Connect with us

Breaking News

പുല്ലംവനം അയ്യൻമടയിലെത്തി പരിസ്ഥിതി ഗവേഷണ – പഠന സംഘം

Published

on

Share our post

പുലിക്കുരുമ്പ :  ജൈവവൈവിധ്യ കലവറയായ പുല്ലംവനം അയ്യൻമടയിൽ പരിസ്ഥിതി ഗവേഷണ-പഠന സംഘം നടത്തിയ പരിശോധനയിൽ അപൂർവങ്ങളായ സസ്യങ്ങൾ, ചിത്രശലഭങ്ങൾ, ചെറുജീവികൾ എന്നിവയെ കണ്ടെത്തി. ഗവേഷകനും പരിസ്ഥിതി പ്രവർത്തകനുമായ വി.സി.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് 40 അംഗ സംഘം പര്യടനം നടത്തിയത്. 160ലേറെ സസ്യങ്ങളെ നിരീക്ഷിച്ചതിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന 20ലേറെ അപൂർവ സസ്യങ്ങളെയും അത്യപൂർവമായി കാണപ്പെടുന്ന സോണേറില, വൈൽഡ് ബെഗോനിയ, വൈൽഡ് ഗോസ്റ്റ് ഫ്ലവർ എന്നീ സസ്യങ്ങളെയും കണ്ടെത്തി.

ഇരുട്ടിൽ മാത്രം ജീവിക്കുന്ന ചിലതരം തവളകളെയും ചുവന്ന നിറമുള്ള ഞണ്ടുകളെയും ചെറിയ വവ്വാലുകളെയും ഗുഹയിൽ കാണാൻ കഴിഞ്ഞു. വംശനാശം നേരിടുന്നതും ഇരുളിൽ ജീവിക്കുന്നതുമായ വയനാടൻ വാള എന്ന മത്സ്യത്തെ കോയമ്പത്തൂർ സർവകലാശാലയിലെ ഗവേഷണ വിദ്യാർഥി പി.ശ്രീബിൻ കഴിഞ്ഞ വർഷം അയ്യൻമടയിൽ കണ്ടെത്തിയിരുന്നു. 57 ഇനം ചിത്രശലഭങ്ങളെയും വംശനാശം നേരിടുന്ന 9 തരം തുമ്പികളെയും ഇരുപതോളം ഇനം പക്ഷികളെയും കാണാൻ കഴിഞ്ഞു.

കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള ജീവശാസ്ത്ര അധ്യാപകരും വിദ്യാർഥികളുമാണ് സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്തെ ആവാസ വ്യവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യങ്ങളെ സംബന്ധിച്ചും പഠിക്കുകയും അവ ജനങ്ങളിലേക്ക് എത്തിക്കുകയും അപൂർവങ്ങളായ സസ്യ-ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടാക്കുകയുമാണ് ഇത്തരം പഠനയാത്രകൾകൊണ്ട് ലക്ഷ്യമിടുന്ന തെന്ന് വി.സി.ബാലകൃഷ്ണൻ പറഞ്ഞു.

സംഘത്തിനു വഴികാട്ടാനും വേണ്ട സഹായങ്ങൾ നൽകാനുമായി അയ്യൻമട സംരക്ഷണ സമിതി അംഗങ്ങളും പരിസ്ഥിതിപ്രവർത്തകരായ ജോർജ് മുട്ടത്തിൽ, റോബിൻസ് കാരക്കുന്നേൽ, ബെന്നി മുട്ടത്തിൽ എന്നിവരു മുണ്ടായിരുന്നു. നടുവിൽ പഞ്ചായത്തിലെ പുല്ലംവനം എന്ന സ്ഥലത്ത് ഇരുന്നൂറോളം മീറ്റർ ആഴമുള്ള ഗുഹയാണ് അയ്യൻമട. ഇതിനോടകം തന്നെ ഒട്ടേറെ ഗവേഷകരും വിദ്യാർഥികളും ഇവിടം സന്ദർശിച്ചിട്ടുണ്ട്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!