Connect with us

Breaking News

കാത്തിരിപ്പ് കേന്ദ്രം നിർമാണം അശാസ്ത്രീയമെന്നു പരാതി, റോഡിൽ നിന്ന് ഒരു മീറ്റർ പോലും അകലം പാലിക്കാതെ നിർമാണം

Published

on

Share our post

ചാല: ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നത് അശാസ്ത്രീയമായെന്ന് പരാതി. കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാനപാതയിലെ ചാല–കോയ്യോട് റോഡ് ജം‌ക്‌ഷനിലെ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം റോഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റിയിരുന്നു. സ്ഥലത്ത് പുതുതായി നിർമിക്കുന്ന ഷെൽറ്റർ റോഡിൽ നിന്ന് ഒരു മീറ്റർ പോലും അകലം പാലിക്കാതെയാണ് നിർമിക്കുന്നത് എന്നാണ് പരാതി. നിർമാണം പൂർത്തിയായാൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് റോഡിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണ് ഉണ്ടാവുക.

യാത്രക്കാരെ കയറ്റാൻ ബസുകൾ റോഡിൽ തന്നെ നിർത്തിയിടേണ്ടിവരും എന്നും പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇതിന് നേരെ എതിർവശത്താണ് കൂത്തുപറമ്പ് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം. ചക്കരക്കൽ ഭാഗത്ത് നിന്ന് വരുന്ന റോഡ് ചാലയിലേക്ക് പ്രവേശിക്കുന്നതും ഇവിടെയാണ്. രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും റോഡിന്റെ ഇരുവശങ്ങളിലുമായി നേർക്ക് നേർ വരുന്ന സാഹചര്യത്തിൽ ഇരു വശത്തെയും ഷെൽറ്ററുകൾക്ക് മുൻപിൽ ബസ് നിർത്തിയാൽ ഗാതഗത തടസ്സവും അപകടവും ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം കുറച്ച് കൂടി പിന്നോട്ട് മാറ്റി പണിയണം എന്നാണ് ആവശ്യം.

റോഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമിക്കുന്ന ഓട നിർമാണം പുരോഗമിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പിന്നിലാണ് ഉള്ളത്. ഓടയുടെ സ്ലാബുകൾ ബലപ്പെടുത്തി അതിനു മുകളിൽ ഷെൽട്ടർ പണിതാൽ റോഡിൽ നിന്ന് വേണ്ടത്ര അകലം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ലഭിക്കുമെന്ന് പരിസരവാസികൾ ചൂണ്ടിക്കാണിക്കുന്നു. ഏറെ സ്കൂൾ വിദ്യാർഥികൾ വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ ബസ് കാത്തിരിക്കുന്ന സ്ഥലമാണിത്. പൊതു പ്രവർത്തകരായ പി.സി.രാഗേഷ്, സുമേഷ് കാഞ്ഞിര എന്നിവർ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!