Connect with us

Breaking News

പരാക്രമം തുടരുന്നു, ഇന്നലെ തെരുവുനായയുടെ കടിയേറ്റത് 9 പേർക്ക്

Published

on

Share our post

കണ്ണൂർ/തലശ്ശേരി : ജില്ലയിൽ ഇന്നലെയും തെരുവുനായ്ക്കളുടെ പരാക്രമം. തലശ്ശേരിയിൽ 6 പേർക്കും കണ്ണൂർ നഗരത്തിൽ 3 പേർക്കും തെരുവുനായ്ക്കളുടെ കടിയേറ്റു. തലശ്ശേരി നിട്ടൂർതെരു, ബാലത്തിൽ എന്നിവിടങ്ങളിലാണു തെരുനായയുടെ ആക്രമണമുണ്ടായത്. ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന 2 വിദ്യാർഥികളുൾപ്പെടെ 6 പേർക്കാണ് പരുക്ക്. നിട്ടൂർ, ബാലം സ്വദേശികളായ ഭാസ്കരൻ(70), ബാബുരാജ് (30),അഫ്സത്ത് (39), പുരുഷോത്തമൻ (60), വിദ്യാർഥികളായ തനിഷ്(11), ഇഷിത(17) എന്നിവർക്കാണ് കടിയേറ്റത്.

കൈകാലുകൾക്കാണു കടിയേറ്റത്. മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ നായയാണ് ആക്രമിച്ചത്. ഇതിന്റെ വയറിലും തലയിലും മുള്ളു തറച്ചു കയറിയ നിലയിലായിരുന്നു. നായ പിന്നീട് ചത്തു. പരുക്കേറ്റവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോർപറേഷൻ ഡിവിഷൻ തുളിച്ചേരിയിൽ 3 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് മഹിളാ സമാജം അങ്കണവാടിക്കു സമീപം നായയുടെ കടിയേറ്റ ടി.പി.സജിത്ത്(47), വിജിൽ(4) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബൈജു(50) കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

നടന്നു പോകുന്നതിനിടെ നായ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. അതേസമയം നഗരമധ്യത്തിൽ അക്രമാസക്തനായി പരിഭ്രാന്തി പരത്തിയ നായയെ കരുതൽ തടങ്കലിലാക്കി. കഴിഞ്ഞ ദിവസം 5 പേരെ കടിക്കുകയും ചത്തതിനു ശേഷം പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്ത നായയുടെ ആവാസ വ്യവസ്ഥയിൽ ഉള്ള നായ ആയതിനാലാണ് ആളൊഴിഞ്ഞ വീട്ടിൽ നിരീക്ഷണത്തി ലാക്കിയത്. ഇന്നലെ പിടികൂടാനാ വാതെ പോയ നായ്ക്കളെ വരുതിയിലാക്കുന്ന തിനുള്ള ശ്രമം ഇന്നും തുടരും.

എബിസി മോണിറ്ററിങ് സെൽ അംഗം സീനിയർ വെറ്ററിനറി സർജൻ ഡോ.പി.കെ.പത്മരാജ്, മൃഗക്ഷേമ പ്രവർത്തകൻ ശ്യാം എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഇതിനിടെ, പടിയൂരിലെ എബിസി സെന്ററിൽ പാർപ്പിച്ചിട്ടുള്ള നായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ 13 നായ്ക്കളാണു സെന്ററിലുള്ളത്. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ ഉടൻ തന്നെ നായ പിടിത്തം ആരംഭിക്കുമെന്നു നിർവഹണ ഉദ്യോഗസ്ഥൻ ഡോ.അജിത് ബാബു അറിയിച്ചു.

തെരുവുനായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും കണ്ണൂർ ∙ പയ്യന്നൂരിൽ കഴിഞ്ഞ ദിവസം മറവു ചെയ്ത തെരുവുനായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. കഴിഞ്ഞ 13 ന് നഗരത്തിൽ 10 പേരെ കടിച്ച തെരുവുനായയെ പേവിഷബാധയുണ്ടെന്ന സംശയത്തെ തുടർന്നാണ് നാട്ടുകാർ തല്ലിക്കൊന്നത്. ഈ തെരുവുനായയുടെ ജഡം പുറത്തെടുത്ത് പേവിഷബാധ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്നാ വശ്യപ്പെട്ടുള്ള കത്ത് പൊലീസ്, ജില്ലയിലെ മൃഗസംരക്ഷണ ഓഫിസർക്ക് ഇന്നലെ രാത്രി കൈമാറി.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി ഫൗണ്ടർ ആൻഡ് മാനേജിങ് ട്രസ്റ്റിയുടെ പരാതിയെ തുടർന്നാണ് നടപടി. ഇദ്ദേഹം സമർപ്പിച്ച പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരികയാണ്.

പയ്യന്നൂർ മാവിച്ചേരിയിൽ ആദ്യം മറവു ചെയ്ത നായയുടെ ജഡം പിന്നീട് അവിടെ നിന്നു നീക്കി നഗരസഭയുടെ നേതൃത്വത്തിൽ മറവു ചെയ്യുകയായിരുന്നു. അതേ സമയം അലക്ഷ്യമായി ഓടുകയും ചലിക്കുന്ന വസ്തുക്കളെയെല്ലാം കടിക്കുകയും ചെയ്യുന്നത് അടക്കമുള്ള പേവിഷബാധാ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നായയെ കൊന്നതെന്ന് നാട്ടുകാർ പറഞ്ഞു.


Share our post

Breaking News

ബെംഗളൂരു നഗരത്തിൽ 6.77 കോടിയുടെ ലഹരിവേട്ട; ഒൻപത് മലയാളികള്‍ അറസ്റ്റിൽ

Published

on

Share our post

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന മൂന്നു റെയ്ഡുകളിലായി 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിൽ 9 മലയാളികളും ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 3.5 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവുമായി മലയാളി സിവിൽ എൻജിനീയർ ജിജോ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ഫ്ലാറ്റിൽ നിന്ന് 26 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. 3.5 കോടി രൂപയുടെ ലഹരിമരുന്ന് ഉൾപ്പെടെ 4.5 കോടി രൂപയുടെ വസ്തുക്കളാണ് ജിജോയിൽനിന്നു പിടികൂടിയത്. നേരത്തെ മൈസൂരു റോഡിലെ റിസോർട്ടിൽ നടന്ന റെയ്ഡിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു റെയ്ഡിൽ 110 ഗ്രാം എംഡിഎംഎ രാസലഹരിയുമായി ചില്ലറവിൽപനക്കാരായ 8 മലയാളികൾ അറസ്റ്റിലായി. ഇവരിൽനിന്ന് 2 കാറുകളും 10 മൊബൈൽ ഫോണുകളും ഉൾപ്പെടെ 27 ലക്ഷം രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തു.‍ബേഗൂരിനു സമീപം 2 കോടി രൂപ വിലവരുന്ന ഒരു കിലോ എംഡിഎംഎയുമായി നൈജീരിയൻ പൗരനും അറസ്റ്റിലായി. കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരിമരുന്നു വിൽക്കുന്ന വിദേശികൾ ഉൾപ്പെട്ട സംഘത്തിലെ മുഖ്യ സൂത്രധാരനാണ് ഇയാളെന്നാണു സൂചന. വീസ കാലാവധിക്കു ശേഷവും നഗരത്തിൽ കഴിയുന്ന ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസിനു (എഫ്ആർആർഒ) കൈമാറിയിട്ടുണ്ടെന്നു കമ്മിഷണർ പറഞ്ഞു.


Share our post
Continue Reading

Breaking News

കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്  കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.


Share our post
Continue Reading

Breaking News

അഭിഭാഷകൻ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻ.ഐ.എ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.


Share our post
Continue Reading

Trending

error: Content is protected !!