Connect with us

Breaking News

അടുത്തറിയാം സങ്കരയിനം നാളികേര കൃഷി

Published

on

Share our post

സങ്കരയിനം നാളികേരവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്ന് ചാലോട് ‘ടി ഇന്റു ഡി’ പോളിനേഷൻ യൂണിറ്റ്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൃഷിദർശൻ പരിപാടിയുടെ ഭാഗമായി പിണറായി കൺവെൻഷൻ സെൻറിൽ നടക്കുന്ന കാർഷിക പ്രദർശന മേളയിലെ സ്റ്റാളിലൂടെയാണ് കർഷരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്.
തേങ്ങ ഉൽപാദനത്തിൽ എങ്ങനെ വർധനവ് ഉണ്ടാക്കാം, എങ്ങനെ മികച്ച വിത്ത് തേങ്ങൾ തെരഞ്ഞെടുക്കണം, മാതൃവൃക്ഷത്തിന്റെയും പിതൃവൃക്ഷത്തിന്റെയും പ്രത്യേകത, പൂങ്കുല തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വളപ്രയോഗ രീതി, മണ്ണൊരുക്കൽ തുടങ്ങി സങ്കരയിനം നാളികേര കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഇവിടെയെത്തിയാൽ മറുപടി ലഭിക്കും.

കൃത്രിമ പരാഗണ രീതി കർഷകർക്ക് നേരിട്ട് കണ്ട് പഠിക്കാനുള്ള സൗകര്യവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. 87 വർഷങ്ങൾക്ക് മുമ്പ് വിപ്ലവം സൃഷ്ടിച്ച് വികസിപ്പിച്ച ടി ഇന്റു ഡി ഇനങ്ങളുടെ ഉത്പാദനത്തിൽ പാരമ്പര്യമുള്ള സ്ഥാപനമാണ് ചാലോട് തെങ്ങ് പരാഗണ കേന്ദ്രം. സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള മൂന്ന് കേന്ദ്രങ്ങളിൽ ഒന്നാണ് ചാലോട് പ്രവർത്തിക്കുന്ന സെന്റർ. പുതിയകാലത്ത് ടി ഇന്റു ഡി ഇനത്തിന് ആവശ്യക്കാർ ഏറെയാണ്. തെങ്ങുകളുടെ കൃത്രിമ പരാഗണം നടത്തുകയെന്ന സങ്കീർണമായ പ്രക്രിയ എളുപ്പമാക്കാനാണ് ഈ സെന്റർ പ്രവർത്തിക്കുന്നത്.

ഡിസംബർ ഒന്നു മുതൽ മെയ് 31 വരെയാണ് കൃത്രിമ പരാഗണത്തിനായി തെരഞ്ഞെടുക്കേണ്ടുന്ന കാലഘട്ടം. കൃത്രിമ പരാഗണത്തിലൂടെ വികസിപ്പിക്കുന്ന തെങ്ങിൽ നിന്ന് ശരാശരി 110 മുതൽ 120 വരെ തേങ്ങ ഒരു വർഷം ലഭിക്കും. ചാലോട് ഉല്പാദിപ്പിക്കുന്ന തേങ്ങകൾ പാലയാട് കോക്കനട്ട് നഴ്സറിയിലാണ് വിതരണത്തിനായി എത്തിക്കുന്നത്. ഇതിന്റെ ഒരു തൈക്ക് 250 രൂപയാണ് വില. കർഷകർക്ക് ഇതിന് സബ്സിഡി ലഭിക്കും. വേഗത്തിൽ കായ്ക്കുന്നതിനാലാണ് സങ്കരയിനം തെങ്ങിൻ തൈകൾക്ക് ആവശ്യക്കാർ കൂടുന്നത്. സ്ഥലപരിമിതിയുള്ള ഇടങ്ങളിലും ഇവ കൃഷി ചെയ്യാം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!