Connect with us

Breaking News

നിയമനക്കത്ത് വിവാദം; മേയറുടെ ഓഫീസിന് മുന്നിൽ കൊടികെട്ടി ബി ജെ പി, കിടന്ന് പ്രതിഷേധിച്ച് കൗൺസിലർമാർ

Published

on

Share our post

തിരുവനന്തപുരം: നിയമനകത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നും ബി.ജെ.പിയുടെ പ്രതിഷേധം. മേയർ ആര്യാ രാജേന്ദ്രന്റെയും ഡി ആർ അനിലിന്റെയും ഓഫീസിന് മുന്നിൽ ബി.ജെ.പി കൊടി കെട്ടി. മേയറുടെ ഓഫീസിന് മുന്നിൽ കൗൺസിലർമാർ കിടന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് എം .ആർ. ഗോപൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.കഴിഞ്ഞ ദിവസവും നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വൻ സംഘർഷം ഉണ്ടായിരുന്നു.

പ്രകടനമായെത്തിയ ബി.ജെ.പി കൗൺസിലർമാർ മേയർക്കെതിരെ മുദ്രാവാക്യം വിളിച്ചു. സമരമുണ്ടായതോടെ പൊലീസ് ഇടപെട്ട് പിറകിലത്തെ ഗേറ്റ് പൂട്ടി. ഈ ഗ്രിൽ ഗേറ്ര് തുറക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചപ്പോൾ തുറക്കാനാകില്ലെന്ന് സുരക്ഷാ ജീവനക്കാർ അറിയിച്ചു. ഇതേച്ചൊല്ലി സി.പി.എം – ബി.ജെ.പി കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതിനിടെ ബി.ജെ.പി കൗൺസിലർ‌ വി.ജി. ഗിരികുമാർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീമിനെ ചെയർമാന്റെ മുറിയിലിട്ട് പൂട്ടി.

കൂടുതൽ പൊലീസെത്തി ബി.ജെ.പി കൗൺസിലർമാരെ സ്ഥലത്തുനിന്ന് നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ഇതിനിടെ ബി.ജെ.പി കൗൺസിലറായ ചെമ്പഴന്തി ഉദയന് ദേഹാസ്വാസ്ഥ്യമുണ്ടായി. അല്പനേരത്തിനുശേഷം ബി.ജെ.പി കൗൺസിലർമാർ വീണ്ടും അകത്തേക്കു കടന്ന് പ്രതിഷേധിച്ചപ്പോൾ സി.പി.എം കൗൺസിലർമാർ നേരിട്ടു. സംഘർഷത്തിനിടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും വനിത കൗൺസിലർമാരെത്തിയതോടെ രംഗം കൂടുതൽ സംഘർഷഭരിതമായി.

ഇരുവിഭാഗത്തിന്റെയും വനിതാ കൗൺസിലർമാർ മുഖത്തോടു മുഖം നോക്കി പോർവിളിയും വെല്ലുവിളികളുമാരംഭിച്ചു. ഇതിനിടെയുണ്ടായ കൈയാങ്കളിക്കിടെ സി.പി.എം കൗൺസിലർ ബിന്ദു മേനോന് കൈയ്‌ക്ക് പരിക്കേറ്റു. ഗ്രില്ലിന്റെ പൂട്ട് തകർക്കാൻ ബി.ജെ.പി കൗൺസിലർമാർ ശ്രമിച്ചെങ്കിലും സി.പി.എം കൗൺസിലർമാർ തടഞ്ഞു. ബി.ജെ.പിക്കാർ ആക്രമിച്ചതായി സി.പി.എം വനിതാ കൗൺസിലർമാർ ആരോപിച്ചു. കണ്ണമ്മൂല വാർഡ് കൗൺസിലർ ശരണ്യയ്‌ക്കും പരിക്കേറ്റു.അതേസമയം, മേയർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കോർപ്പറേഷൻ മാർച്ചിൽ വൻ സംഘർഷം.

രണ്ട് മണിക്കൂറോളം തലസ്ഥാനം സംഘർഷ ഭൂമിയായി. 12ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ച് പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു. ഇത് മറികടക്കാൻ ശ്രമിച്ചപ്പോൾ അഞ്ചുറൗണ്ട് ജലപീരങ്കിയും രണ്ടുതവണ കണ്ണീർ വാതകവും പൊലീസ് പ്രയോഗിച്ചു. പ്രതിഷേധ മാർച്ച് എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പിരിഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകർ നഗരസഭ കവാടത്തിനുള്ളിലേക്ക് ചാടിക്കടന്നതോടെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിലും കണ്ണീർ വാതകത്തിലും അനസ് കല്ലമ്പലം, രഞ്ജിത്, പ്രമോദ് സാമുവൽ, അനൂപ് എന്നിവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന് പുറമേ കെ.എസ്.യുവും നഗരസഭയിലേക്ക് മാർച്ച് നടത്തി.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!