Breaking News
നിയമനമില്ല; ഒഴിഞ്ഞുകിടക്കുന്നത് അറുന്നൂറിലേറെ പോസ്റ്റ്മാന്‍ തസ്തികകള്‍

സംസ്ഥാനത്ത് അറുന്നൂറിലധികം പോസ്റ്റ്മാൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിനുപുറമേ തപാൽ മേഖലയിലെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി നൂറിലധികം പോസ്റ്റ്മാൻ തസ്തികകൾ ഒഴിവാക്കിയിരുന്നു. ഈ തസ്തികകളിലേക്ക് ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) വിഭാഗത്തിലുള്ളവരെയെങ്കിലും നിയമിക്കണമെന്ന ആവശ്യവും നടപ്പായില്ല. തപാൽ ഉരുപ്പടികൾ കൃത്യസമയത്ത് എത്തിക്കുന്നതിലടക്കം ബുദ്ധിമുട്ടുകൾ നേരിടുകയാണ്. നിലവിലുള്ള ജീവനക്കാർക്ക് ജോലിഭാരവും ഇരട്ടിയാണ്.
2017-ലാണ് പോസ്റ്റ്‌മാൻ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം തപാൽവകുപ്പ് അവസാനിപ്പിച്ചത്. തുടർന്ന് ഓരോ വർഷവും ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിലുള്ളവർക്ക് പ്രത്യേക പരീക്ഷ നടത്തിയാണ് ഒഴിവുകൾ നികത്തിയിരുന്നത്. എന്നാൽ ശമ്പളക്കുറവുമൂലം പലരും ജോലി മതിയാക്കുകയാണ്. പോസ്റ്റ്‌മാൻ തസ്തികയിലുള്ളവർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങളെല്ലാം ഇവർക്കില്ല.
ഓരോ ജില്ലയിലെയും പോസ്റ്റ്‌മാൻ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുമെങ്കിലും അവരും ജോലിമതിയാക്കി പോകുകയാണ്. ഇതോടെ നിലവിലുള്ള പോസ്റ്റ്‌മാൻമാർക്ക് ജോലിഭാരം കൂടും. ഓരോ പോസ്റ്റ്‌മാനും നാലും അഞ്ചും വാർഡുകളിൽ തപാൽ എത്തിക്കേണ്ടിവരുന്നതിനാൽ ജനങ്ങൾക്ക് കൃത്യസമയത്ത് കിട്ടാതെയാകുന്നു.
തപാൽ മേഖല സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റ്‌മാൻ തസ്തികകൾ ഒഴിവാക്കുന്നത്. നിലവിലുള്ള ജീവനക്കാർ വിരമിക്കുന്നതോടെ ആ തസ്തിക ഇല്ലാതാകുകയാണ്. അത്തരത്തിൽ കഴിഞ്ഞ മാർച്ചുവരെ ഒട്ടേറെ പോസ്റ്റ്‌മാൻ തസ്തിക ഒഴിവാക്കി. ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞവർഷംവരെയുള്ള ഒഴിവുകളിൽ ഗ്രാമീൺ ഡാക് സേവകരെ നിയമിച്ച് കുറച്ച് ഒഴിവുകൾ നികത്തി. എന്നാൽ ഒഴിവാക്കിയ നൂറിലേറെ തസ്തികകളിൽ നിയമനമുണ്ടായില്ല.
ഓരോ വർഷവും ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിലേക്ക് തപാൽവകുപ്പ് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. രാജ്യത്തൊട്ടാകെ 38,926 ഗ്രാമീൺ ഡാക് സേവക് ഒഴിവുകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കേരളത്തിൽ മാത്രം 2203 ഒഴിവുകൾ. എന്നാൽ ഇതിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 15-നേ പൂർത്തിയാകൂ. അതുവരെയും തപാൽ വിതരണത്തിലേതടക്കമുള്ള പ്രതിസന്ധി തുടരും.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്