Breaking News
കണ്ണൂർ സർവകലാശാല ഇനി കളി പഠിപ്പിക്കില്ല

കണ്ണൂർ: കണ്ണൂർ സർവകലാശാല ഫിസിക്കൽ എജുക്കേഷൻ വകുപ്പിനുകീഴിലെ ബിരുദ, പി.ജി കോഴ്സുകൾ നിർത്തലാക്കുന്നു. എം.പി.എഡ് (മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ), ബി.പി.എഡ് (ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ) കോഴ്സുകളിലേക്കുള്ള പ്രവേശനം ഈ വർഷം മുതൽ നിർത്തലാക്കി.
കോഴ്സുകൾ നടത്താനാവശ്യമായ സ്ഥിരം അധ്യാപകരില്ലാത്തതാണ് കാരണം. മതിയായ സ്ഥിരം ജീവനക്കാരില്ലാത്തതിനാൽ നാഷനൽ കൗൺസിൽ ഓഫ് ടീച്ചേഴ്സിന്റെ (എൻ.സി.ടി) അംഗീകാരം കോഴ്സിന് ലഭിക്കാത്തതിനാലാണ് തുടർ പ്രവേശനം നിർത്താൻ സർവകലാശാല തീരുമാനിച്ചത്.
നിലവിലെ ബാച്ച് ഇറങ്ങിക്കഴിഞ്ഞാൽ ഈ വർഷം മുതൽ പ്രവേശനം നടക്കില്ല. 2001ലാണ് സർവകലാശാലക്കുകീഴിൽ ഫിസിക്കൽ എജുക്കേഷൻ വകുപ്പ് ആരംഭിക്കുന്നത്. മാങ്ങാട്ടുപറമ്പിലുള്ള കാമ്പസിലാണ് നിലവിൽ ക്ലാസുകൾ നടക്കുന്നത്. എം.പി.എഡ് കോഴ്സിന് 40 വിദ്യാർഥികളും ബി.പി.എഡിന് 38 വിദ്യാർഥികളുമാണ് ഇപ്പോഴത്തെ ബാച്ചിലുള്ളത്.
വകുപ്പിൽ ആറ് സ്ഥിരം അധ്യാപകരാണ് നിലവിലുള്ളത്. എൻ.സി.ടി അംഗീകാരം ലഭിക്കണമെങ്കിൽ കായിക പരിശീലകരടക്കം 16 സ്ഥിരം അധ്യാപകർ വേണമെന്നാണ് നിബന്ധന. മുഴുവൻ സ്ഥിര അധ്യാപക നിയമനം നടത്തി നാഷനൽ കൗൺസിൽ ഓഫ് ടീച്ചേഴ്സിന്റെ അഫിലിയേഷൻ ലഭിച്ചാൽ മാത്രമേ സർവകലാശാലക്ക് കോഴ്സ് പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ.
സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിന് കണ്ണൂർ യൂനിവേഴ്സിറ്റി നോട്ടിഫിക്കേഷൻ ഇറക്കിയെങ്കിലും ഇതിന്റെ നടപടിക്രമങ്ങളൊന്നും നടന്നിട്ടില്ല. സ്ഥിരം അധ്യാപക നിയമനം വൈകിയാൽ കോഴ്സ് പുനരാരംഭിക്കാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. കൂടാതെ അധ്യാപക നിയമനം നടത്തിയാലും എൻ.സി.ടി അംഗീകാരം ലഭിക്കാനുള്ള നടപടിക്രമങ്ങളിലും കാലതാമസം വന്നേക്കാം.
പകരം എം.പി.ഇ.എസും സർട്ടിഫിക്കറ്റ് കോഴ്സുകളും
ബിരുദ, പി.ജി കോഴ്സുകൾ നിർത്തലാക്കിയതിനുപിറകെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിനുകീഴിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങാനൊരുങ്ങുകയാണ് സർവകലാശാല. ഇതിനുപുറമെ യു.ജി.സിയുടെ കീഴിലെ പി.ജി കോഴ്സായ എം.പി.ഇ.എസ് (മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ്) എന്ന കോഴ്സിലും ഈ വർഷം മുതൽ പ്രവേശനം ആരംഭിക്കും.
യോഗയിലും നീന്തലിലുമാണ് ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുക. ബിരുദ, പി.ജി കോഴ്സുകൾ നിർത്തലാക്കിയതോടെ വകുപ്പിന്റെ നിലനിൽപുതന്നെ ചോദ്യം ചെയ്യുമെന്ന അവസ്ഥ വന്നതോടെയാണ് ഹ്രസ്വകാല കോഴ്സുകളടക്കം തുടങ്ങാൻ സർവകലാശാല തീരുമാനിച്ചത്.
എം.പി.എഡ്, ബി.പി.എഡ് കോഴ്സുകൾക്ക് സ്വാശ്രയ കോളജുകളിൽ ഭീമമായ തുകയാണ് കോഴ്സ് ഫീസായി ഈടാക്കുന്നത്. സംസ്ഥാനത്ത് ഇരിങ്ങാലക്കുട, മൂലമറ്റം എന്നിവിടങ്ങളിലാണ് ഈ കോഴ്സുകൾ പഠിപ്പിക്കുന്ന സ്വാശ്രയ കോളജുകളുള്ളത്. ഇവിടങ്ങളിലെ വൻ തുക നൽകിയുള്ള പഠനം സാധാരണക്കാരായ വിദ്യാർഥികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്