Connect with us

Breaking News

കൊവിഡ് ആഘാതമായി ഇൻഫ്ലുവൻസ; 26 ദിവസം,​ 2.5 ലക്ഷം പേർക്ക് പനി

Published

on

Share our post

തിരുവനന്തപുരം: കൊവിഡിൽ നിന്ന് രക്ഷപ്പെട്ടെന്ന് ആശ്വസിക്കുമ്പോൾ കൊവിഡിനെക്കാൾ കടുത്ത ചുമയും ശ്വാസതടസവും മറ്റ് അസ്വസ്ഥതകളുമായി പനി (ഇൻഫ്ലുവൻസ )​ പടരുന്നതിൽ കടുത്ത ആശങ്ക. കൊവിഡ് ബാധിച്ചവരിലാണ് പനി സങ്കീർണമാകുന്നത്. അവരുടെ ശ്വാസകോശത്തിന് ഇൻഫ്ലുവൻസ വൈറസിനെ താങ്ങാനുള്ള ശേഷി കുറവാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.26 ദിവസത്തിനിടെ 2.52 ലക്ഷം പേരാണ് പനി ബാധിച്ച് സർക്കാർ ആസ്പത്രികളിൽ മാത്രം എത്തിയത്. 72,​640 പേരും ഒരാഴ്‌ചയ്‌ക്കിടെയാണ് എത്തിയത്. മലപ്പുറത്തും കണ്ണൂരുമാണ് രോഗികൾ കൂടുതൽ. സംസ്ഥാനത്ത് ഇക്കൊല്ലം 14 പനി മരണങ്ങളുണ്ടായി.

ഇൻഫ്ലുവൻസ പടരുന്ന കാലമാണിത്. തൊണ്ട, മൂക്ക്, ശ്വാസകോശം എന്നിവയെയാണ് ഇൻഫ്ലുവൻസ വൈറസ് ബാധിക്കുന്നത്. ദീർഘകാലം നീണ്ടുനിൽക്കുന്ന ചുമ, ശ്വാസതടസം എന്നിവയാണ് ലക്ഷണങ്ങൾ. ഇൻഫ്ലുവൻസ എ,ബി വകഭേദങ്ങൾ കേരളത്തിലുണ്ട്. സാമ്പിളുകൾ തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇത്തരം ലക്ഷണങ്ങളുമായി വരുന്നവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് കൊവിഡ് പരിശോധന നടത്തുന്നത്.

അത് നെഗറ്റീവാണെങ്കിൽ മറ്റു പരിശോധനകൾ നടത്താറില്ല. ജീവന് അപകടമില്ലാത്തതിനാൽ കൂടുതൽ പരിശോധനകളും നടത്തില്ല.പനി 104 ഡിഗ്രി വരെ,ഡോസും കൂടുതൽമുമ്പ് കുട്ടികളിൽ 100 ഡിഗ്രി ആയിരുന്നു ഉയർന്ന പനി. ഇപ്പോൾ ശരാശരി 104 ഡിഗ്രി പനിയാണ് കാണുന്നതെന്ന് ഡോക്ടർമാർ പറയുന്നു. പാരസെറ്റമോൾ ഇൻജക്‌ഷൻ എടുത്താലും പനി മാറുന്നില്ല. വീര്യം കൂടിയ പാരസെറ്റമോൾ ഡ്രിപ്പായി നൽകണം.’കൊവിഡ് കാരണം ശ്വാസകോശത്തിന് ചെറിയ തകരാറ് സംഭവിച്ചവർക്ക് പോലും ഇൻഫ്ലുവൻസ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും.’-ഡോ.പദ്മനാഭ ഷേണായിറ്യുമറ്റോളജിസ്റ്റ്,കൊച്ചി’മാസ്‌ക്ക് കർശനമായി ഉപയോഗിക്കണം.

ആൾക്കൂട്ടത്തിൽ മാസ്‌ക്ക് ഉപയോഗിച്ചാൽ ഇൻഫ്ലുവൻസയിൽ നിന്ന് രക്ഷനേടാം. പ്രായമായവർ ഇൻഫ്ലുവൻസ വാക്സിനും സ്വീകരിക്കണം.’-ഡോ.ബി.ഇക്ബാൽആരോഗ്യവിദഗ്ദ്ധൻഒരാഴ്ചയിലെ പനിബാധിതർതിരുവനന്തപുരം……..7151കൊല്ലം………………………..4145പത്തനംതിട്ട………………1836ഇടുക്കി……………………….1994കോട്ടയം ……………………3547ആലപ്പുഴ……………………4573എറണാകുളം……………6115തൃശൂർ………………………..5151പാലക്കാട്………………….6131മലപ്പുറം …………………..8030കോഴിക്കോട് …………7499വയനാട്…………………4760കണ്ണൂർ……………………8112കാസർകോട്…………3595പനിബാധിതർ2021 നവംബർ1,​85,​255 (കൊവിഡ് കാലം)2020 നവംബർ81,​994


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!