Breaking News
ഗവ.മെഡിക്കൽ കോളജിൽ ജലക്ഷാമം; വെള്ളമുള്ള കിണറും വെറുതെ കിടക്കുന്നു

പരിയാരം : കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജിൽ ജലക്ഷാമം രൂക്ഷമാകുമ്പോഴും നിലവിൽ വെള്ളമുള്ള കിണർ കോളജ് അധികൃതർ പ്രയോജനപ്പെടുത്താത്തതിൽ പ്രതിഷേധം ഉയരുന്നു. നഴ്സിങ് കോളജ് ഹോസ്റ്റലിൽ ആവശ്യത്തിനു വെള്ളം ലഭിക്കാത്തതിനാൽ വിദ്യാർഥികൾ വീടുകളിലേക്ക് തിരിച്ചു പോകേണ്ടി വന്നിട്ടും ജലക്ഷാമം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. മെഡിക്കൽ കോളജ് വളപ്പിൽ ചില കുഴൽ കിണറുകൾ ഉപയോഗിക്കുന്നില്ല. കോളജ് ഗ്രൗണ്ടിനു സമീപത്തെ, വേനലിലും ജലം ലഭിക്കുന്ന വലിയ കിണർ ജലക്ഷാമം നിലനിൽക്കുമ്പോൾ അധികൃതർ ഉപയോഗിക്കുന്നില്ല. പമ്പ് ഹൗസ്,പെപ്പ് ലൈൻ മോട്ടർ തുടങ്ങിയവ ഉണ്ടായിട്ടും കിണറിൽ നിന്നു വെള്ളം എടുക്കാത്ത കോളജ് അധികൃതരുടെ നടപടിയിൽ വിദ്യാർഥികളിൽ പ്രതിഷേധമുണ്ട്.
പ്രാഥമിക കൃത്യങ്ങൾക്കുപോലുംവെള്ളം ഇല്ലെന്നു വിദ്യാർഥികൾ മെഡിക്കൽ കോളജ്, ആശുപത്രി, നഴ്സിങ് കോളജ്, പാരാമെഡിക്കൽ കോളജ്, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, വിദ്യാർഥി ഹോസ്റ്റൽ എന്നീ സ്ഥാപനങ്ങൾ പരിയാരം മെഡിക്കൽ കോളജ് ക്യാംപസിലുണ്ട്. എന്നാൽ ചില ദിവസങ്ങളിൽ വിദ്യാർഥി ഹോസ്റ്റലിൽ പ്രാഥമിക കൃത്യങ്ങൾക്കു പോലും വെള്ളം ലഭിക്കുന്നില്ലെന്നു വിദ്യാർഥികൾ പറയുന്നു. ചില സമയങ്ങളിൽ ടാങ്കിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും വിദ്യാർഥിനികൾ ബക്കറ്റിൽ വെള്ളം എടുത്തു മുകളിൽ താമസിക്കുന്ന മുറിയിൽ എത്തിക്കണം.നിലവിൽ മെഡിക്കൽ കോളജ് ക്യാംപസിലെ വിവിധ സ്ഥാപനത്തിലേക്കു വെള്ളം എത്തിക്കുന്നത് ചന്തപ്പുര വണ്ണത്തിപ്പുഴയിൽ നിന്നാണ്. പുഴയുടെ അരികിലായി വലിയ കിണറും പമ്പ് ഹൗസും വർഷങ്ങൾക്കു മുൻപേ സ്ഥാപിച്ചതുമാണ്.
വെള്ളം എടുത്തിരുന്നകിണർ നഷ്ടമായി ദിവസവും 22 മണിക്കൂർ വീതം പരിയാരം മെഡിക്കൽ കോളജിന് ആവശ്യമായ വെള്ളം പമ്പു ചെയ്ത കിണർ നഷ്ടമായതും ജലക്ഷാമം രൂക്ഷമാക്കാൻ കാരണമായി. ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പരിയാരം എമ്പേറ്റിൽ സ്ഥാപിച്ച പരിയാരം മെഡിക്കൽ കോളജിന്റെ കിണറും പമ്പ് ഹൗസും വികസനത്തിൽ ഇല്ലാതായതും ജലക്ഷാമത്തിനു കാരണമായി. ഇതിനു പകരമായി കിണർ നിർമിക്കാത്തതിനാൽ ക്യാംപസിൽ ജലക്ഷാമം നിത്യ സംഭവമായി.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്