Connect with us

Breaking News

‘എൻ ഊരി’ൽ 
തിരക്കോട്‌ തിരക്ക്‌

Published

on

Share our post

പൂക്കോട്‌: സംസ്ഥാനത്തെ ആദ്യ ഗോത്ര പൈതൃക ഗ്രാമം ‘എൻ ഊര്‌’ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു. അവധി ദിവസങ്ങളിൽ രണ്ടായിരത്തിലധികം ആളുകളാണ്‌ പൂക്കോട്‌ വെറ്ററിനറി സർവകലാശാല ക്യാമ്പസിനോട്‌ ചേർന്നുള്ള എൻ ഊരിൽ എത്തുന്നത്‌. മറ്റു ദിവസങ്ങളിൽ ശരാശരി ആയിരത്തോളം പേർ ഇവിടെയെത്തുന്നുണ്ട്‌. ജൂൺ നാലിന്‌ പ്രവർത്തനം തുടങ്ങിയശേഷം ഒരു ലക്ഷത്തോളം ആളുകൾ ഇവിടെ സന്ദർശിച്ചു. മഴക്കാലത്ത്‌ 20 ദിവസത്തോളം അടച്ചിട്ടതൊഴിച്ചാൽ മിക്ക ദിവസങ്ങളിലും തിരക്കാണ്‌.
സഞ്ചാരികൾ കൂടിയതോടെ പ്രവേശന കവാടത്തിനിരുവശവും ദേശീയപാതയിൽ വാഹനത്തിരക്കുമേറി. ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ രാവിലെ ഒമ്പതുമുതൽ ദേശീയപാതയിലൂടെ വാഹനങ്ങൾ കൽപ്പറ്റ ഭാഗത്തേക്കും കോഴിക്കോട്‌ ഭാഗത്തേക്കും പോകാൻ പ്രയാസപ്പെടുന്നത്‌ പതിവായി. സർവകലാശാല ക്യാമ്പസിനോട്‌ ചേർന്ന്‌ നാമമാത്രമായ പാർക്കിങ്‌ സൗകര്യമാണ്‌ നിലവിലുള്ളത്‌. തിരക്ക്‌ വർധിച്ചതോടെ ഇത്‌ അപര്യാപ്തമാണെന്ന്‌ നാട്ടുകാരും വൈത്തിരി പഞ്ചായത്ത്‌ അധികൃതരും പറയുന്നു.
മുതിർന്നവർക്ക്‌ 50, കുട്ടികൾക്ക്‌ 20 എന്നിങ്ങനെയാണ്‌ പ്രവേശന ഫീസ്‌. പ്രധാന റോഡിൽനിന്ന്‌ എൻ ഊരിലേക്ക്‌ ജീപ്പ്‌ സർവീസിന്‌ 20 രൂപ വേറെയും നൽകണം.
ശാന്തമായ അന്തരീക്ഷവും തണുത്തകാറ്റും ഗോത്ര ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും സഞ്ചാരികളെ ആകർഷിക്കുകയാണ്‌. എൻ ഊരിൽ കയറുന്നവർ മണിക്കൂറുകൾ ഇവിടെ ചെലവഴിച്ചാണ്‌ തിരികെയെത്തുന്നത്‌. ഇത്രയും സമയം വാഹനങ്ങൾ റോഡിന്‌ ഇരുവശങ്ങളിലും നിർത്തിയിടുന്നതാണ്‌ ഗതാഗതക്കുരുക്കിന്‌ കാരണമെന്നാണ്‌ നാട്ടുകാരുടെ ആരോപണം.
വയനാട്‌ ടൂറിസത്തിന്റെ പ്രവേശന കവാടമായി ഇതിനോടകം എൻ ഊര്‌ മാറി. ഇതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു. സബ്‌ കലക്ടർ അധ്യക്ഷനായ എൻ ഊര്‌ ചാരിറ്റബിൾ സൊസൈറ്റിക്കാണ്‌ നടത്തിപ്പ്‌ ചുമതല. ഈ സൊസൈറ്റിയാണ്‌ പാർക്കിങ്‌ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടത്‌. കേന്ദ്രത്തിന്റെ പ്രവർത്തനത്തിന്‌ ആവശ്യമായ ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാണ്‌.
പൂക്കോട്‌
എൻ ഊരിലേക്ക്‌ സഞ്ചാരികളുമായെത്തുന്ന വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്‌ സൗകര്യം ഒരുങ്ങുന്നു. എൻ ഊര്‌ പ്രവേശന കവാടത്തിനടുത്തുനിന്ന്‌ കോഴിക്കോട്‌ ഭാഗത്തേക്ക്‌ 500 മീറ്റർ മാറിയാണ്‌ പാർക്കിങ്‌ സൗകര്യം. സൊസൈറ്റിക്ക്‌ ഇതിൽ നേരിട്ട്‌ ബന്ധമുണ്ടാകില്ല. പാർക്കിങ്‌ ഫീസ്‌ ഉൾപ്പെടെ സ്ഥലം നൽകുന്നവർ നേരിട്ട്‌ ശേഖരിക്കും. സ്ഥലം നിരപ്പാക്കുന്നതിനുള്ള പ്രവൃത്തി ഉടൻ തുടങ്ങും.
ഇത്‌ തുറന്നാൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക്‌ ഒരുപരിധിവരെ കുറയ്ക്കാനാവുമെന്ന്‌ സൊസൈറ്റി സെക്രട്ടറി വി ബാലകൃഷ്ണൻ പറഞ്ഞു. ഗോത്ര പൈതൃക ഗ്രാമത്തിന്റെ നടത്തിപ്പിനാവശ്യമായ ജീവനക്കാരുടെ കുറവ്‌ ഒരുമാസത്തിനകം പരിഹരിക്കും. പദ്ധതി പ്രദേശം ഉൾപ്പെടുന്ന വൈത്തിരി പഞ്ചായത്ത്‌ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി സൊസൈറ്റി ഭരണസമിതി വിപുലീകരിക്കുന്നത്‌ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!