Connect with us

Breaking News

വാഹനങ്ങളിലെ നിയമലംഘനങ്ങൾ പിടികൂടാൻ കർശന പരിശോധന

Published

on

Share our post

കണ്ണൂർ:വാഹനങ്ങളിലെ നിയമലംഘനങ്ങൾ പിടികൂടാൻ പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്‌. ജില്ലയിൽ വെള്ളിയാഴ്‌ച നടന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ പിടികൂടി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഡ്രൈവറെയും പിടികൂടി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടതിനത്തുടർന്ന്‌ 61 ടൂറിസ്‌റ്റ്‌ വാഹനങ്ങളാണ്‌ പരിശോധിച്ചത്‌. നിയമവിരുദ്ധമായി ലൈറ്റുകൾ ഘടിപ്പിച്ച 15 ടൂറിസ്‌റ്റ്‌ ബസ്സുകൾ പിടികൂടി. അനധികൃത ഹോൺ ഘടിപ്പിച്ച 13 ബസ്സുകളും പിടികൂടിയിട്ടുണ്ട്‌. 12,500 രൂപ പിഴയീടാക്കി.
അനധികൃതമായി ഘടിപ്പിച്ചതെല്ലാം ഒഴിവാക്കി ആർടിഒക്കുമുമ്പാകെ വാഹനം ഹാജരാക്കാനും നിർദേശം നൽകി. എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ എ സി ഷീബയുടെ നേതൃത്വത്തിൽ സ്‌ക്വാഡുകളായി കണ്ണൂർ, തലശേരി, ഇരിട്ടി, മട്ടന്നൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായിരുന്നു പരിശോധന.  ബസ്സുകളിൽ അനധികൃതമായി ഘടിപ്പിച്ച അലങ്കാരങ്ങളും ബസ്‌സ്‌റ്റാൻഡുകളിൽ നടത്തിയ പരിശോധനയിൽ അഴിപ്പിച്ചു. 
ഡ്രൈവിങ്ങിനിടെ 
ഫോൺ ഉപയോഗം: 
ലെെസൻസ് റദ്ദാക്കും
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സന്ദേശമയച്ച ഡ്രൈവറുടെ  ലൈസൻസ്‌ താൽക്കാലികമായി റദ്ദാക്കുന്നതിന്‌ നടപടി തുടങ്ങിയതായി എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ എ സി ഷീബ പറഞ്ഞു. പയ്യന്നൂർ–- കോഴിക്കോട്‌ റൂട്ടിലോടുന്ന ‘കൃതിക’ ബസ്‌ ഡ്രൈവർക്കെതിരെയാണ്‌ നടപടി. തിങ്കളാഴ്‌ച ആർടിഒ മുമ്പാകെ ഹാജരാകാൻ  നിർദേശിച്ചിട്ടുണ്ട്‌. വ്യാഴാഴ്‌ച ബസ്സോടിക്കുന്നതിനിടെയാണ്‌ ഇയാൾ മൊബൈൽ ഫോണിൽ സന്ദേശമയച്ചത്‌. വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്‌ നടപടി.

Share our post

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Trending

error: Content is protected !!