Breaking News
വായ്പകള്‍ക്കായി വ്യാജരേഖകളുണ്ടാക്കാൻ സമാന്തര വില്ലേജോഫീസ്; കെ.എസ്.എഫ്.ഇ.യില്‍ തട്ടിപ്പ് ശ്രമം വ്യാപകം

റവന്യൂരേഖകള്‍ വ്യാജമായി നിര്‍മിച്ച് കെ.എസ്.എഫ്.ഇ.യില്‍നിന്ന് വായ്പ തട്ടിയെടുക്കാനുള്ള ശ്രമം വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയെടുക്കാതെ റവന്യൂവകുപ്പും കെ.എസ്.എഫ്.ഇ.യും. വില്ലേജ് ഓഫീസറുടെ സീലും ഓഫീസ് മുദ്രയും വ്യാജമായി നിര്‍മിച്ച് ഭൂമിയുടെ സ്‌കെച്ച്, കൈവശാവകാശസര്‍ട്ടിഫിക്കറ്റ് എന്നിവ കൃത്രിമമായി ഉണ്ടാക്കിയാണ് തട്ടിപ്പ് നടക്കുന്നത്.
കെ.എസ്.എഫ്.ഇ.യുടെ കോഴിക്കോട് കല്ലായി റോഡ്, ഈങ്ങാപ്പുഴ ശാഖകളിലാണ് വ്യാജ റവന്യൂരേഖകളില്‍ വായ്പയ്ക്ക് സമീപിച്ചത്. ഇതില്‍ ഈങ്ങാപ്പുഴ ശാഖയില്‍നിന്ന് വലിയതുക അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ കെ.എസ്.എഫ്.ഇ.യുടെ മറ്റുചില ശാഖകളിലും സമാനരീതിയില്‍ വ്യാജരേഖകളില്‍ വായ്പയ്ക്ക് സമീപിച്ച സംഭവം ഉണ്ട്. വെട്ടിപ്പ് പുറത്തുവന്നതോടെ ഇത്തരം രേഖകളില്‍ വായ്പ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കയാണ്.
വില നന്നേകുറവുള്ള സ്ഥലങ്ങളില്‍ ഭൂമി വാങ്ങിച്ച്, അതിന്റെ രേഖയില്‍ റോഡരികിലുള്ള നല്ലവിലയുള്ള ഭൂമിയുടെ സ്‌കെച്ചും കൈവശാവകാശരേഖയും വ്യാജമായി നിര്‍മിച്ച് ഉയര്‍ന്നവില വാല്വേഷനില്‍ കാണിച്ചാണ് വന്‍തുക വായ്പയെടുക്കുന്നത്.
തുച്ഛമായ വിലയുള്ള ഭൂമിക്ക് വന്‍വില വാല്വേഷനില്‍ കാണിച്ച് ഇത് ഈട് നല്‍കിയാണ് ലക്ഷങ്ങള്‍ തട്ടുന്നത്. ഒരേ കേന്ദ്രത്തില്‍നിന്നാണ് വിവിധ വില്ലേജ് ഓഫീസുകളിലെ വ്യാജരേഖകള്‍ നിര്‍മിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. എങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഉന്നതതല അന്വേഷണം വേണം. അതിന് റവന്യൂവകുപ്പ് താത്പര്യമെടുക്കുന്നില്ലെന്നാണ് പരാതി.
റവന്യൂവകുപ്പിന്റെ പ്രധാന ചുമതലക്കാരനായ വില്ലേജ് ഓഫീസറുടെ സീലും ഓഫീസ് മുദ്രയും വ്യാജമായി നിര്‍മിച്ച് കള്ളരേഖകള്‍ ഉണ്ടാക്കിയെന്ന് വ്യക്തമായിട്ടും വകുപ്പിന്റെ ഭാഗത്തുനിന്ന് ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
തട്ടിപ്പിനിരയായ കെ.എസ്.എഫ്.ഇ.യും ഈ സംഭവത്തില്‍ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. ബാലുശ്ശേരി, ഈങ്ങാപ്പുഴ വില്ലേജ് ഓഫീസര്‍മാര്‍ സ്വന്തംനിലയില്‍ നല്‍കിയ പരാതിയില്‍ ദിവസങ്ങള്‍ക്കുശേഷം പോലീസ് കേസെടുത്തെങ്കിലും തുടര്‍നടപടിയൊന്നും ഉണ്ടായിട്ടില്ല. ഉന്നതരാഷ്ട്രീയബന്ധമുള്ള ചിലരാണ് തട്ടിപ്പുസംഘത്തിന് പിന്നിലെന്നതാണ് റവന്യൂവകുപ്പിനെയും കെ.എസ്.എഫ്.ഇ.യെയും കടുത്ത നടപടിയില്‍നിന്ന് പിറകോട്ടുവലിക്കുന്നത്. വടകര താലൂക്കിലെ തിനൂര്‍, കാവിലുംപാറ വില്ലേജ് ഓഫീസ് പരിധിയിലും സമാനമായി വ്യാജരേഖ ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
രേഖകള്‍ വ്യാജമല്ലെന്ന് ഉറപ്പുവരുത്താന്‍ കെ.എസ്.എഫ്.ഇ. എല്ലാ ശാഖകളിലെയും മാനേജര്‍മാര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും നിലവില്‍ വായ്പയ്ക്ക് സമര്‍പ്പിച്ചിട്ടുള്ള രേഖകളില്‍ വ്യാജരേഖകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന കാര്യത്തില്‍ പരിശോധന വേണ്ടതുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്.
എന്തുകൊണ്ടാണ് തട്ടിപ്പിനിരയായ കെ.എസ്.എഫ്.ഇ. നേരിട്ട് പോലീസില്‍ പരാതിപ്പെടാത്തതെന്ന ചോദ്യം റവന്യൂ ഉദ്യോഗസ്ഥരും ചോദിക്കുന്നു. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത വില്ലേജ് ഓഫീസര്‍മാരുടെ യോഗത്തില്‍ വ്യാജരേഖ സംബന്ധിച്ച വിഷയം ചിലര്‍ ഉന്നയിച്ചു. ഇത്രയും ഗുരുതരമായ പ്രശ്‌നം ഉണ്ടായിട്ടും വകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു ഇവരുടെ ആക്ഷേപം.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്