Breaking News
‘ഈ ബസ് തൃശ്ശൂര്‍ക്ക് പോകുമോ’ എന്ന് ചോദ്യം; നാടുവിട്ട കുട്ടികളെ നാട്ടിലെത്തിച്ച് KSRTC ജീവനക്കാര്‍

തൃശ്ശൂര്‍: ബെംഗളൂരുവിലെ സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ഡീലക്‌സ് ബസില്‍ നിന്ന് ചില സാധനങ്ങളെടുക്കാന്‍ ചെന്നതായിരുന്നു മായനും ജോസഫും. അന്ന് രാത്രി 11-ന് പുറപ്പെടേണ്ട ബസില്‍ തൃശ്ശൂര്‍ ബോര്‍ഡ് വെച്ച് തിരിച്ചിറങ്ങുമ്പോള്‍ രണ്ട് ആണ്‍കുട്ടികള്‍ വന്ന് ചോദിച്ചു- ഇത് തൃശ്ശൂര്‍ക്ക് പോകുമോ ചേട്ടാ…?
”ഇത് രാത്രി പുറപ്പെടുന്ന ബസാണ്. ഇപ്പോള്‍ മണി രണ്ടല്ലേ ആയുള്ളൂ. ഇതിന് മുന്നേ തൃശ്ശൂര്‍ക്ക് പോകുന്ന ബസുണ്ടാകും. കൗണ്ടറില്‍ ചോദിച്ചോളൂ.” ഉത്തരം കേട്ട് മടങ്ങുന്ന കുട്ടികളുടെ മുഖത്തെ നൈരാശ്യം കലര്‍ന്ന ആശങ്ക ഇരുവരും ശ്രദ്ധിച്ചു. ആ ശ്രദ്ധ ചെന്നെത്തിയത്, തൃശ്ശൂരില്‍ നിന്ന് ഒളിച്ചോടി ബെംഗളൂരുവിലെത്തി പകച്ചുപോയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ച നന്മയിലേക്കാണ്. തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ ചാലക്കുടിയിലെ എസ്. മായനും കുന്നംകുളത്തെ ജോസഫ് ഐസക്കുമാണ് കുട്ടികള്‍ക്ക് തുണയായത്.
തൃശ്ശൂരിലേക്ക് വേറെ ബസുണ്ടോയെന്ന് ചോദിക്കാന്‍ കൗണ്ടറിലേക്ക് പോയ കുട്ടികളെ മായനും ജോസഫും നിരീക്ഷിച്ചു. കൗണ്ടറില്‍നിന്ന് മറുപടി കിട്ടി മടങ്ങിയ കുട്ടികള്‍ കസേരയിലിരുന്ന് പഴ്‌സ് തുറന്ന് ചില്ലറപ്പൈസ എണ്ണുന്നതാണ് കണ്ടത്. തൃശ്ശൂര്‍ ഏനാമാവില്‍ നിന്ന് 12-ന് കാണാതായ രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ തന്നെയാണ് ഇവരെന്ന് ഉറപ്പിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ചിത്രങ്ങള്‍ നോക്കി.
തൃശ്ശൂര്‍ ഡിപ്പോയുമായി ബന്ധപ്പെട്ട് പാവറട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രമേഷിന്റെ നമ്പറെടുത്തു. അദ്ദേഹത്തോട് കാര്യം പറഞ്ഞു. കുട്ടികള്‍ മറ്റെവിടേയും പോകാതെ നോക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളെ കണ്ടെത്തിയെന്നറിഞ്ഞ് ബന്ധുക്കളുടെ നിര്‍ത്താത്ത വിളിയായിരുന്നു മായന്റേയും ജോസഫിന്റേയും ഫോണുകളിലേക്ക്.
ബെംഗളൂരു മലയാളിസമാജം പ്രവര്‍ത്തകര്‍ സഹായിച്ചു. 13-ന് രാത്രി 11-ന് പുറപ്പെട്ട ബസില്‍ കുട്ടികളെ നാട്ടിലെത്തിച്ചു. എല്ലാ സീറ്റുകളും ബുക്കിങ് ആയിരുന്നതിനാല്‍ കുട്ടികളില്‍ ഒരാള്‍ക്ക് കണ്ടക്ടറുടെ സീറ്റും മറ്റൊരാള്‍ക്ക് ഡ്രൈവറുടെ സമീപമുള്ള പെട്ടി സീറ്റും നല്‍കി. ഫുട്‌ബോള്‍ ഭ്രമം മൂത്ത് ഗോവന്‍ ടീമില്‍ ചേരാനായി േപായതാണെന്നാണ് കുട്ടികള്‍ നല്‍കിയ മൊഴി.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്