Connect with us

Breaking News

ഇതാ അദ്ഭുത മാവ്! കിളിച്ചുണ്ടൻ നാട്ടുമാവിൻ മുകളിൽ ഫല വൈവിധ്യമേകി 16 മാവുകൾ

Published

on

Share our post

പയ്യന്നൂർ : കിളിച്ചുണ്ടൻ നാട്ടുമാവിൻ മുകളിൽ 16 മാവുകൾ. കാലാപ്പാടിയും അമൃതവും ബാംഗളോരയും ബെങ്കരപ്പള്ളിയും നീലനും കുഞ്ഞിമംഗലവും ഒളോറും മല്ലികയും അശോകനും പേരറിയാത്ത 7 മാവുകളും കിളിച്ചുണ്ടൻ മാവിൽ തഴച്ചു വളർന്ന് പൂവിടാൻ തുടങ്ങി. കഴിഞ്ഞ വർഷം മുതൽ മാമ്പഴം പിടിച്ചു തുടങ്ങിയിരുന്നു.

കുഞ്ഞിമംഗലം കൊയപ്പാറയിലെ മണ്ടയാട്ട് വടക്കേ പുരയിൽ എം.വി.പി.മുഹമ്മദിന്റെ വീട്ടുമുറ്റത്താണ് ഈ അദ്ഭുത കാഴ്ച. മുഹമ്മദ് ആശിച്ച് നട്ടുവളർത്തിയ കിളിച്ചുണ്ടൻ മാവ് ഇത്തിൾ വളർന്ന് നശിച്ചുപോകുന്ന ഘട്ടം വന്നപ്പോൾ നാലരടി ഉയരത്തിൽ മാവ് വെട്ടിമുറിച്ചു.

അത് തളിരിടാൻ തുടങ്ങിയപ്പോൾ മുഹമ്മദിന്റെ മനസ്സിൽ മൊട്ടിട്ടതാണ് വിവിധ മാവുകൾ ഈ മാവിൽ ഗ്രാഫ്റ്റ് ചെയ്യുക എന്നത്. കേട്ടുകേൾവി പോലുമില്ലാത്ത പരീക്ഷണം മുഹമ്മദ് തുടങ്ങി. സ്വാദേറിയ മാങ്ങകൾ ലഭിച്ച സ്ഥലത്ത് നിന്നെല്ലാം അതിന്റെ കമ്പുകൾ ശേഖരിച്ച് കൊണ്ടു വന്ന് ഈ മാവിലെ തളിരിൽ ഗ്രാഫ്റ്റ് ചെയ്തു.

26 മാവുകൾ ഗ്രാഫ്റ്റ് ചെയ്ത് ഈ മാവിൽ ഒരുക്കിയെടുത്തു. പ്രായമാകാതെ പ്രസവിച്ച കുട്ടികളെ ഇൻക്യുബേറ്ററിൽ സംരക്ഷിച്ചെടുക്കും പോലെ കുടയും ബെഡ്ഷീറ്റും ഉപയോഗിച്ച് വെയിൽ തട്ടാതെയാണ് ഇവ സംരക്ഷിച്ചത്.

വിലങ്ങനെ വെട്ടിയ മാവിൻ തടയിൽ മഴക്കാലത്ത് വെള്ളമിറങ്ങി 10 മാവുകൾ ചീഞ്ഞ് നശിച്ചുപോയി. വെള്ളമിറങ്ങാതിരിക്കാൻ മുറിച്ച ഭാഗത്ത് കോൺക്രീറ്റ് കൊണ്ടുള്ള കൊച്ചു സ്ലാബ് വച്ച് സംരക്ഷിച്ചതോടെ ബാക്കി മാവുകൾ വളർന്ന് പന്തലിച്ചു.

തന്റെ വാടക വീട്ടിൽ താമസിച്ച അശോകൻ ഡോക്ടർ കോട്ടയത്ത് നിന്നു കൊണ്ടു വന്നു നട്ടുവളർത്തിയ മാവ് മുറിച്ച് മാറ്റേണ്ടി വന്നപ്പോൾ അതിന്റെ കമ്പും ഇതിൽ ഗ്രാഫ്റ്റ് ചെയ്തു. ആ മാവാണ് അശോകൻ മാവ്. 16 മാവുകൾക്ക് ഇപ്പോൾ 7 വർഷം പ്രായമുണ്ട്.

ഏയർ ലെയറിങ്ങിലൂടെ വളർത്തിയെടുത്ത കാലാപ്പാടി മാവ് ഒരു ബക്കറ്റിൽ വളർന്ന് പൂവിട്ടിട്ടുണ്ട്.മാങ്ങ പറിക്കാൻ പ്രത്യേക സംവിധാനത്തിലുള്ള തോട്ടിയും വർഷാവർഷം മാവിനെ നിലത്ത് നിന്ന് പ്രൂണിങ് ചെയ്യാനുള്ള സംവിധാനവും മുഹമ്മദ് സ്വന്തമായി തയാറാക്കിയിട്ടുണ്ട്.

82 വയസ്സുള്ള മുഹമ്മദിന്റെ പറമ്പ് വിവിധ കണ്ടുപിടുത്ത പരീക്ഷണശാല കൂടിയാണ്. നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിങ്ങിൽ ജോലി നേടിയ മുഹമ്മദ് 33 വർഷത്തെ സേവനത്തിന് ശേഷം ബിസിനസ്സ് മാനേജരായാണു വിരമിച്ചത്.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!