Connect with us

Breaking News

കേരഗ്രാമം പദ്ധതി: മാങ്ങാട്ടിടത്ത് 3000 കർഷകർക്ക് ആശ്വാസം

Published

on

Share our post

സംസ്ഥാന സർക്കാരിന്റെ കേരഗ്രാമം പദ്ധതി മാങ്ങാട്ടിടം പഞ്ചായത്തിൽ ഇതുവരെ ആശ്വാസമേകിയത് 3000ത്തോളം കേരകർഷകർക്ക്. നാളികേര ഉൽപാദനം ശാസ്ത്രീയമായി വർധിപ്പിക്കാൻ സർക്കാർ ആരംഭിച്ച പദ്ധതിയിൽ മാങ്ങാട്ടിടത്ത് ആറ് വാർഡുകളിലെ കർഷകരാണ് ഉൾപ്പെട്ടിട്ടുള്ളത്.2021-2022 സാമ്പത്തിക വർഷം ആരംഭിച്ച പദ്ധതിയിലൂടെ ആദ്യ വർഷം പഞ്ചായത്തിന് 51 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിലൂടെ 1750 കർഷകരുടെ 26000 തെങ്ങുകൾക്ക് ജൈവ-രാസ വളങ്ങൾക്കായുള്ള സബ്‌സിഡി ലഭ്യമാക്കി.

91 തെങ്ങ് കയറ്റുയന്ത്രങ്ങളും 71 പമ്പ് സെറ്റും നൽകി. തെങ്ങുകയറ്റ യന്ത്രത്തിന് 2000 രൂപയാണ് സബ്‌സിഡി ലഭ്യമാക്കിയത്. ഒരാൾക്ക് പരമാവധി 10,000 രൂപ എന്ന നിലയിൽ പമ്പ് സെറ്റിന് 50 ശതമാനവും മണ്ണിര കമ്പോസ്റ്റിന് 10,000 രൂപയും സബ്‌സിഡി ലഭ്യമാക്കി.രോഗം വന്നതും ഉൽപാദന ക്ഷമത കുറഞ്ഞതുമായ 1000 തെങ്ങുകൾ മുറിച്ചുമാറ്റി. മുറിച്ചുമാറ്റിയ ഓരോ തെങ്ങിനും 1000 രൂപ വീതം നൽകി.

പകരം പുതിയ തെങ്ങുകൾ വെക്കാൻ തൈ ഒന്നിന് 50 രൂപ സബ്സിഡി അനുവദിച്ചു. 600 തെങ്ങിൻ തൈകളാണ് വിതരണം ചെയ്തത്. ഇടവിള കൃഷിക്കായി റംബൂട്ടാൻ, സപ്പോട്ട, മാവ്, നാരകം എന്നിവയും നൽകി.
2022-2023 സാമ്പത്തിക വർഷം 20 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിലൂടെ 26,000 തെങ്ങുകൾക്ക് വളത്തിനുള്ള ആനുകൂല്യം ലഭ്യമാക്കി. 1000 തെങ്ങുകൾ മുറിച്ചു മാറ്റുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇടവിള കൃഷിക്കായി നേന്ത്രവാഴ, മൈസൂർ വാഴക്കന്നുകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്.

ആറു വാർഡിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ട കേരസമിതിക്കാണ് പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. വർഷം 50 മുതൽ 60 വരെ തേങ്ങ ലഭിച്ചിരുന്ന തെങ്ങിൽ നിന്നും പദ്ധതി നടപ്പാക്കിയതോടെ 70 മുതൽ 80 വരെ തേങ്ങ ലഭിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി .സി ഗംഗാധരൻ മാസ്റ്റർ പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!