Breaking News
അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ്; നവീകരിച്ച റോഡിൽ അപകട സാധ്യതഅയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ്; നവീകരിച്ച റോഡിൽ അപകട സാധ്യത
ഇരിട്ടി : പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന എടൂർ – കമ്പിനിനിരത്ത് – ആനപ്പന്തി – അങ്ങാടിക്കടവ് – വാണിയപ്പാറ – ചരൾ – വളവുപാറ – കച്ചേരിക്കടവ് – പാലത്തുംകടവ് റോഡ് പണിയിലെ അശാസ്ത്രിയതയ്ക്കു എതിരെ വ്യാപക പരാതി. ജനങ്ങളിൽ നിന്നു സ്ഥലം സൗജന്യമായി ലഭ്യമാക്കി 11 മീറ്റർ വീതിയിൽ പണിയുന്ന റോഡിൽ കലുങ്കുകളുടെ വീതി ശരാശരി 8 മീറ്റർ മാത്രം. ഇതിൽ തന്നെ ഇരുവശത്തെയും പാരപ്പറ്റ് അളവ് കുറച്ചാൽ 7 മീറ്റർ ആണ് ഉള്ളളവ് ലഭിക്കുക.
നവീകരണത്തിന്റെ ഭാഗമായി മെക്കാഡം ടാറിങ് പൂർത്തിയായ ഭാഗങ്ങളിൽ പുതിയ കലുങ്ക് പണിത സ്ഥലങ്ങൾ ഇതോടെ കുപ്പിക്കഴുത്ത് പോലെയായി. കലുങ്കിൽ പ്രവേശിക്കുമ്പോൾ പെട്ടെന്ന് വീതി കുറയുന്നതിനാൽ നവീകരിച്ച റോഡിൽ വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത കൂടുതലാണെന്ന് പരാതിയുണ്ട്.കിലോമീറ്ററിൽ 5.25 കോടി രൂപയോളം ചെലവഴിച്ചു നിർമിക്കുന്ന റോഡിന്റെ ടാറിങ് വീതി 5.5 മീറ്റർ മാത്രം ആണ്. 7 മീറ്റർ വീതിയിൽ ടാറിങ് വേണമെന്നു നാട്ടുകാരും ജനപ്രതിനിധികളും ആവശ്യം ഉയർത്തിയെങ്കിലും ആനപ്പന്തി – അങ്ങാടിക്കടവ് – വാണിയപ്പാറ 5 കിലോമീറ്ററോളം ദൂരത്തിൽ മാത്രം ആണ് 7 മീറ്റർ വീതിയിൽ ടാറിങ് നടത്തിയത്.
ടൗണുകൾ വരുന്ന കുറച്ചു ദൂരം ഒഴികെ അവശേഷിച്ച 18 കിലോമീറ്റർ ദൂരവും 5.5 മീറ്റർ വീതിയിൽ ആണ് ടാറിങ് നടത്തുന്നത്. നിർദിഷ്ട പാതയിലെ പാലങ്ങൾ പുനർനിർമിക്കാത്തതുമൂലം നവീകരണം പൂർണമാകാത്ത സ്ഥിതിയാണ്. റോഡ് നിർമാണ പ്രവൃത്തിക്കു വേഗം കുറവാണെന്നും നേരത്തേ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും നാട്ടുകാർക്ക് ഇടയിൽ പരാതി ഉണ്ട്.
പഴയ കലുങ്കുകളും പാലങ്ങളും!
സംസ്ഥാനത്തെ പിടിച്ചുലച്ച 3 പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് റീബിൽഡ് കേരള റോഡ് പദ്ധതിക്ക് രൂപം നൽകിയത്. പ്രളയം ഉണ്ടായാലും തകരാത്ത നിർമാണം ഉറപ്പാക്കുന്നതിനാണ് വലിയ തുക വകയിരുത്തിയത്. നിർദിഷ്ട റോഡിൽ പല സ്ഥലങ്ങളിലും പഴയ കലുങ്കുകൾ നിലനിർത്തിയിട്ടുണ്ട്. കാലപ്പഴക്കം മൂലം തകർച്ചയിൽ ഉള്ളതടക്കം വെമ്പുഴ, കാക്കത്തോട്, ആനപ്പന്തി, കോറ, ചരൾ, പുന്നക്കുണ്ട് പാലങ്ങൾ പുതുക്കി പണിയുന്നില്ല.
രൂപകൽപനയിലെ പിഴവ്
ഗതാഗത രംഗത്ത് അഭിമാനം ആകേണ്ട റോഡ് പദ്ധതിയുടെ നിർമാണ രൂപകൽപനയിലെ പിഴവാണ് പണി പുരോഗമിക്കുമ്പോൾ വെളിവാകുന്നത്.റോഡിന്റെ രൂപകൽപന നടത്താൻ ചുമതലപ്പെടുത്തിയ കേരളത്തിനു പുറത്തുള്ള സ്വകാര്യ ഏജൻസി സ്ഥലം കാണാതെയാണ് രൂപകൽപന നടത്തിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുതിയ റോഡ് എങ്ങനെ ആയിരിക്കണമെന്നത് സംബന്ധിച്ചു സ്ഥലത്ത് എത്തി നാട്ടുകാരെയോ ജനപ്രതിനിധികളെയോ ഈ ഏജൻസിയുടെ പ്രതിനിധികൾ കണ്ടതായി ആർക്കും അനുഭവം ഇല്ല. ടാറിങ് വീതി, പാലങ്ങൾ നിർമിക്കാത്തത്, പഴയ കലുങ്ക് നിലനിർത്തൽ എന്നീ കാര്യങ്ങൾ അന്വേഷിക്കുമ്പോൾ കെഎസ്ടിപിക്കും കൺസൽറ്റൻസിക്കും കരാറുകാർക്കും പറയാൻ ഉള്ളത് ഡിസൈനിൽ പറഞ്ഞതു പോലെയാണ് പണി നടത്തുന്നത് എന്നാണ്.
നിലവാരം ഇല്ല
മലയോര ഹൈവേ അടക്കം സംസ്ഥാന പാത നിലവാരത്തിൽ ആണ് പണിയുന്നത്. സംസ്ഥാന പാത നിലവാരം അനുസരിച്ച് 9 മീറ്റർ (7 മീറ്റർ ഗതാഗതത്തിനും 2 വശത്തും ഓരോ മീറ്റർ ഷോൾഡറും) വീതിയിൽ ടാറിങ് വേണം. നേരത്തെ ടാറിങ് നടത്തിയ വള്ളിത്തോട് – അമ്പായത്തോട് റീച്ചിൽ ഈ വീതി ഇല്ലാത്തതിനാൽ 9 മീറ്ററിലേക്ക് ടാറിങ് വീതി വർധിപ്പിക്കാൻ മാത്രം ഇപ്പോൾ പുതിയ പ്രവൃത്തി അനുവദിച്ചിട്ടുണ്ട്.
ഈ സ്ഥാനത്താണ് റീബിൽഡ് കേരളയിൽ ഇതിലും കൂടിയ തുകയ്ക്ക് നിർമാണം നടത്തുന്ന റോഡിന് സംസ്ഥാന പാത നിലവാരത്തിലുള്ള ടാറിങ് പോലും ഇല്ലാത്തത്.
ജനകീയ കമ്മിറ്റിയും അതൃപ്തിയിൽ
ശരാശരി 7.5 മുതൽ 9 മീറ്റർ വരെ വീതിയിൽ ഉണ്ടായിരുന്ന റോഡാണ് 11 മീറ്റർ വീതിയാക്കി മാറ്റിയത്. ലക്ഷങ്ങൾ വില മതിക്കുന്ന സ്ഥലമാണു റോഡിനു ഇരുവശത്തും ഉള്ളവർ വിട്ടു നൽകിയത്. ഒരു രൂപ പോലും നഷ്ടപരിഹാരം ലഭ്യമാക്കാതെ സ്ഥലം വിട്ടു നൽകാൻ വിസമ്മതിച്ച ആളുകളെ ജനപ്രതിനിധികളും ജനകീയ കമ്മിറ്റി ഭാരവാഹികളും നിരന്തരം കണ്ടു സംസാരിച്ചാണു ധാരണ ഉണ്ടാക്കിയത്. ഇത്രയും ശ്രമം നടത്തി യാഥാർഥ്യമാക്കിയ റോഡിൽ ആവശ്യമായ വീതിയിൽ ടാറിങ് ഇല്ലാത്തതിലും കലുങ്കുകൾ വീതി കുറച്ചതിലും ജനപ്രതിനിധികളും ജനകീയ കമ്മിറ്റി ഭാരവാഹികളും പ്രതിഷേധത്തിലാണ്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്