Connect with us

Breaking News

സേവനരംഗത്ത് സ്ത്രീകൾക്ക് തൊഴിലവസരമേകാൻ ’കിബ്‌സ്’

Published

on

Share our post

കണ്ണൂർ: പ്രൊഫഷണൽ ജോലികൾ മത്സരാധിഷ്ഠിതമായി ഏറ്റെടുക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. സർക്കാർ സ്ഥാപനങ്ങളിലെ സേവന ജോലികൾ (ഫെസിലിറ്റി മാനേജ്മെന്റ്) കരാറടിസ്ഥാനത്തിൽ ഏറ്റെടുക്കുകയാണ് ലക്ഷ്യം.

ഇതിനായി കുടുംബശ്രീ സംസ്ഥാനമിഷൻ രൂപവത്കരിച്ച സൊസൈറ്റിയാണ് കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോർ ബിസിനസ് സൊലൂഷൻസ് (കിബ്‌സ്). ചൂഷണമില്ലാത്ത ജോലിസമയം, ഇടനിലക്കാരില്ലാതെ വേതനം, അംഗീകൃത സേവന-വേതന വ്യവസ്ഥകൾ എന്നിവ സ്ത്രീകൾക്ക് ഉറപ്പാക്കാനാകുമെന്നതാണ് നേട്ടം.

നിലവിൽ 145 പേർക്ക് കിബ്‌സ് വഴി തൊഴിൽ ലഭിച്ചിട്ടുണ്ട്. ആർ.എം.എസ്. പോസ്റ്റോഫീസിൽ 106 ജിവനക്കാരെ കിബ്‌സ് നിയമിച്ചിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളേജ്, കില, വൈറ്റില മൊബിലിറ്റി ഹബ്, വ്യവസായവകുപ്പിന്റെ കോൾസെന്റർ എന്നിവിടങ്ങളിലും കിബ്‌സ് വഴി ജോലിചെയ്യുന്നവരുണ്ട്. കിബ്‌സ് വഴിയാണ് വേതനം. കൊച്ചി മെട്രോയിലെ തൊഴിലാളികളെക്കൂടി കിബ്‌സിൽ ഉൾപ്പെടുത്തി വിപുലീകരിക്കാനുള്ള ചർച്ച നടക്കുകയാണ്. ഹൗസ് കീപ്പിങ്, ഡേറ്റ എൻട്രി, കോൾ സെന്റർ, കസ്റ്റമർ കെയർ, ഓഫീസ് തുടങ്ങിയ മേഖലകളിലാണ് നിയമിക്കുക. വൈദഗ്‌ധ്യം ആവശ്യമുള്ള ജോലികളിലേക്ക് കുടുംബശ്രീയുടെ വിദഗ്‌ധ പരിശീലന കോഴ്‌സിൽ പങ്കെടുത്തവർക്ക് അവസരമേകും.

2016-ൽ കൊച്ചി മെട്രോ തുടങ്ങിയ സമയത്ത് 597 കുടുംബശ്രീ അംഗങ്ങളെ വിവിധ സേവനങ്ങൾക്കായി നിയമിച്ചിരുന്നു. അതിനായി കുടുംബശ്രീ ഫെസിലിറ്റി മാനേജ്‌മെന്റ് സെന്റർ തുടങ്ങി. പിന്നീട് പലസ്ഥാപനങ്ങളിലക്ക് 80-ഓളം പേരെ നിയമിച്ചു. തുടർന്ന് ഒട്ടേറെ സ്ഥാപനങ്ങൾ സേവനങ്ങൾക്കായി ബന്ധപ്പെട്ടതോടെയാണ് കിബ്‌സ് എന്ന പേരിൽ സൊസൈറ്റി രജിസ്റ്റർചെയ്തത്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ചെയർപേഴ്‌സൺ.

അവസരം ആർക്കെല്ലാം?

നഗരപ്രദേശങ്ങളിൽ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് കിബ്സ് വഴി ജോലി ലഭിക്കുക. വിദഗ്ധ പരിശീലനം ആവശ്യമില്ലാത്തവരാണെങ്കിൽ തൊട്ടടുത്തുള്ള അയൽക്കൂട്ട അംഗങ്ങളെ പരിഗണിക്കും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!