Breaking News
‘ഗേറ്റ്’: അപേക്ഷ 30 മുതൽ ; അറിയാം ആറ് പ്രധാനകാര്യങ്ങൾ

കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് ഡോക്ടറൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയപരീക്ഷയാണ് ‘ഗേറ്റ്’ (GATE: Graduate Aptitude Test in Engineering). പ്രമുഖ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ‘ഗേറ്റ്’ സ്കോർ പരിഗണിക്കും. കേന്ദ്ര സർക്കാരിലെ ഗ്രൂപ്പ് എ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ ഉപയോഗിക്കുന്നു.
അടുത്ത പരീക്ഷ 2023 ഫെബ്രുവരി 4,5,11,12 തീയതികളിലാണ്. കംപ്യൂട്ടർ അധിഷ്ഠിതമായി രാവിലെയും ഉച്ച തിരിഞ്ഞുമായി രണ്ടു സെഷനുകൾ. പക്ഷേ ഒരു പേപ്പറിന് ഒരു തവണ മാത്രമേ എഴുതാവൂ. കാൻപുർ ഐ.ഐ.ടി.യാണു പരീക്ഷ നടത്തുന്നത്; https://gate.iitk.ac.in. മറ്റ് 6 ഐ.ഐ.ടി.കളുടെയും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും സഹകരണമുണ്ട്.
‘ഗേറ്റ്’ വെബ്സൈറ്റ് വഴി ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ലേറ്റ് ഫീ സഹിതം ഒക്ടോബർ 7 വരെയും അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ ഓൺലൈനായി അടയ്‌ക്കാം. ഒരു പേപ്പറിന് 1700 രൂപ. പെൺകുട്ടികൾക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും 850 രൂപ. ലേറ്റ്ഫീ സഹിതം ഒക്ടോബർ ഒന്നു വരെ യഥാക്രമം 2200 / 1350 രൂപ. ബാങ്ക് ചാർജ് പുറമേ. വിദേശത്ത് എഴുതാൻ നിരക്ക് വേറെ. രണ്ടു പേപ്പറെഴുതാൻ ഇരട്ടി ഫീസ് നൽകണം. പക്ഷേ അപേക്ഷ ഒന്നു മതി. പരീക്ഷാഫലം മാർച്ച് 16ന്.
‘ഗേറ്റ്’ പ്രവേശനപരീക്ഷയല്ല. യോഗ്യത നിർണയിക്കുന്നതേയുള്ളൂ. പ്രവേശനത്തിനും ജോലിക്കും താൽപര്യമുള്ള സ്ഥാപനങ്ങളിൽ യഥാസമയം അപേക്ഷിക്കണം. സിലബസും അപേക്ഷാരീതിയുമടക്കം പൂർണവിവരങ്ങൾ സൈറ്റിലുണ്ട്. സംശയപരിഹാരത്തിന് Chairperson, GATE, Indian Institute of Technology Kanpur – 208016, ഫോൺ: 0512-2597412, gate@iitk.ac.in. അപേക്ഷിക്കുന്ന സോണിലെ ചെയർപഴ്സനിൽനിന്നും ഇമെയിൽ വഴി വിവരങ്ങളറിയാം.
പ്രധാന വിവരങ്ങൾ
- എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്സ്, ആർട്സ് ഇവയൊന്നിലെ ബാച്‌ലർ പ്രോഗ്രാമിന്റെ 3–ാം വർഷമെങ്കിലും പഠിക്കുന്നവർക്കും, ബിരുദം പൂർത്തിയാക്കിയവർക്കും ‘ഗേറ്റ്’ എഴുതാം. ഡെന്റൽ സർജറി, വെറ്ററിനറി സയൻസ്, അഗ്രികൾചർ, ഹോർട്ടികൾചർ, ഫോറസ്ട്രി ബാച്‌ലർ ബിരുദധാരികൾക്കും അപേക്ഷിക്കാം.
- നിർദിഷ്ട ബാച്‍ലർ ബിരുദത്തിനു തുല്യമെന്ന് കേന്ദ്രസർക്കാർ അംഗീകരിച്ച പ്രഫഷനൽ അംഗത്വമുള്ളവരെയും പരിഗണിക്കും. ഉയർന്ന യോഗ്യതകൾ നേടിയവർക്കും അപേക്ഷിക്കാം. എത്ര തവണ വേണമെങ്കിലും ഗേറ്റ് എഴുതാം.
- ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം (മൾട്ടിപ്പിൾ ചോയ്സ് / മൾട്ടിപ്പിൾ സിലക്ട് / ന്യൂമെറിക്കൽ ആൻസർ എന്നിങ്ങനെ 3 രീതികൾ). എല്ലാം 3–മണിക്കൂർ പേപ്പറുകൾ. അഭിരുചി പരിശോധിക്കുന്ന 10 ചോദ്യങ്ങളും ബന്ധപ്പെട്ട വിഷയത്തിലെ 55 ചോദ്യങ്ങളും ഓരോ പേപ്പറിലും ഉണ്ടായിരിക്കും. അഭിരുചി 15, എൻജി. മാത്‌സ് 13, ബന്ധപ്പെട്ട വിഷയം 72 എന്നിങ്ങനെ ആകെ 100 മാർക്ക്. 9 വിഷയങ്ങളിൽ മാത്‌സില്ല; അതിന്റെ മാർക്ക് കൂടി വിഷയത്തിനു നൽകും. മൾട്ടിപ്പിൾ ചോയ്സിൽ തെറ്റിന് മാർക്ക് കുറയ്ക്കും. 2007 മുതൽ 2022 വരെ നടന്ന പരീക്ഷകളിലെ ചോദ്യക്കടലാസുകൾക്ക് സൈറ്റ് നോക്കാം.
- ഒരു പേപ്പറോ രണ്ടു പേപ്പറോ ഇഷ്ടപ്രകാരമെഴുതാം. രണ്ടെങ്കിൽ നിർദിഷ്ട കോംബിനേഷനുകളിൽനിന്ന് തിരഞ്ഞെടുക്കണം. ബ്രോഷറിലെ പട്ടിക 4.3ൽ കോമ്പിനേഷനുകൾ വൈകാതെ പ്രസിദ്ധപ്പെടുത്തും.
- അപേക്ഷകർക്ക് പ്രായപരിധിയില്ല.
- ഫലപ്രഖ്യാപനം മുതൽ 3 വർഷത്തേക്ക് ഗേറ്റ് സ്കോറിന് പ്രാബല്യമുണ്ട്.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ
(1) ഐ.ഐ.എസ്.സി ബെംഗളൂരു സോൺ (കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ)
(2) ഐ.ഐ.ടി മദ്രാസ് സോൺ (ആലപ്പുഴ, ആലുവ–എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം).
ഒരേ സോണിലെ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് അപേക്ഷയിൽ കാണിക്കാം. ഇന്ത്യയിലെ പ്രധാനനഗരങ്ങൾക്ക് പുറമേ ദുബായ്, സിംഗപ്പൂർ, കഠ്മണ്ഡു, ധാക്ക എന്നിവിടങ്ങളിലും കേന്ദ്രമുണ്ട്.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്