Connect with us

Breaking News

പാപ്പിനിശ്ശേരി മേൽപാലത്തിൽ സർവത്ര വിള്ളലും കുഴികളും

Published

on

Share our post

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലം അടിയന്തരമായി അറ്റുകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായി. പഴയങ്ങാടി പാലത്തിന്റെ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ പാപ്പിനിശ്ശേരി, താവം മേൽപാലങ്ങൾവഴി വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ പാപ്പിനിശ്ശേരി മേൽപാലം വഴിയുള്ള വാഹനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കും യാത്രക്കാർക്കും പ്രയാസമില്ലാതെ പാലത്തിന്റെ ഉപരിതലത്തിലെ കുഴികളും അടിഭാഗങ്ങളിൽ വന്ന പൊട്ടലുകളും നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ, ഇതിനാവശ്യമായ ഫണ്ടില്ലെന്നാണ് കെ.എസ്.ടി.പി അധികൃതരുടെ വിശദീകരണം.

2018ൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽതന്നെ പാലത്തിന്റെ ജോയന്റുകളിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. കൂടാതെ നിരവധി കുഴികളും രൂപപ്പെട്ടു. ഇത് നിർമാണത്തിലെ അപാകതകൊണ്ടാണെന്ന ആരോപണം ശക്തമായിരുന്നു.

തുടർന്ന് തകർച്ച പരിഹരിക്കാൻ കഴിഞ്ഞ വർഷം ഒരുമാസം പാലം അടച്ചിട്ട് പ്രവൃത്തി നടത്തിയിട്ടും പരിഹാരമായില്ല. കൂടാതെ തൂണുകളിലും സ്പാനുകളിലും വിള്ളലുമുണ്ടായി. നിർമാണ കരാർ ഏറ്റെടുത്ത ആർ.ഡി.എസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.

കരാറുകാർക്ക് പാലത്തിൽ ഒരുവർഷത്തെ ഉത്തരവാദിത്തം മാത്രമാണുണ്ടായത്. ആ കാലാവധി കഴിഞ്ഞ് അവർ ഒഴിഞ്ഞുപോവുകയും ചെയ്തു. പാലത്തിന് ബലക്ഷയമുണ്ടെന്ന പരാതി ഉയർന്നതോടെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണം ഒരുഭാഗത്ത് നടക്കുമ്പോൾ നവീകരണവും തകൃതിയായി നടന്നു. എന്നിട്ടും കുഴികളുടെ എണ്ണം കുറയുന്നില്ല.

പാലം തുറന്നു കൊടുക്കുമ്പോൾ 30ൽപരം സൗരോർജ വിളക്കുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇവയുടെ ആയുസ്സ് ഒരുമാസം മാത്രമായിരുന്നു.

ശാശ്വത പരിഹാരംകാണുന്നില്ല’
പാപ്പിനിശ്ശേരി മേൽപാലത്തിലെ അപാകതകളും അടിക്കടിയുണ്ടാകുന്ന കുഴികളും അടക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ ശാശ്വത പരിഹാരം കാണുന്നില്ല. ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന തരത്തിലുള്ള തട്ടിക്കൂട്ടലുകളാണ് നടക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുമുമ്പ് ഒരന്വേഷണ കമീഷൻ പരിശോധന നടത്തിപ്പോയി. എന്നാൽ, അതിന്റെ തീരുമാനമെന്താണെന്ന് ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. സ്ഥലം എം.എൽ.എയും ജില്ല കലക്ടറും ഇടപെട്ട് പാലത്തിലെ അപാകത പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാവണം. അല്ലാത്തപക്ഷം കടുത്ത ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതായി വരും.

‘ഉദ്യോഗസ്ഥരെയും പ്രതിചേർക്കണം’
കോടികൾ മുടക്കി നിർമിച്ച മേൽപാലത്തിലൂടെ നാളിതുവരെ സുഗമമായി വാഹനയാത്ര നടത്താൻ സാധിച്ചിട്ടില്ല. പാലത്തിന്റെ നിർമാണ പ്രവൃത്തി നടത്തിയതിൽ ഡൽഹിയിലുള്ള കമ്പനിയെ മാത്രം പഴി ചാരിയിട്ട് കാര്യമില്ല. മേൽനോട്ടം നടത്തിയ സൈറ്റ് എൻജിനീയറടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പ്രതിചേർത്ത് കേസെടുക്കണം.

ഇതിന് പൊതുമരാമത്ത് മന്ത്രി മുൻകൈയെടുക്കണം. എന്നാൽ, മാത്രമേ ഭാവിയിലും ഇത്തരം വീഴ്ചകൾക്ക് പരിഹാരമാവുകയുള്ളൂ. രാത്രികാലങ്ങളിൽ പാലത്തിലെ തെരുവു വിളക്കുകൾ തെളിയാത്തതിനാൽ ഇരുചക്രവാഹനങ്ങളടക്കം നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. ഇതെല്ലാം പരിഹരിക്കണം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!