Connect with us

Breaking News

യാത്രാ പ്രതിസന്ധി ;എം.എൽ.എയും ഉദ്യോഗസ്ഥരും ദേശീയപാത സന്ദർശിച്ചു

Published

on

Share our post

കല്യാശേരി: ദേശീയപാത നിർമാണത്തിനെതുടർന്നുണ്ടായ കല്യാശേരി മണ്ഡലത്തിലെയാത്രാപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി എം വിജിൻ എംഎൽഎയും ദേശീയപാതാ അധികൃതരും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. എടാട്ട്, പിലാത്തറ, കല്യാശേരി എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യാൻ കലക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗ തീരുമാനപ്രകാരമാണ് സന്ദർശനം.

കല്യാശേരിയിൽ അടിപ്പാത നിർമിക്കണമെന്നാണ് പ്രധാന ആവശ്യം. ഹാജി മൊട്ടയിൽ നിർമിക്കാനുദ്ദേശിക്കുന്ന ടോൾ ബൂത്ത് വയക്കര വയൽപ്രദേശത്തേക്ക് മാറ്റണമെന്നും ആവശ്യമുയരുന്നു. ദേശീയപാതയ്ക്കായി ഏറ്റെടുത്ത പ്രദേശത്ത് റോഡിന് ഇരുവശവും കോൺക്രീറ്റിൽ വൻമതിൽ തീർത്തതോടെ മാങ്ങാടിനും കല്യാശേരിക്കും ഇടയിലെ യാത്ര കടുത്ത പ്രതിസന്ധിയിലാണ്. ഹെൽത്ത് സെന്റർ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്കുൾപ്പെടെ മാങ്ങാടുമുതൽ പോളിടെക്നിക് വരെയുള്ള മുഴുവൻ സർവീസ് റോഡും അടയ്‌ക്കപ്പെട്ടു.

റോഡിനിരുഭാഗത്തുമുള്ള 1500ഓളം കുടുംബങ്ങൾക്കും നിരവധി ആവശ്യങ്ങൾക്കായി പ്രതിദിനമെത്തുന്ന ആയിരങ്ങൾക്കും ഇതിനാൽ കാൽനടയാത്രപോലും സാധിക്കില്ല. പലയിടത്തും റോഡ് നിർമാണത്തിനായി അഞ്ച് മീറ്ററിലധികം ഇടിച്ച് താഴ്ത്തിയിട്ടുണ്ട്. ഇവിടങ്ങളിലുള്ളവർക്കും യാത്ര പ്രയാസമാണ്‌. പിസിആർ ബാങ്കിന് സമീപത്തുനിന്ന് പഞ്ചായത്തിനും കെപിആർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിനും അടുത്ത് എത്തുന്ന നിലയിൽ അടിപ്പാത നിർമിച്ചാലേ ഇവർക്ക്‌ യാത്ര സാധ്യമാകൂ.

എടാട്ട് കോളേജ് സ്റ്റോപ്പിലെ അടിപ്പാത നിർമിക്കാമെന്ന് ആദ്യഘട്ടത്തിൽ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇപ്പോൾ പിൻമാറിയതാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിച്ചത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർത്ഥികളും , ഉദ്യോഗസ്ഥരും ജനങ്ങളും ഉൾപ്പടെ 4500 ലധികം പേർ നിത്യേന ഉപയോഗിക്കുന്ന പ്രധാന ജങ്‌നാണ് എടാട്ട്‌. ബസ് കാത്തിരിപ്പ് കേന്ദ്രം. കുഞ്ഞിമംഗലം ഏഴിമല, ഹനുമാരമ്പലം, പഴയങ്ങാടി ഭാഗത്തേക്കുള്ള ബസ് സർവീസും ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതിനോട് അനുബന്ധ റോഡിലൂടെയാണ് കടന്നുപോകുന്നത്. അടിപ്പാത നിർമിച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടും.

പിലാത്തറയിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്നും ആവശ്യമുണ്ട്. നാട്ടുകാരുടെ യാത്രാപ്രശ്നം ദേശീയപാത അധികൃതരുമായും കലക്ടറുമായും എംഎൽ എ സംസാരിച്ചു. വിഷയം ജനങ്ങൾക്ക് അനുകൂലമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും എംഎൽഎ പറഞ്ഞു. കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ്‌ ടി ടി ബാലകൃഷ്ണൻ, സിപിഐ എം ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ, കല്യാശേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി നിഷ, ചെറുതാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌പി പി രോഹിണി, സി എം വേണുഗോപാലൻ, തുടങ്ങിയവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!