Connect with us

Breaking News

യന്ത്ര മിടുക്കിൽ നഗരം ഇനി ‘ സൂപ്പർ ക്ലീൻ’; ചെലവ് 75 ലക്ഷം, യന്ത്രവൽകൃത ശുചീകരണയന്ത്രം സജ്ജം

Published

on

Share our post

കണ്ണൂർ:  നഗര ശുചീകരണത്തിനു കോർപറേഷനു യന്ത്രവൽകൃത റോഡ് ശുചീകരണ യന്ത്രം (ട്രക്ക് മൗൺടഡ് സ്വീപ്പർ– സ്വീപ്പിങ് മെഷീൻ) സജ്ജം. കോർപറേഷൻ ധനകാര്യ കമ്മിഷൻ ഗ്രാൻഡ് ഉപയോഗിച്ച് 75 ലക്ഷം രൂപ ചെലവഴിച്ചാണ് യന്ത്രം വാങ്ങിയത്. വിദേശ രാജ്യങ്ങളിലെ റോഡ് ശുചീകരണ യന്ത്രമാണിത്. തൃശൂർ കോർപറേഷനു പിന്നാലെയാണ് കണ്ണൂർ കോർപറേഷനും സംവിധാനം ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ ഇത്തരത്തിലുള്ള സജ്ജീകരണം ശുചീകരണത്തിനുണ്ട്. 101 എച്ച്പി ശക്തിയിലുള്ള ട്രക്കിലെ ഓട്ടമറ്റിക് ബ്രഷ് കൊണ്ട് പൊടിയും മാലിന്യങ്ങളും ശേഖരിച്ചെടുക്കും.

ഇരുവശത്തും മധ്യത്തിലുമുള്ള ബ്രഷ് കൊണ്ട് 6 ടൺ മാലിന്യം ഒരു തവണ ട്രക്കിൽ സംഭരിക്കാനാകും. ആദ്യഘട്ടത്തിൽ രാത്രി കാലത്ത് യന്ത്രം ഉപയോഗിച്ച് ശുചീകരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി തിരഞ്ഞെടുത്ത തൊഴിലാളികൾക്ക് 3 മാസത്തെ പരിശീലനം നൽകും. ഗതാഗത കുരുക്ക് ഒഴിവാക്കാൻ രാത്രിയിൽ മാത്രമേ മെഷീൻ പ്രവർത്തിപ്പിക്കൂ. കോയമ്പത്തൂർ ആസ്ഥാനമായ റൂട്സ് മൾട്ടി ക്ലീൻ ലിമിറ്റഡിൽ നിന്നാണ് മെഷീൻ വാങ്ങിയത്. ഇവർ തന്നെ സർവീസ് നടത്തും.

റോഡ് ശുചീകരണ യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 11നു പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മേയർ ടി.ഒ.മോഹനൻ നി‍ർവഹിക്കും. പുതിയ യന്ത്രം കൊണ്ട് നഗരശുചീകരണം കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കും. 6000 ലീറ്റർ ശേഷിയുള്ള ഈ മെഷീൻ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ പ്രദേശത്തെ വൃത്തിയാക്കാൻ കഴിയും. പൊടിപടലങ്ങൾ ഉണ്ടാകാതെ സ്വയം വെള്ളം തെളിച്ച് വൃത്തിയാക്കാനും ഏത് പ്രതലത്തിലും പ്രവർത്തിക്കാനും കഴിയും. മണിക്കൂറിൽ 4 മുതൽ 10 കിലോമീറ്റർ വരെയുള്ള പ്രദേശം വൃത്തിയാക്കാൻ കഴിയും.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!