Connect with us

Breaking News

പൂളക്കുറ്റി ഉരുൾപൊട്ടൽ; പ്രത്യേക പാക്കേജ് അനുവദിക്കാൻ നിയമസഭയിൽ സണ്ണി ജോസഫ് എം.എൽ.എയുടെ സബ്മിഷൻ

Published

on

Share our post

പേരാവൂർ: നിയോജക മണ്ഡലത്തിലെ കണിച്ചാര്‍ പഞ്ചായത്തില്‍ പൂളക്കുറ്റി മേഖലയില്‍ ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടത്തില്‍ പ്രത്യക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ്‌ എം .എല്‍ .എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.

ദുരന്ത സ്ഥലത്ത് മന്ത്രിമാരുടെ സന്ദര്‍ശനത്തില്‍ യോഗം ചേർന്ന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാമ മാത്രമായ നഷ്ടപരിഹരമാണ് നല്‍കിയത്. വെള്ളറ,ചെക്യേരി പട്ടിക വര്‍ഗ കോളനിനിവാസികള്‍ക്ക് പോലും നഷ്ടപ്പെട്ട വീടുകൾ പുനർനിർമ്മിക്കാൻ ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ല.

വീടും സ്ഥലവും പൂര്‍ണമായി തകര്‍ന്നവര്‍ക്ക് 95000 രൂപ മാത്രമാണ് അനുവദിച്ചത്.ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതമാണ് ലഭിച്ചത്. കൃഷിയും സ്ഥലവും നഷ്ടപ്പെട്ടവർക്കും ഇതുവരെ ഫണ്ടനുവദിച്ചിട്ടില്ല.

കൃഷി വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും തദേശ സ്വയംഭരണ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതാണ്. നാശനഷ്ടങ്ങള്‍ മന്ത്രിതല സംഘം, എം.എല്‍. എമാര്‍, എം .പിമാര്‍ തുടങ്ങിയവര്‍ പരിശോധിച്ചതാണെന്നും നാലു മാസം കഴിഞ്ഞിട്ടും പ്രശ്നത്തില്‍ തീരുമാനമാകാത്തതില്‍ അടിയന്തര പ്രാധാന്യത്തോടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും സണ്ണി ജോസഫ്‌ എം.എല്‍.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

സബ്മിഷന് മറുപടിയായി ഇരിട്ടി താലൂക്കിൽ വിവിധ മേഖലകളിൽ 2022 ആഗസ്റ്റ് മാസം സംഭവിച്ച പ്രകൃതിക്ഷോഭങ്ങളിൽ വിവിധ വകുപ്പുകളുടെ കണക്ക് പ്രകാരം 35 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളതെന്ന് റവന്യൂ മന്ത്രി മറുപടി നല്കി.എസ് .ഡി .ആർ. എഫ് അനുസരിച്ച് കൊടുക്കാൻ കഴിയുന്ന നഷ്ടപരിഹാരം മാത്രമേ ഇപ്പോൾ കൊടുക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും പ്രത്യേക പാക്കേജിനായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാവുന്നതാണെന്നും റവന്യു വകുപ്പ് മന്ത്രി മറുപടിയിൽ പറഞ്ഞു.

2022 ആഗസ്റ്റ്‌,സെപ്റ്റംബര്‍ മാസങ്ങളില്‍ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി മേഖലയിൽ മുപ്പതോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി മൂന്ന് ജീവനുകൾ നഷ്ടപ്പെടുകയും, 200-ലധികം ഏക്കര്‍ സ്ഥലത്ത് കൃഷിനാശം സംഭവിക്കുകയും ചെയ്തിരുന്നു.റോഡുകളും, പാലങ്ങളും തകരുകയും കച്ചവട സ്ഥാപനങ്ങള്‍ക്ക് നാശ നഷ്ടങ്ങളുമുണ്ടായി. തൊട്ടടുത്ത പഞ്ചായത്തുകളായ പേരാവൂര്‍, കോളയാട്, കേളകത്തും നാശനഷ്ടമുണ്ടായിരുന്നു.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!