Breaking News
അടിവയറിൽ കൊഴുപ്പ് അടിയുന്നവരിൽ ഹൃദ്രോഗസാധ്യത കൂടുതലെന്ന് പഠനം

കേരളത്തിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നതായാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. ഇപ്പോഴിതാ വയറിൽ കൊഴുപ്പടിയുന്നതും ഹൃദ്രോഗസാധ്യത കൂട്ടുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
മധ്യവയസ്കരായ 430,000 പേരെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഏകദേശം അമ്പത്തിയേഴു വയസ്സിനുള്ളിൽ പ്രായമുള്ളവരായിരുന്നു ഏറെയും. പതിമൂന്നു വർഷത്തോളമായി ഇവരുടെ ആരോഗ്യ വിവരങ്ങൾ തുടർച്ചയായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്.
ഇക്കാലത്തിനിടയിൽ 9,000 പേരെയാണ് ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിവയറിലും അരക്കെട്ടിലും അമിതവണ്ണമുള്ളവർ മെലിഞ്ഞവരെ അപേക്ഷിച്ച് മൂന്നുമടങ്ങ് ഹൃദ്രോഗ പ്രശ്നങ്ങൾ കൂടുതലാണെന്ന് കണ്ടെത്തി.
അടിയവറിലെ അവയവങ്ങൾക്ക് ചുറ്റും അടിയുന്ന കൊഴുപ്പ് ഹൃദ്രോഗ പ്രശ്നങ്ങൾ കൂട്ടുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.അയോഡിപുപോ ഒഗുൻടാഡെ പറഞ്ഞു. അമിതവണ്ണമില്ലാത്ത, എന്നാൽ അടിവയറിൽ കൊഴുപ്പടിഞ്ഞവരിലും ഈ സാധ്യതയുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ കഴിയുന്നവയാണ് അടിവയറിൽ അടിയുന്ന ഈ കൊഴുപ്പ്. അരക്കെട്ടിനു ചുറ്റുമുള്ള ഭാഗങ്ങളിൽ കൊഴുപ്പടിയുന്നത് നിരീക്ഷിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതു തടയാനായി വ്യായാമവും ആരോഗ്യകരമായ ഡയറ്റും ഉൾപ്പെടെയുള്ള മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഗവേഷകർ പറയുന്നു. വണ്ണം കുറയ്ക്കുന്നതിനേക്കാൾ പ്രധാനം അടിവയറിലെയും അരവണ്ണത്തിലെയും കൊഴുപ്പ് ഇല്ലാതാക്കുന്നതിലാണെന്ന് വ്യക്തമാക്കുകയാണ് പഠനം.
നേരത്തേ എത്തുന്ന ഹൃദയാഘാതത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം മറ്റൊരു പഠനം പുറത്തുവന്നിരുന്നു. ഡയബറ്റിസ് നിയന്ത്രണവിധേയമാക്കാത്തതും അമിതഭാരവും അലസമായ ജീവിതശൈലിയുമൊക്കെയാണ് ഇന്ത്യക്കാരിൽ ഹൃദയാഘാതം വർധിപ്പിക്കുന്നത് എന്നാണ് പഠനത്തിൽ വ്യക്തമാക്കിയത്.
ഇന്ത്യൻ ഹാർട്ട് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നത്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റായ ഡോ.ബി ഹൈഗ്രിവ് റാവുവിന്റെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്. ശരാശരി അമ്പത്തിയാറു വയസ്സു പ്രായമുള്ള രോഗികളെയാണ് പഠനത്തിന് ആസ്പദമാക്കിയത്. അമിതവണ്ണം, നിയന്ത്രണ വിധേയമല്ലാത്ത ഡയബറ്റിസ്, അലസമായ ജീവിതരീതി തുടങ്ങിയവയും ഹൃദയാഘാതം വർധിപ്പിക്കുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഹൃദയാഘാതമുണ്ടായ 95 ശതമാനം രോഗികളും ഈ അവസ്ഥയിലൂടെ കടന്നുപോയവരായിരുന്നു.
ഹൃദയാഘാതം പ്രതിരോധിക്കുന്നതിൽ അമിതവണ്ണം കുറയ്ക്കൽ, കർശനമായി ഡയബറ്റിസ് നിയന്ത്രിക്കൽ, ചിട്ടയായ വ്യായാമം തുടങ്ങിയവ പ്രധാനമാണെന്നും പഠനത്തിൽ പറഞ്ഞിരുന്നു. ആരോഗ്യകരമായ ഡയറ്റും ദിവസേനയുള്ള വ്യായാമവും നിർബന്ധമാക്കി അമിതവണ്ണം തടയുന്ന വിഷയത്തിൽ ക്യാംപയിനുകളടക്കം സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചും പഠനത്തിൽ പറയുകയുണ്ടായി.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്