Connect with us

Breaking News

മയ്യഴിയിൽ പിടിമുറുക്കി എം.ഡി.എം.എ

Published

on

Share our post

മാഹി: മദ്യമൊഴുകും മയ്യഴിപ്പുഴക്കരയിൽ ഇപ്പോൾ മയക്കുമരുന്നും സുലഭം. കേവലം ഒൻപത് ചതുരശ്ര കി.മീ. വിസ്തീർണ്ണവും, നാൽപ്പതിനായിരത്തോളം ജനസംഖ്യയുമുള്ള കൊച്ചു മാഹിയിൽ, ചില്ലറ മൊത്ത മദ്യഷാപ്പുകളുടെ എണ്ണം 68. ലഹരിയിൽ മയങ്ങുന്ന മയ്യഴിക്കിപ്പോൾ ഭീഷണി മദ്യത്തേക്കാൾ മയക്ക് മരുന്നിന്റെ ശക്തമായ സാന്നിദ്ധ്യമാണ്. നേരത്തെതന്നെ കഞ്ചാവ് വിപണന കേന്ദ്രമായിരുന്ന പൂഴിത്തലയും, തൊട്ടടുത്ത
മയ്യഴിയോട് ചേർന്നുള്ള കേരളക്കരയിലെ അഴിയൂർ മേഖലയും ഇപ്പോൾ എം.ഡി.എം.എ പോലുള്ള മയക്ക് മരുന്നുകളുടെ പ്രഭവ കേന്ദ്രമായി മാറിയിട്ടുണ്ട്.

സ്‌കൂൾ വിദ്യാർത്ഥികളെ പ്രത്യേകിച്ച് പെൺകുട്ടികളെയടക്കം ഉപയോഗപ്പെടുത്തി, യുവതികളടക്കമുള്ള മാഫിയാ സംഘം നടത്തിവരുന്ന മാരകമായ മയക്കുമരുന്ന് വിപണനം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തലശ്ശേരി, മാഹി, ചൊക്ലി മേഖലകളിലേക്കുള്ള ലഹരി വിപണനത്തിന്റെ ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തായത്. അഴിയൂരിലെ ഒരു പ്രമുഖ വിദ്യാലയത്തിലെ പതിമൂന്നോളം കുട്ടികൾ ലഹരിമരുന്നിന്നടിമയായിട്ടുണ്ടെന്നറിയുന്നു. ബിസ്‌ക്കറ്റ് നൽകിയാണ് ഒരു ചേച്ചി ആദ്യം വശത്താക്കിയതെന്ന് ഇരയായ പെൺകുട്ടി പറയുന്നു. ബിസ്‌ക്കറ്റ് കഴിച്ചാൽ വീണ്ടും വേണമെന്ന അഭിനവേശമുണ്ടാകും.

പിന്നീട് മണപ്പിക്കാനുള്ള പൊടി നൽകി. ഒടുവിൽ ലഹരി കുത്തി വെക്കുന്നിടം വരെയെത്തി. പൊടി ശ്വസിച്ചാൽ പിന്നെ ഒന്നും അറിയില്ലത്രെ. തങ്ങളുടെ വരുതിയിലായാൽ ഈ കുട്ടികളെ ഉപയോഗിച്ച് സ്‌കൂൾ ബാഗുകളിലാക്കി മറ്റിടങ്ങളിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുകയാണ് ചെയ്യുന്നത്.സ്‌കൂളിലെ കബഡി താരവും, സ്റ്റുഡന്റ്സ് പൊലീസുമൊക്കെയായ പെൺകുട്ടിയെയാണ് മാഫിയാ സംഘം ആദ്യം കെണിയിൽ വീഴ്ത്തിയത്. കരിയർമാരുടെ ശരീരത്തിൽ ചില അക്ഷരങ്ങളും, മോജോകളും വരച്ചാണ് ഇവർ ലക്ഷ്യസ്ഥാനങ്ങളിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നത്.

ചോമ്പാല പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും തെളിവുകളുടെ അഭാവത്തിൽ തുടർനടപടികൾ സ്വീകരിക്കാനായില്ല.പുതുച്ചേരിയിൽ ആദ്യ കേസ് മാഹിയിൽപുതുച്ചേരി സംസ്ഥാനത്ത് തന്നെ ആദ്യമായി എം.ഡി.എം.എ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മാഹിയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ രണ്ട് സംഘങ്ങളെ മാഹി പൊലീസ് പിടികൂടുകയുണ്ടായി. പന്തക്കലിൽ വെച്ച് എം.ഡി.എം.എയുമായി പിടികൂടപ്പെട്ട അഭ്യസ്തവിദ്യരായ രണ്ട് യുവാക്കളിൽ നിന്നും ലഹരി വസ്തുക്കൾ കടത്താനുള്ള അറകളും ഹുക്കയും, വേയിംഗ് മെഷീനുമെല്ലാം പിടിച്ചെടുത്തിരുന്നു.

മംഗളൂരുവുമായി ബന്ധമുള്ള സംഘമാണിത്. പള്ളൂർ വയലിൽ നിന്നും പിടിയിലായ മറ്റൊരു എം.ഡി.എം.എ.വിപണന സംഘത്തിനും ബംഗളൂരു അടക്കമുള്ള അന്തർ സംസ്ഥാന ബന്ധങ്ങളുണ്ട്. നിരോധിത ലഹരി വസ്തുക്കൾ പലവട്ടം പിടിക്കപ്പെട്ടിട്ടും മൂലക്കടവ്, മാക്കുനി ഭാഗത്ത് പരസ്യമായി തന്നെ വിൽപ്പന തുടരുകയാണ്.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.


Share our post
Continue Reading

Trending

error: Content is protected !!