Connect with us

Breaking News

കെട്ടിടത്തിന് ബലക്ഷയം; തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗികൾ ഭീതിയിൽ

Published

on

Share our post

തലശ്ശേരി: കടൽ ഉപ്പുകാറ്റേറ്റ് കോൺക്രീറ്റിങ് ഇളകി അടർന്ന് ബലക്ഷയം നേരിടുന്ന തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗികൾ ചികിത്സയിൽ കഴിയുന്നത് ഭീതിയോടെ.പ്രധാന കെട്ടിടം ഒഴിപ്പിക്കാനുള്ള അധികൃതരുടെ തീരുമാനം ഒന്നര മാസമായിട്ടും നടപ്പായില്ല. മറ്റു ഗത്യന്തരമില്ലാത്തതിനാൽ അപകടാവസ്ഥയിലുള്ള കെട്ടിടത്തിലെ വാർഡുകളിൽ തന്നെയാണ് രോഗികളെ പ്രവേശിപ്പിക്കുന്നതും ചികിത്സ നൽകുന്നതും.

രോഗികളുടെ എണ്ണം പരിമിതപ്പെടുത്തുന്നുണ്ടെങ്കിലും മറ്റ് നിർവാഹമില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അപകടം പതിയിരിക്കുന്ന നിലവിലുള്ള കെട്ടിടത്തിൽനിന്ന് രോഗികളെ ഒഴിപ്പിക്കുമ്പോൾ പകരം പ്രവേശിപ്പിക്കാൻ സമീപത്തെ രണ്ടു കെട്ടിടങ്ങൾ നേരത്തേ പരിഗണിച്ചിരുന്നു.ജനറൽ ആശുപത്രിയുടെ മേൽനോട്ടമുള്ള തലശ്ശേരി നഗരസഭയുടെ കഴിഞ്ഞ ആഗസ്റ്റിൽ ചേർന്ന കൗൺസിൽ യോഗം തലശ്ശേരി മത്സ്യമാർക്കറ്റ് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകൾ ആശുപത്രിക്കായി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു. ജനറൽ ആശുപത്രിയിൽനിന്ന് റാമ്പ് നിർമിച്ച് മത്സ്യമാർക്കറ്റ് കെട്ടിടത്തിലേക്ക് കടക്കാമെന്നാണ് ആലോചിച്ചത്.

എന്നാൽ, താൽക്കാലിക സംവിധാനത്തിനായി ഏറെ ചെലവുള്ള റാമ്പ് നിർമിക്കാൻ സർക്കാറിൽനിന്ന് അനുമതി ലഭിക്കാൻ സാധ്യതയില്ലെന്ന സൂചനകളെ തുടർന്ന് പ്രസ്തുത നീക്കം ഉപേക്ഷിക്കുകയായിരുന്നു. രണ്ടാമതായി പരിഗണിച്ചത് കോട്ടയുടെ സമീപം അഗ്നിരക്ഷാസേന ഓഫിസിന് തൊട്ടുള്ള ബി.എസ്.എൻ.എല്ലിന്റെ ഒഴിഞ്ഞ ബഹുനില കെട്ടിടമാണ്.ഗുണ്ടർട്ട് റോഡിലെ ഈ കെട്ടിടത്തിൽ സൗകര്യങ്ങളുണ്ടെങ്കിലും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടക്കാൻ വഴിയില്ല.

റോഡിനും കെട്ടിടത്തിനും ഇടയിൽ ഉയരവും വീതിയുമുള്ള ഓവുചാലുള്ളതാണ് ഇവിടത്തെ തടസ്സം. കോട്ടക്കരികിലായതിനാൽ നിലവിലുള്ള ആശുപത്രിയിൽ വീണ്ടുമൊരു കെട്ടിടം നിർമിക്കാനാവില്ല.പുരാവസ്തു വകുപ്പിന്റെ വിലക്കാണ് തടസ്സം. ആരോഗ്യ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് നേരത്തേ ആശുപത്രി സന്ദർശിച്ച സാങ്കേതിക വിദഗ്ധർ കെട്ടിടത്തിന്റെ ബലക്ഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും പുതിയ കെട്ടിടം പണിയാൻ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും നിർദേശിച്ചിരുന്നു.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!