Connect with us

Breaking News

വൺവേ തെറ്റിച്ച് ബസ് പാഞ്ഞു, അപകടത്തിലേക്ക്

Published

on

Share our post

കിഴുത്തള്ളി : വൺവേ തെറ്റിച്ച് ഓടിയ സ്വകാര്യ ബസ് കാറിൽ ഇടിച്ചു. താഴെചൊവ്വ നടാൽ ബൈപാസിൽ ഇന്നലെ രാത്രി 7.30 നാണു സംഭവം. കാറിലുണ്ടായിരുന്ന ഒരു യാത്രക്കാരനു പരുക്കേറ്റു. ഇയാളെ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.പരുക്ക് ഗുരുതരമല്ല.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്കു പോകുന്ന വാഹനങ്ങൾ ചാലക്കുന്നിൽ നിന്നു കിഴുത്തള്ളിയിലേക്കുള്ള പഴയ റോഡിലൂടെയും കണ്ണൂരിൽ നിന്ന് തലശ്ശേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കിഴുത്തള്ളി–ചാലക്കുന്ന് ബൈപാസിലൂടെയും വൺവേ അടിസ്ഥാനത്തിൽ പോകണമെന്നാണു നിയമം.

രാത്രി സമയങ്ങളിലും രാവിലെയും വൺവേ തെറ്റിച്ചാണ് കോഴിക്കോട്, കൂത്തുപറമ്പ് ഭാഗങ്ങളിലേക്കു പോകുന്ന സ്വകാര്യ ബസുകൾ ഓടുന്നത്. ഇത്തരത്തിൽ അമിത വേഗത്തിൽ ഓടുന്ന ബസുകൾ അപകട ഭീതി ഉണ്ടാക്കിയതിനെ തുടർന്ന് യാത്രക്കാരും നാട്ടുകാരും ആശങ്കയിലായിരുന്നു.വൺവേ തെറ്റിച്ച് ഓടുന്ന ബസുകളെ തടയാൻ നാട്ടുകാർ ഒരുങ്ങുന്നതിനിടെയാണ് ഇന്നലെ രാത്രി നിയമം ലംഘിച്ച് ഓടിയ കണ്ണൂർ–കോഴിക്കോട് ബസ് കാറിൽ ഇടിച്ചത്.

അപകടം ഉണ്ടായ ഉടനെ കാറിലുള്ളവരെ ആശുപത്രിയിലേക്ക് അയച്ച നാട്ടുകാർ ബസ് ജീവനക്കാരെ ചോദ്യം ചെയ്തു.ഗതാഗത തടസ്സം ഒഴിവാക്കാൻ സ്ഥലത്തുണ്ടായിരുന്ന എടക്കാട് പോലീസ് ബസ് മാറ്റാൻ ശ്രമിക്കവേ നാട്ടുകാർ തടഞ്ഞു.

അപകടം ഉണ്ടാക്കിയ ബസ് അടക്കം രാത്രി സമയങ്ങളിൽ ഓടുന്ന മിക്ക ബസുകളും വൺവേ തെറ്റിച്ചാണ് ഓടുന്നതെന്നുപറഞ്ഞ നാട്ടുകാർ അപകടം ഉണ്ടാക്കിയ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

വൺവേ തെറ്റിച്ച് ഓടുന്ന ബസുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നും അപകടമുണ്ടാക്കിയ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോലീസ്അറിയിച്ചതോടെയാണ് ബസ് റോഡിൽ നിന്ന് മാറ്റാൻ നാട്ടുകാർ അനുവദിച്ചത്.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!