Connect with us

Breaking News

ഗതാഗത പരിഷ്കരണ തീരുമാനങ്ങൾ എടുത്തു; പക്ഷേ, നടപ്പാക്കിയില്ല

Published

on

Share our post

പയ്യന്നൂർ :നഗരസഭ ട്രാഫിക് കമ്മിറ്റി തീരുമാനം ഒന്നര മാസം കഴിഞ്ഞിട്ടും നടപ്പാക്കാനായില്ല. ഓണത്തിനു മുന്നോടിയായി ഓഗസ്റ്റ് 30നാണു നഗരസഭ അധ്യക്ഷ കെ.വി.ലളിതയുടെ അധ്യക്ഷതയിൽ ട്രാഫിക് കമ്മിറ്റി അവലോകന യോഗം നടത്തി ഗതാഗത പരിഷ്കരണ തീരുമാനങ്ങൾ എടുത്തത്. 

യോഗം ചേർന്നെടുത്ത തീരുമാനങ്ങൾ നടപ്പിൽവരുത്താറില്ലെന്ന വിമർശനമായിരുന്നു അന്നത്തെ യോഗത്തിൽ പ്രധാനമായും ഉയർന്നുവന്നത്. എന്നാൽ, ഇനി അങ്ങനെ ഉണ്ടാകില്ലെന്നും തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കുമെന്നും അധ്യക്ഷ പ്രഖ്യാപിച്ചിരുന്നു. യോഗത്തിൽ നഗരസഭയുടെ ഭാഗത്തു നിന്നു വന്ന നിർദേശമായിരുന്നു പഴയ ബസ് സ്റ്റാൻഡ് മുതൽ സെൻട്രൽ ബസാർ വരെ റോഡിനു നടുവിൽ ഡിവൈഡർ സ്ഥാപിക്കാം എന്നത്. നഗരസഭ തന്നെ നിർദേശിച്ച കാര്യമായതിനാൽ അതു നടപ്പാക്കുമെന്ന പ്രതീക്ഷയായിരുന്നു ട്രാഫിക് കമ്മിറ്റി അംഗങ്ങൾക്ക് ഉണ്ടായിരുന്നത്. 

എന്നാൽ, സുരക്ഷാ നടപടിയുടെ ഭാഗമായി അതു നടപ്പാക്കാൻ ബന്ധപ്പെട്ടവർ അനുവദിച്ചില്ല. ബൈപാസ്, മുനിസിപ്പൽ സ്റ്റേഡിയം റോഡുകളിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി യാത്രാസൗകര്യമൊരുക്കുമെന്ന പ്രഖ്യാപനവും ഒന്നര മാസമായിട്ടും നടപ്പിലായില്ല. ഗാന്ധി പാർക്ക് റോഡ്, സിഐടിയു ഓഫിസ് റോഡ് എന്നിവയിലേക്കു മെയിൻ റോഡിൽ നിന്നു മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന തീരുമാനവും നടപ്പായില്ല. മെയിൻ റോഡിൽ കരിഞ്ചാമുണ്ഡി ക്ഷേത്രം മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ വടക്കു ഭാഗത്തു മാത്രം പാർക്കിങ്ങും യാഥാർഥ്യമായില്ല.

ടൗണിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിനായി എം.വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഗതാഗത പരിഷ്കരണം നടപ്പിലാക്കി. മാതമംഗലം റോഡ്, ദേശീയപാത എന്നിവിടങ്ങളിൽ ഉളള അനധികൃത വാഹന പാർക്കിങ് ഒഴിവാക്കി നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു. പേ പാർക്കിങ് സംവിധാനം ദിവസങ്ങൾക്കുളളിൽ ഒരുക്കും. ചെറുതാഴം ബാങ്കിനു മുന്നിലുളള റോഡിനു സമാന്തരമായ സ്ഥലം പാർക്കിങ്ങിനായി പ്രയോജനപ്പെടുത്തും. ഓട്ടോറിക്ഷ പാർക്കിങ്ങിൽ മാറ്റം വരുത്തി. ഇതിന്റെ ഭാഗമായി മാതമംഗലം റോഡിൽ ഇടതു വശത്തും ബസ് സ്റ്റാൻഡിനു സമീപം ദേശീയപാത സർവീസ് റോഡിനു സമാന്തരമായും  ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാം. 

ടാക്സി വാഹനങ്ങൾക്ക് ബസ് സ്റ്റാൻ‍ഡിനു സമീപത്തു പാർക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കി.  ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്ന ബസുകൾക്ക് ഒരുക്കിയ പാർക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം. പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.വി.രാജീവൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.ഉണ്ണിക്കൃഷ്ണൻ, പരിയാരം എസ്ഐ എം.ശശി എന്നിവർ എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!