Connect with us

Breaking News

ബുക്ക് ചെയ്‌ത ബർത്തിൽ നിന്ന് മാറാതെ അന്യസംസ്ഥാന തൊഴിലാളികൾ; ദമ്പതികൾക്ക് 95000 രൂപ റെയിൽവെ നഷ്‌ടപരിഹാരം നൽകണമെന്ന് വിധി

Published

on

Share our post

പാലക്കാട്: ബുക്ക് ചെയ്‌ത ബർത്ത് ടിടിആർ അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകിയത് മൂലം യാത്രയിലുടനീളം ബുദ്ധിമുട്ട് നേരിട്ട ദമ്പതികൾക്ക് 95,000 രൂപ റെയിൽവെ നഷ്‌ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ. പാലക്കാട് നിന്നും ചെന്നൈയിലേക്ക് 2017 സെപ്‌തംബർ ആറ് പുലർച്ചെ 12.20നുള‌ള തിരുവനന്തപുരം-ഹൗറ എക്‌സ്‌പ്രസിൽ വച്ചാണ് ദമ്പതികൾക്ക് മോശം അനുഭവം ഉണ്ടായത്.കോഴിക്കോട് ചക്കിട്ടപ്പാറ കരിമ്പനക്കുഴിയിൽ ഡോ.നിതിൻ പീറ്റർ, ഭാര്യ ഒറ്റപ്പാലം വരോട് ശ്രീഹരിയിൽ ഡോ. സരിക എന്നിവർക്ക് യാത്രയ്‌ക്കായി റെയിൽവെ 69,70 നമ്പർ ബർത്തുകൾ അനുവദിച്ചു.

എന്നാൽ ഇവിടെയെത്തിയപ്പോൾ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ സീറ്റിൽ എഴുതി നൽകിയ ടിക്കറ്റുമായി ഇരിക്കുന്നതാണ് കണ്ടത്. ടിക്കറ്റ് കാണിച്ച തൊഴിലാളികൾ മാറാനും തയ്യാറായില്ല. 69ാം നമ്പർ സീറ്റിൽ ചങ്ങല പൊട്ടിയതിനാൽ ഉപയോഗിക്കാനും കഴിയുമായിരുന്നില്ല.ദമ്പതികൾ പാലക്കാട് സ്‌റ്റേഷനിൽ വിളിച്ചെങ്കിലും ടിടിആറിനെ സമീപിക്കാൻ മറുപടി കിട്ടി. എന്നാൽ യാത്രയിലുടനീളം ടിടിആർ വന്നതേയില്ല. തിരുപ്പൂർ, കോയമ്പത്തൂർ സ്‌റ്റേഷനിലെ ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സഹായത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കൃത്യസമയത്ത് സേവനം നൽകാത്തതിന് 50,000 രൂപയും യാത്രക്കാർക്ക് മാനസികബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ 20,000 രൂപയും വ്യാപാര പിഴ 25,000 രൂപയും ചേർത്താണ് 95,000 രൂപ നഷ്‌ടപരിഹാരം ജില്ലാ ഉപഭോക്‌തൃ കമ്മിഷൻ അദ്ധ്യക്ഷൻ വി.വിനയ് മേനോൻ, അംഗങ്ങൾ എ.വിദ്യ, എൻ.കെ കൃഷ്‌ണൻകുട്ടി എന്നിവർ വിധിച്ചത്.യാത്രയിൽ ഉടനീളം സീറ്റിൽ ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ യാത്ര പൂർ‌ത്തിയാക്കേണ്ടി വന്നെന്ന് കാട്ടി ദമ്പതികൾ ദക്ഷിണ റെയിൽവെ ജനറൽ മാനേജർ, തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ റെയിൽവെ മാനേജർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ജില്ലാ ഉപഭോക്‌തൃ കമ്മിഷനിൽ പരാതിപ്പെട്ടത്. ഈ പരാതിയിലാണ് കമ്മിഷൻ വിധിയുണ്ടായത്.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!