Connect with us

Breaking News

ജലസംരക്ഷണത്തിനായി കൂടുതൽ ചുവടുവെപ്പുകളുമായി പാനൂർ ബ്ലോക്ക്

Published

on

Share our post

പാനൂർ: സമ്പൂർണ ജലസംരക്ഷണ ബ്ലോക്ക് പഞ്ചായത്തായി മാറ്റുകയെന്ന ലക്ഷ്യത്തോടെ പാനൂർ ബ്ലോക്ക് നടപ്പാക്കിവരുന്ന ‘നനവ്’ പദ്ധതിയുടെ തുടർച്ചയായി ജല ബജറ്റ് തയാറാക്കുന്നു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ വരുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് വിശദമായ പദ്ധതിരേഖ തയാറാക്കുക.

ജല സാക്ഷരത, ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് ഒരു മഴമാപിനി എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികളിലൂടെ ജലസംരക്ഷണത്തിന്റെ പുതിയ പാഠങ്ങളുമായാണ് പ്രവർത്തനങ്ങൾ. ഓരോ തുള്ളി വെള്ളവും സംരക്ഷിച്ചുകൊണ്ട് വരും തലമുറക്കുകൂടി മാതൃകാപരമായ കരുതലായി ജലസംരക്ഷണ പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനകം യാഥാർഥ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഓരോ പ്രദേശത്തും ലഭ്യമാവുന്ന മഴയുടെ അളവ് മനസ്സിലാക്കി പദ്ധതി നടപ്പാക്കും. ഇതിനായി ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കതിരൂർ പഞ്ചായത്തുകളിൽ മഴമാപിനി സ്ഥാപിക്കും. ഇതിനുവേണ്ട പരിശീലനങ്ങൾ സി.ഡബ്ല്യു.ആർ.ഡി.എം. നൽകുന്നതാണ്.

സ്കൂളുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മഴ മാപിനികൾ സ്ഥാപിക്കുന്നത് വഴി കുട്ടികളിൽ മഴയുടെ തോത് അളക്കുന്നതും കാലാവസ്ഥ നിരീക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഉതകുന്ന തരത്തിലാവും തുടർപ്രവർത്തനങ്ങൾ. ലഭ്യമാവുന്ന മഴ, പുഴകളിലും കുളങ്ങളിലും തോടുകളിലും നിലനിൽക്കുന്ന ജലം, ഭൂഗർഭജല സ്രോതസ്സ് എന്നിവ വരവായി കണക്കാക്കിയും കുടിവെള്ളം, കൃഷി, വ്യവസായം, നിർമാണം, വ്യക്തിശുചിത്വം

തുടങ്ങിയവ ചെലവിനങ്ങളായും കണക്കാക്കിയാണ് ബജറ്റ് തയാറാക്കുക. വരവറിഞ്ഞ് ചെലവഴിക്കുകയെന്ന തത്ത്വമാണ് ജല ബജറ്റിലൂടെ പ്രാവർത്തികമാക്കുന്നത്. തോടുകളിലും മറ്റും ഒഴുകുന്ന ജലത്തിന്റെ അളവും ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്താനും പദ്ധതിയിൽ പരാമർശിക്കുന്നുണ്ട്.

എല്ലാവർക്കും കിണർ എന്നതിന് പകരം പൊതു കിണറുകളിലൂടെ കുടിവെള്ളമെത്തിച്ചാൽ കോളിഫോം പ്രശ്നങ്ങൾ ഇല്ലാതാക്കാനാവുമെന്ന ഭൂഗർഭജല വകുപ്പിന്റെ നിർദേശവും ഇവിടെ പഠന വിധേയമാക്കും. ഭൂഗർഭ ജലവകുപ്പ് പാനൂർ ബ്ലോക്കിനെ സെമി ക്രിട്ടിക്കൽ ഗണത്തിൽപെടുത്തിയ സാഹചര്യത്തിൽ ഇത്തരമൊരു പഠനം വളരെ ഉപകാരപ്പെടുമെന്ന് അധികൃതർ പറഞ്ഞു.

സി.ഡബ്ല്യൂ.ആർ.ഡി.എം, ഹരിത കേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി മൂന്നാഴ്ച മുമ്പ് വൈസ് പ്രസിഡന്റ് ടി.ടി. റംലയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിസംഘം കുന്ദമംഗലത്തെ സി.ഡബ്ല്യൂ,ആർ.ഡി.എം. ഓഫിസിലെത്തി പ്രാഥമിക ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രത്യേകസംഘം താഴെ ചമ്പാട്ടെ ബ്ലോക് പഞ്ചായത്ത് ഓഫിസിലെത്തിയിരുന്നു.

ശാസ്ത്രജ്ഞരായ ബി. വിവേക്, ഡോ. സന്തോഷ് ഓൺടെ എന്നിവർ മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. വത്സൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ടി.ടി. റംല, രമേശ് കണ്ടോത്ത്, മറ്റ് ജനപ്രതിനിധികൾ, സെക്രട്ടറി ടി.വി. സുഭാഷ്, ഇ.കെ. സോമശേഖരൻ, പഞ്ചായത്ത്തല ആർ.പിമാർ തുടങ്ങിയവരുമായി ചർച്ച നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷയായി. പ്രാഥമികവിവരങ്ങൾ യോഗത്തിൽ അവതരിപ്പിച്ച സംഘം വിശദമായ പഠനം അടുത്ത ദിവസങ്ങളിൽ നടത്തി ഡി.പി.ആർ തയാറാക്കുമെന്നറിയിച്ചു.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!