Breaking News
ബത്തേരി ചീരാലിൽ കടുവയ്ക്കായി ഊർജിത തിരച്ചിൽ

ബത്തേരി: ചീരാലിൽ കടുവയ്‌ക്കായി തിരച്ചിൽ ഊർജിതം. രണ്ടാഴ്‌ചയോളമായി നാട്ടിലിറങ്ങി ഭീതിവിതച്ച കടുവ 10 കന്നുകാലികളെയാണ് ആക്രമിച്ചത്. ഇതിൽ ഏഴെണ്ണം ചാവുകയും മൂന്നെണ്ണത്തിന് ഗുരുതര പരിക്കുമുണ്ടായി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ അനുമതി ലഭ്യമായതോടെ വൈൽഡ്‌ലൈഫ് സീനിയർ വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള മൂന്നു ടീമുകൾ കടുവയ്‌ക്കായി രണ്ടുദിവസം തിരച്ചിൽ നടത്തി.
വെള്ളി രാത്രി വനത്തിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനത്തിന് പുറത്ത് കടുവ എത്തിയാൽ മയക്കുവെടിവച്ച് പിടികൂടാനാണ് നീക്കം. കരുവള്ളി, വല്ലത്തൂർ, കണ്ടർമല എന്നിവിടങ്ങളിൽ കടുവയ്‌ക്കായി കൂടുവച്ചിട്ടുണ്ട്. കൂടുകൾക്ക് സമീപം കടുവ എത്തുന്നതിന്റെ ക്യാമറ ദൃശ്യം വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. കടുവയെ പിടികൂടാനുള്ള ദൗത്യത്തിൽ അറുപതോളം പേരാണുള്ളത്.
വെള്ളി രാത്രി കടുവ പണിക്കർപടി പട്ടയിൽ ദിലീപിന്റെ വയലിൽ എത്തിയതിന്റെ തെളിവായി കാൽപ്പാടുകൾ കാണാനായി. ഇവിടെനിന്ന് തോട്ടങ്ങളിലൂടെ വല്ലത്തൂർ ഭാഗത്തെ വനത്തിലാണ് കടുവ എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ചീരാൽ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനി അവധി നൽകിയിരുന്നു.
കടുവയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൂന്ന് പശുക്കളെ ചികിത്സിക്കാൻ വെള്ളി വൈകിട്ട് പൂക്കോട് വെറ്ററിനറി കോളേജിൽനിന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം മുണ്ടക്കൊല്ലിയിലെത്തി. പശുക്കളെ പരിശോധിച്ച സംഘം ചികിത്സയും നൽകി.
ധനസഹായം കൈമാറി
കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം ചത്ത പശുവിന്റെ ഉടമയ്‌ക്ക് വനംവകുപ്പ് സഹായം കൈമാറി. മുളകുംകൊല്ലി രാമചന്ദ്രനാണ് ശനിയാഴ്‌ച നഷ്ടപരിഹാരമായി വനംവകുപ്പ് ഒരുലക്ഷം രൂപയുടെ ചെക്ക് നൽകിയത്. കഴിഞ്ഞ ദിവസം കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര സഹായം കൈമാറിയത്. നഷ്ടം സംഭവിച്ച മറ്റുള്ളവർക്ക് വരും ദിവസങ്ങളിൽ സഹായം നൽകുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
Breaking News
ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Breaking News
10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്