Breaking News
വാട്‌സാപ്പ് കമ്മ്യൂണിറ്റി ടാബ് ബീറ്റാ പരീക്ഷണം തുടങ്ങി; വിശദമായറിയാം

ഈ വര്‍ഷം ഏപ്രിലിലാണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് എന്ന പുതിയ സംവിധാനം മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. ഇതുവഴി വാട്‌സാപ്പില്‍ വിവിധ ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കമ്മ്യൂണിറ്റി നിര്‍മിക്കാന്‍ ഉപഭോക്താവിന് സാധിക്കും. ‘വാട്‌സാപ്പിന്റെ പ്രധാനപ്പെട്ടൊരു പരിണാമം’ എന്നാണ് സക്കര്‍ബര്‍ഗ് ഈ ഫീച്ചറിനെ വിശേഷിപ്പിച്ചത്. ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.
വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.22.19.3 ലേക്ക് അപ്‌ഡേറ്റ് ചെയ്തവര്‍ക്കാണ് കമ്മ്യൂണിറ്റീസ് ടാബ് ലഭിച്ചത് എന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്‌സാപ്പ് തുറക്കുമ്പോള്‍ ഇടത് ഭാഗത്ത് മുകളിലായി കാണുന്ന ക്യാമറ ടാബിന് പകരമായാണ് കമ്മ്യൂണിറ്റി ടാബ് നല്‍കിയിരിക്കുന്നത്. പത്ത് ഗ്രൂപ്പുകള്‍ അടങ്ങുന്ന ഒരു കമ്മ്യൂണിറ്റി നിര്‍മിക്കാന്‍ ഇതിലൂടെ സാധിക്കും. ‘സബ് ഗ്രൂപ്പുകള്‍’ എന്നാണ് ഈ ഗ്രൂപ്പുകളെ വിളിക്കുക. ഓരോ ഗ്രൂപ്പിലും 512 അംഗങ്ങളെ ഉള്‍ക്കൊള്ളിക്കാം. ഇതില്‍ ഏതില്‍ അംഗമാകണം എന്ന് ആളുകള്‍ക്ക് തീരുമാനിക്കാം. കമ്മ്യൂണിറ്റിയില്‍ നിന്ന് പുറത്തുപോവാതെ തന്നെ ഗ്രൂപ്പുകളില്‍ നിന്ന് പുറത്ത് പോവാനും സാധിക്കും.
ഒരു കമ്മ്യൂണിറ്റി നിര്‍മിച്ചാല്‍ അതിനുള്ളില്‍ ഒരു സബ് ഗ്രൂപ്പ് വാട്‌സാപ്പ് തന്നെ നിര്‍മിക്കും. അതിനെ അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് എന്ന് വിളിക്കും. അനൗണ്‍സ് മെന്റ് ഗ്രൂപ്പ് വഴി കമ്മ്യൂണിറ്റി അഡ്മിന്‍മാര്‍ അയക്കുന്ന സന്ദേശങ്ങള്‍ കമ്മ്യൂണിറ്റിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കാണാന്‍ സാധിക്കും.
സബ് ഗ്രൂപ്പുകളില്‍ നിന്ന് അംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ മറച്ചുവെക്കുന്നതിനുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ് എന്ന് വാബീറ്റ ഇന്‍ഫോ പറയുന്നു. വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചറിന്റെ ആദ്യ പതിപ്പില്‍ ഈ സ്വകാര്യതാ ഫീച്ചര്‍ ഉണ്ടായിരുന്നില്ല.
അതേസമയം മുകളില്‍ പറഞ്ഞ ബീറ്റാ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്താലും നിങ്ങള്‍ക്ക് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ലഭിക്കണം എന്നില്ല. കമ്മ്യൂണിറ്റീസ് ഫീച്ചര്‍ മുഴുവനായും ഉപയോഗിക്കാന്‍ സാധിക്കുന്ന ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് മാത്രമേ അത് ലഭ്യമാക്കിയിട്ടുള്ളൂ. ഇങ്ങനെ അവസരം ലഭിക്കുന്നവര്‍ നിങ്ങളെ അവരുടെ കമ്മ്യൂണിറ്റിയില്‍ അംഗമാക്കിയാല്‍ പോലും ആ ഫീച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.
തൊഴിലിടങ്ങള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍, കൂട്ടായ്മകള്‍, വിപണനം തുടങ്ങി പലവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ബീറ്റാ ഉപഭോക്താക്കളായ കൂടുതല്‍ പേരിലേക്ക് വരും ആഴ്ചകളില്‍ തന്നെ ഫീച്ചര്‍ എത്തിയേക്കും.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്