Breaking News
സ്വന്തമായി വീടുണ്ടായിട്ടും വാടകവീട്ടിൽ ; സഹായമഭ്യർഥിച്ച് പേരാവൂരിലെ അധ്യാപകന്റെ കുറിപ്പ്

പേരാവൂർ: ഇക്കഴിഞ്ഞ പേമാരിയിൽ സംരക്ഷണ ഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായ അധ്യാപകൻ സാമ്പത്തിക സഹായമഭ്യർഥിച്ച് സമൂഹമാധ്യമത്തിലിട്ട കുറിപ്പ് വൈറലായി.മുൻ പാരലൽ കോളേജ് അധ്യാപകനും ഇപ്പോൾ പെട്രോൾ പമ്പ് ജീവനക്കാരനുമായ പേരാവൂർ കുനിത്തലമുക്കിലെ പി.രാജനാണ് ‘പേര് മാഷാണെങ്കിലും വീട് താമസയോഗ്യമാക്കാൻ സാമ്പത്തിക വിഷമമുണ്ട്,സഹായിക്കണം’എന്ന അഭ്യർഥനയുമായി ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
രാജന്റെ വീടിന്റെ സംരക്ഷണ ഭിത്തി ആഗസ്തിലുണ്ടായ പേമാരിയിൽ പൂർണമായും ഇടിഞ്ഞുവീണിരുന്നു.സംരക്ഷണഭിത്തി തകർന്നതോടെ വീട് ഏതു നേരവും തകരാവുന്ന അവസ്ഥയിലുമായി.മഴ കനത്തതോടെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അഭ്യർഥന മാനിച്ച് അന്ന് തന്നെ കുടുംബത്തെയും കൂട്ടി വാടക വീട്ടിലേക്ക് മാറി.മാസം നാലായിരം രൂപ വാടക നല്കണം.
രണ്ട് മക്കളുടെ വിദ്യാഭ്യാസവും വീട്ടുചിലവും വീട്ടുവാടകയും തുച്ഛമായ ദിവസവേതനത്തിന് ജോലി ചെയ്യുന്ന രാജനെ സാമ്പത്തികമായി അലട്ടാൻ തുടങ്ങി.ഇതോടെയാണ് സമൂഹത്തിന് മുന്നിൽ സഹായമഭ്യർഥിച്ച് രാജൻ കുറിപ്പിട്ടത്.ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയെങ്കിലും ലഭിച്ചാൽ ഇദ്ദേഹത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
”പ്രിയ സുഹൃത്തുക്കളെ കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് എന്റെ വീടിന്റെ പുറകുവശത്തെ സംരക്ഷണ മതിൽ ഇടിഞ്ഞു താണ് വീട് താമസിക്കാൻ പറ്റാത്ത വിധമായിരിക്കുന്നു.പേരാവൂർ തെരുവിൽ താത്കാലിക വസതിയിലാണ് ഇപ്പോൾ ഞാനും കുടുംബവും കഴിയുന്നത്.പേര് മാഷ് എന്നാണെകിലും ദിവസവേതന അടിസ്ഥാനത്തിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന എനിക്ക് മതിൽ പൂർവസ്ഥിതിയിൽ ആക്കി വീട് താമസയോഗ്യമാക്കി തീർക്കാൻ സാമ്പത്തിക വിഷമമുണ്ട്.അതിനാൽ പലതുള്ളി പെരുവെള്ളം എന്ന വാക്യത്തെ അനുസ്മരിച്ച് എത്ര ചെറിയ തുകയാണെകിലും തന്ന് സഹായിക്കാൻ അപേക്ഷിക്കുന്നു.എന്റെ അക്കൗണ്ട് നമ്പർ: 40579101003934,ഗ്രാമീൺ ബാങ്ക്,പേരാവൂർ,IFSC KLGB0040579.ഗൂഗിൾ പേ. 9961241184.
വേറെ വഴിയില്ലാത്തതിനാലാണ് സമൂഹത്തിനു മുന്നിൽ സഹായമഭ്യർഥിച്ച് കുറിപ്പിട്ടതെന്ന് രാജൻ പറഞ്ഞു.ഇത്രയും കാലത്തെ ജീവിത സമ്പാദ്യം 16 സെന്റ് സ്ഥലവും വീടും മാത്രമാണ്.ഇത് കൂടി നഷ്ടപ്പെടാതിരിക്കാനാണ് അഭിമാനം നോക്കാതെ സമൂഹത്തിനു നേരെ കൈനീട്ടിയതെന്നും രാജൻ പറഞ്ഞു.
Breaking News
എക്സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്സാലോജിക് സി.എം.ആര്.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്നാടന് എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്, വീണാ വിജയന് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്വെയര് സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്