Connect with us

Breaking News

പയ്യന്നൂർ പോസ്റ്റ് ഓഫീസ് വാടക കെട്ടിടത്തിൽ: സ്വന്തമായുള്ള ഭൂമി കാടുകയറുന്നു

Published

on

Share our post

പയ്യന്നൂർ: കാറ്റും വെളിച്ചവും കടക്കാത്ത അസൗകര്യംകൊണ്ട് വീർപ്പുമുട്ടുന്ന വാടക കെട്ടിടത്തിൽ ഇനിയും തുടരാനാണ് പയ്യന്നൂർ പോസ്റ്റ് ഓഫീസിന്റെ വിധി. കോടികൾ വിലമതിക്കുന്ന സ്വന്തം സ്ഥലം കാട് പിടിച്ച് കിടക്കുമ്പോഴാണ് പോസ്റ്റ് ഓഫീസ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.കേളോത്ത് നാരങ്ങാതോടിന് സമീപം പ്രധാന റോഡിനോട് ചേർന്നുള്ള 19 സെന്റ് സ്ഥലം1991ൽ 84,899 രൂപയ്ക്കാണ് പോസ്റ്റ് ഓഫീസിനായി അക്വയർ ചെയ്ത് എടുത്തത്. കുറേവർഷം അനാഥമായി കിടന്ന സ്ഥലത്തിന് ചുറ്റും പിന്നീട് മതിൽ കെട്ടി ഗേറ്റും സ്ഥാപിച്ചെങ്കിലും കാലപ്പഴക്കത്താൽ ഇരുമ്പ് ഗേറ്റ് തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി.

സ്ഥലം ആണെങ്കിൽ നഗരമദ്ധ്യത്തിൽ ചെറിയ ഒരു വനത്തിന്റെ പ്രതീതി സൃഷ്ടിച്ച് കാട് പിടിച്ച് കിടക്കുന്നു. സ്വന്തം സ്ഥലമുള്ള ഇടങ്ങളിലെല്ലാം കെട്ടിടം നിർമ്മിച്ച് വാടക കൊടുക്കുന്നത് ഒഴിവാക്കുക എന്ന നയത്തിന്റെ ഭാഗമായി ചെറുപുഴ, ചെറുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കെട്ടിട നിർമ്മാണത്തിന് പോസ്റ്റൽ വകുപ്പ് നടപടി തുടങ്ങിയെങ്കിലും പയ്യന്നൂരിലെ സ്ഥലം സംബന്ധിച്ച് എല്ലാവരും വിസ്മൃതിയിലാണ്ടത് പോലെയാണുള്ളത്.പ്രധാന റോഡിൽ നിന്ന് ഉള്ളിലേക്ക് മാറി ഗോഡൗൺ മാതൃകയിലുള്ള കെട്ടിടത്തിൽ വാടകയിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിൽ വൈദ്യുതി ഇല്ലെങ്കിൽ കൂരിരുട്ടിൽ പരസ്പരം കൂട്ടിമുട്ടുന്ന സ്ഥിതിയാണ്.

പോസ്റ്റ് ഓഫീസ് എന്നതിന് ഒരു ബോർഡ് പോലും വയ്ക്കാൻ സ്ഥലമില്ലാത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് ചിരപരിചിതർക്കല്ലാതെ മറ്റൊരാൾക്കും മനസ്സിലാകുകയുമില്ല. നേരത്തെ നാരങ്ങാ തോടിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നതെങ്കിലും അസൗകര്യം മൂലം വലഞ്ഞപ്പോഴാണ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയത്.12 ബ്രാഞ്ചുകൾപയ്യന്നൂർ പോസ്റ്റ് ഓഫീസിന് കീഴിൽ 12 ബ്രാഞ്ചുകളാണ് നിലവിലുള്ളത്. അന്നൂർ, ചാലോട്, എരമം, കാനായി, കണ്ടങ്കാളി, കണ്ടോത്ത്, കാങ്കോൽ, കവ്വായി, കോറോം, മാത്തിൽ, വെള്ളൂർ എന്നിവ കൂടാതെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനും പയ്യന്നൂരിന്റെ കീഴിലാണ് വരുന്നത്.

റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊണ്ടുവരുന്ന തപാൽ ഉരുപ്പടികൾ അടങ്ങിയ മെയിൽ ബാഗുകൾ ഏറെ ബുദ്ധിമുട്ടിയാണ് ജീവനക്കാർ ഒന്നാം നിലയിലുള്ള കെട്ടിടത്തിലേക്ക് കയറ്റുകയും ഇറക്കുകയും മറ്റും ചെയ്യുന്നത്.ചലനങ്ങളുണ്ട്,​ ചെറുതായിചില സംഘടനകളുടെയും മറ്റും ഇടപെടലുകൾ കാരണം കെട്ടിട നിർമ്മാണത്തിന് ആവശ്യമായ നടപടികൾ ആരംഭിക്കുകയും 2012 ൽ പയ്യന്നൂർ നഗരസഭ പ്ലാനും മറ്റ് അനുബന്ധ രേഖകളും സമർപ്പിക്കുകയും ചെയ്തിരുന്നു.

ഏറ്റുവുമൊടുവിൽ കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി സ്ഥലത്തിന്റെ ബി.ടി.ആർ (അടിരേഖ) പകർത്തി കിട്ടുന്നതിനായി പോസ്റ്റൽ വകുപ്പ് , വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ,​ നടപടികൾ എത്രമാത്രം മുന്നോട്ടുപോകുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!