Connect with us

Breaking News

സി.ഐ.ടി.യു ജില്ലാ സമ്മേളനം:ശ്രീകണ്‌ഠപുരത്ത്‌ 14ന്‌ പതാകയുയരും

Published

on

Share our post

കണ്ണൂർ: സി.ഐ.ടി.യു ജില്ലാ സമ്മേളനം 15, 16 തീയതികളിൽ ശ്രീകണ്ഠപുരത്ത് നടക്കും. പ്രതിനിധി സമ്മേളനം ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്യും. ജില്ലയിൽ സംസ്ഥാന, ജില്ലാ, ഏരിയാതലത്തിൽ പ്രവർത്തിക്കുന്ന 156 യൂണിയനുകളിലായുളള 3,53,452 അംഗങ്ങളെ പ്രതിനിധീകരിച്ച് 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ട്രേഡ് യൂണിയൻ നേതാവായിരുന്ന ടി ഒ തോമസിന്റെ സ്മൃതികുടീരത്തിൽനിന്നും സിഐടിയു ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പന്റെ നേതൃത്വത്തിലും കൊടിമരം മോട്ടോർ തൊഴിലാളി യൂണിയൻ നേതാവായിരുന്ന പി വി കൃഷ്ണന്റെ കണ്ടക്കൈയുള്ള സ്മൃതികുടീരത്തിൽനിന്നും ജില്ലാ ട്രഷറർ അരക്കൻ ബാലന്റെ നേതൃത്വത്തിലും സമ്മേളന നഗരിയിലെത്തിക്കും.
14ന്‌  വൈകിട്ട്‌ 5.30ന് പൊതുസമ്മേളന നഗരിയിൽ  സ്വാഗതസംഘം ചെയർമാൻ എം സി രാഘവൻ പതാക ഉയർത്തും.   16ന്‌  വൈകിട്ട്‌ അഞ്ചിന്‌ പൊതുസമ്മേളന നഗരിയിലേക്ക് ശ്രീകണ്ഠപുരം ഒടത്തുപാലം, പരിപ്പായി, കോട്ടൂർ ജങ്ഷൻ എന്നിവിടങ്ങളിൽനിന്ന് തൊഴിലാളികൾ പ്രകടനമായെത്തും.സമ്മേളനത്തോടനുബന്ധിച്ച് പയ്യാവൂർ, ഇരിക്കൂർ, വളക്കൈ എന്നിവിടങ്ങളിൽ സെമിനാർ, മേഖലാ കേന്ദ്രങ്ങളിൽ തൊഴിലാളി കൂട്ടായ്മ, ആദ്യകാല തൊഴിലാളി യൂണിയൻ പ്രവർത്തകരെ ആദരിക്കലും നടത്തി.
കല്യാട് അതിഥിത്തൊഴിലാളികളുടെ സംഗമവും സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി 11ന് ശ്രീകണ്ഠപുരത്ത് കമ്പവലി മത്സരവും, 12ന് രക്തദാനവും ഓട്ടോറിക്ഷാ റാലിയും നടക്കും. 13ന് സമ്മേളനത്തിന്റെ ഭാഗമായി വിളംബര ജാഥയും നടക്കും. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ, ജില്ലാ പ്രസിഡന്റ്‌ സി കൃഷ്ണൻ, സംഘാടകസമിതി ചെയർമാൻ എം സി രാഘവൻ, കൺവീനർ  പി മാധവൻ, വൈസ്‌ ചെയർമാൻ എം സി ഹരിദാസൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!