Breaking News
നിയമനക്കത്ത് വിവാദം; മേയറുടെ ഓഫീസിന് മുന്നിൽ കൊടികെട്ടി ബി ജെ പി, കിടന്ന് പ്രതിഷേധിച്ച് കൗൺസിലർമാർ
![](https://newshuntonline.com/wp-content/uploads/2022/11/aarya-1.jpg)
തിരുവനന്തപുരം: നിയമനകത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നും ബി.ജെ.പിയുടെ പ്രതിഷേധം. മേയർ ആര്യാ രാജേന്ദ്രന്റെയും ഡി ആർ അനിലിന്റെയും ഓഫീസിന് മുന്നിൽ ബി.ജെ.പി കൊടി കെട്ടി. മേയറുടെ ഓഫീസിന് മുന്നിൽ കൗൺസിലർമാർ കിടന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് എം .ആർ. ഗോപൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.കഴിഞ്ഞ ദിവസവും നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വൻ സംഘർഷം ഉണ്ടായിരുന്നു.
പ്രകടനമായെത്തിയ ബി.ജെ.പി കൗൺസിലർമാർ മേയർക്കെതിരെ മുദ്രാവാക്യം വിളിച്ചു. സമരമുണ്ടായതോടെ പൊലീസ് ഇടപെട്ട് പിറകിലത്തെ ഗേറ്റ് പൂട്ടി. ഈ ഗ്രിൽ ഗേറ്ര് തുറക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചപ്പോൾ തുറക്കാനാകില്ലെന്ന് സുരക്ഷാ ജീവനക്കാർ അറിയിച്ചു. ഇതേച്ചൊല്ലി സി.പി.എം – ബി.ജെ.പി കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതിനിടെ ബി.ജെ.പി കൗൺസിലർ വി.ജി. ഗിരികുമാർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീമിനെ ചെയർമാന്റെ മുറിയിലിട്ട് പൂട്ടി.
കൂടുതൽ പൊലീസെത്തി ബി.ജെ.പി കൗൺസിലർമാരെ സ്ഥലത്തുനിന്ന് നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ഇതിനിടെ ബി.ജെ.പി കൗൺസിലറായ ചെമ്പഴന്തി ഉദയന് ദേഹാസ്വാസ്ഥ്യമുണ്ടായി. അല്പനേരത്തിനുശേഷം ബി.ജെ.പി കൗൺസിലർമാർ വീണ്ടും അകത്തേക്കു കടന്ന് പ്രതിഷേധിച്ചപ്പോൾ സി.പി.എം കൗൺസിലർമാർ നേരിട്ടു. സംഘർഷത്തിനിടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും വനിത കൗൺസിലർമാരെത്തിയതോടെ രംഗം കൂടുതൽ സംഘർഷഭരിതമായി.
ഇരുവിഭാഗത്തിന്റെയും വനിതാ കൗൺസിലർമാർ മുഖത്തോടു മുഖം നോക്കി പോർവിളിയും വെല്ലുവിളികളുമാരംഭിച്ചു. ഇതിനിടെയുണ്ടായ കൈയാങ്കളിക്കിടെ സി.പി.എം കൗൺസിലർ ബിന്ദു മേനോന് കൈയ്‌ക്ക് പരിക്കേറ്റു. ഗ്രില്ലിന്റെ പൂട്ട് തകർക്കാൻ ബി.ജെ.പി കൗൺസിലർമാർ ശ്രമിച്ചെങ്കിലും സി.പി.എം കൗൺസിലർമാർ തടഞ്ഞു. ബി.ജെ.പിക്കാർ ആക്രമിച്ചതായി സി.പി.എം വനിതാ കൗൺസിലർമാർ ആരോപിച്ചു. കണ്ണമ്മൂല വാർഡ് കൗൺസിലർ ശരണ്യയ്‌ക്കും പരിക്കേറ്റു.അതേസമയം, മേയർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കോർപ്പറേഷൻ മാർച്ചിൽ വൻ സംഘർഷം.
രണ്ട് മണിക്കൂറോളം തലസ്ഥാനം സംഘർഷ ഭൂമിയായി. 12ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ച് പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു. ഇത് മറികടക്കാൻ ശ്രമിച്ചപ്പോൾ അഞ്ചുറൗണ്ട് ജലപീരങ്കിയും രണ്ടുതവണ കണ്ണീർ വാതകവും പൊലീസ് പ്രയോഗിച്ചു. പ്രതിഷേധ മാർച്ച് എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പിരിഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകർ നഗരസഭ കവാടത്തിനുള്ളിലേക്ക് ചാടിക്കടന്നതോടെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിലും കണ്ണീർ വാതകത്തിലും അനസ് കല്ലമ്പലം, രഞ്ജിത്, പ്രമോദ് സാമുവൽ, അനൂപ് എന്നിവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന് പുറമേ കെ.എസ്.യുവും നഗരസഭയിലേക്ക് മാർച്ച് നടത്തി.
Breaking News
വയനാട് പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു
![](https://newshuntonline.com/wp-content/uploads/2023/11/crime-icon-1_oW3rYXxx2B.jpeg)
![](https://newshuntonline.com/wp-content/uploads/2023/11/crime-icon-1_oW3rYXxx2B.jpeg)
കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി.പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കോൺട്രാക്ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Breaking News
ഇനി തോന്നുംപടി പണം വാങ്ങാനാവില്ല; ആംബുലൻസുകള്‍ക്ക് വാടക നിരക്ക് നിശ്ചയിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/ambulance-l.jpg)
![](https://newshuntonline.com/wp-content/uploads/2025/02/ambulance-l.jpg)
സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകള്‍ക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് 600 മുതല്‍ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്.നോണ്‍ എസി ഒമ്നി ആംബുലൻസുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. ഓക്സിജൻ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികം നല്‍കണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.
നോണ്‍ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയ്റ്റിങ് ചാർജ്.ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവല്‍ ആംബുലൻസുകള്‍ക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാർജ്.
കാൻസർ രോഗികളെയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്ബോള്‍ കിലോമീറ്ററിന് 2 രൂപ വീതം വാടകയില്‍ ഇളവ് അനുമതിക്കണം. ബിപിഎല്‍ വിഭാഗക്കാരായ രോഗികളുമായി പോകുമ്ബോള്‍ ഡി ലെവല്‍ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കില്‍ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളില്‍ പ്രദർശിപ്പിക്കും.
Breaking News
വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി;അവശ്യ സർവീസുകളെ ഒഴിവാക്കി
![](https://newshuntonline.com/wp-content/uploads/2025/02/harthal.jpg)
![](https://newshuntonline.com/wp-content/uploads/2025/02/harthal.jpg)
വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച് യുഡിഎഫ് വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് യു.ഡി.എഫിന്റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും.സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം.പാൽ, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.അതേസമയം, രാവിലെ ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീർഘദൂര ബസുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്