോട് മുതൽ മാനന്തവാടി വരെയുള്ള വിമാനത്താവള റോഡ് രണ്ടു വരി പാത മാത്രമായിരിക്കും എന്നും റോഡ് ഫണ്ട് ബോർഡ് അറിയിച്ചിരുന്നു.വിമാനത്താവള റോഡിന്റെ ഭാഗമാക്കിയതോടെ അറ്റകുറ്റപണികളും വൈകുമെന്ന ഭീതിയിലാണ് നാട്ടുകാർ.

കെഎസ്ആർടിസിയുടെ മുപ്പതോളം സർവീസുകൾ ഈ റോഡിലുണ്ട്. സ്കൂൾ, കോളജ്, സർക്കാർ ഓഫിസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് സ്ഥിരം യാത്രക്കാർ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. റോഡിന്റെ അറ്റകുറ്റപണികൾ വൈകിയാൽ വൻ അപകടങ്ങൾക്കും സാധ്യത ഉള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!