Connect with us

Breaking News

ജനകീയ ഡോക്ടറാകാൻ സഖാവ് ബിനേഷ്

Published

on

Share our post

വെഞ്ഞാറമൂട്: ചുവന്ന നക്ഷത്രം പതിപ്പിച്ച വെള്ളക്കൊടിയുമായി കഴിഞ്ഞദിവസംവരെ ആശുപത്രി വരാന്തയിൽ പൊതിച്ചോർ വിതരണം ചെയ്‌ത സഖാവ് ബിനേഷ്‌ ഇനി ഡോക്ടറുടെ വെള്ളക്കുപ്പായത്തിൽ വാർഡിലുണ്ടാകും. മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാർക്ക് ഡിവൈഎഫ്ഐ ഹൃദയപൂർവം പൊതിച്ചോറുകൾ വിതരണം ചെയ്യുന്നതിനിടെയാണ് കളമച്ചൽ സ്വദേശി എസ്‌ ബിനേഷിന്റെ എംബിബിഎസ് റിസൾട്ട് വന്നത്. പ്രതീക്ഷിച്ച മാർക്കോടെയുള്ള വിജയത്തെ ആഘോഷമാക്കാതെ പൊതിച്ചോർ വിതരണം ബിനേഷ് തുടർന്നു. അതോടെ ബിനേഷിന്റെ വിജയവും സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായ ബിനേഷ് നാട്ടിലെ ഏതാവശ്യത്തിനും മുൻ‌പന്തിയിലുണ്ടാകും. കോവിഡ് കാലത്ത് സംഘടനയ്ക്കൊപ്പം ചേർന്ന്‌ മുന്നണിപ്പോരാളിയുമായി. എംബിബിഎസ് പഠനത്തിന്റെ പിരിമുറുക്കങ്ങളിലും സാധാരണക്കാർക്കൊപ്പം ചേർന്നുനിന്നായിരുന്നു പ്രവർത്തനങ്ങളെല്ലാം.

വാമനപുരം കളമച്ചൽ ശാസ്തമംഗലത്ത് സുധീന്ദ്രൻ–– ഗീത ദമ്പതികളുടെ മകനാണ്. വട്ടപ്പാറ എസ്‌യുടി അക്കാദമി ഓഫ്‌ മെഡിക്കൽ സയൻസിലെ പഠനകാലഘട്ടത്തിൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ബിനേഷ് യൂണിയൻ കൗൺസിലറുമായിരുന്നു. ഹൗസ് സർജൻസിക്കുശേഷം എംഡിക്ക് ചേരാനാണ്‌ തീരുമാനം. പഠനവും ജോലിയുമെല്ലാം സാധാരണക്കാർക്ക് വേണ്ടിയാണെന്ന ചിന്തയിലാണ്‌ തുടർപഠനമെന്നും ബിനേഷ് പറ‍ഞ്ഞു.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!