Connect with us

Breaking News

കോൺഗ്രസിൽ പുതിയ ഗ്രൂപ്പ്‌ ; ഉന്നം സതീശൻ, ചുക്കാൻ പിടിക്കാൻ വേണുഗോപാലും

Published

on

Share our post

തിരുവനന്തപുരം: കെ .സുധാകരനെയും വി ഡി സതീശനെയും ഉന്നംവച്ച്‌ കോൺഗ്രസിൽ പുതിയ പടപ്പുറപ്പാട്‌. സുധാകരൻ ആർഎസ്‌എസ്‌ ബന്ധം പരസ്യപ്പെടുത്തിയതോടെ കോൺഗ്രസിൽ ഉരുണ്ടുകൂടിയ പ്രതിസന്ധിയാണ്‌ പുതിയ സമവാക്യങ്ങൾക്ക്‌ വഴിവയ്ക്കുന്നത്‌. സുധാകരനെ ഉന്നംവച്ച്‌ സതീശനെക്കൂടി തെറിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. എ ഗ്രൂപ്പിലെയും ലീഗിലെയും ഒരു വിഭാഗത്തിന്റെ ആശീർവാദവും ഈ നീക്കത്തിനുണ്ട്‌. ശശി തരൂരിനെ മുൻനിർത്തി പ്രചരിക്കുന്ന വാർത്തകളും ഇതിന്റെ ഭാഗമാണ്‌.

‘കേരളീയനായ തന്നെ അംഗീകരിക്കുന്നതിലും സ്വാഗതംചെയ്യുന്നതിലും സന്തോഷമുണ്ട്‌’ എന്ന തരൂരിന്റെ പ്രതികരണം ഇപ്പോഴത്തെ രാഷ്‌ട്രീയനീക്കം ശരിവയ്ക്കുന്നു. തരൂർ വരട്ടെയെന്നും എ.ഐ.സി.സി അധ്യക്ഷനാകാൻ മത്സരിച്ചതിലൊഴികെ ഒരു കാര്യത്തിലും വിയോജിപ്പില്ലെന്നുമാണ്‌ കെ മുരളീധരൻ പറഞ്ഞത്‌. തരൂരിനെ ശരിയായി ഉപയോഗിക്കണമെന്നാണ്‌ എം. കെ. രാഘവന്റെയും യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ശബരീനാഥന്റെയും മറ്റും അഭിപ്രായം. ഈ പശ്‌ചാത്തലത്തിൽ തരൂരിന്റെ മലബാർ സന്ദർശനത്തെ നേതാക്കൾ സംശയത്തോടെയാണ്‌ കാണുന്നത്‌.

ലീഗിലെ പ്രബല വിഭാഗത്തിന്‌ സുധാകരനോടും സതീശനോടും താൽപ്പര്യമില്ല. കെ .സി വേണുഗോപാലാകട്ടെ തക്കംനോക്കിയിരിക്കുകയാണ്‌. സതീശനെ ക്ഷീണിപ്പിച്ചാലേ കെ സി വേണുഗോപാലിന്‌ കേരളത്തിന്റെ ചുക്കാൻ കിട്ടൂ. സുധാകരനിൽ ഇടഞ്ഞ ലീഗ്‌ നേതാക്കളെ തണുപ്പിക്കാൻ പ്രതിപക്ഷ നേതാവിനെപ്പോലും മറികടന്ന്‌ വേണുഗോപാൽ ഇടപെട്ടതും ഇത്‌ മുന്നിൽക്കണ്ടുതന്നെ.

ലീഗ്‌ എം.എൽ.എ നജീബ്‌ കാന്തപുരമാണ്‌ 22ന്‌ ശശി തരൂരിനെ പെരിന്തൽമണ്ണയിലും പാണക്കാട്ടും എത്തിക്കുന്നത്‌. സാദിഖലി ശിഹാബ്‌ തങ്ങളെ കൂടാതെ കുഞ്ഞാലിക്കുട്ടിയെയും തരൂർ കാണുന്നുണ്ട്‌. സർക്കാരിലും പാർടിയിലും കെ കരുണാകരൻ അതിശക്തനായി വാണപ്പോഴും ലീഗിന്റെ ‘ശാസന’ങ്ങൾ നടപ്പാകാറുണ്ട്‌.
അതേസമയം, പാർടിക്കുവേണ്ടിപ്പോലും കുറച്ച്‌ സമയം ചെലവഴിക്കാനില്ലാത്ത തരൂർ എം.പി സ്ഥാനത്തിന്‌ അപ്പുറമൊന്നും പോകില്ലെന്ന്‌ എതിർക്യാമ്പിലുള്ളവർ ഉറപ്പിക്കുന്നു.


Share our post

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!