Breaking News
ജൈവ ഇന്ധന കലവറയായി മലയോരത്തെ പന്നിഫാമുകൾ

കണ്ണൂർ : ജൈവ ഇന്ധനങ്ങളുടെ കലവറയായി പശു, പന്നി ഫാമുകൾ. ബയോഗ്യാസ് പ്ലാന്റുകൾ ഫാമുകൾക്ക് ഇരട്ടി വരുമാനത്തിനുള്ള അവസരമാണ് ഒരുക്കുന്നത്. ജൈവവളം ഉൽപ്പാദനത്തിന്റെ കേന്ദ്രങ്ങൾകൂടിയാണ് ഇത്തരം ഫാമുകൾ. മാലിന്യസംസ്‌കരണമെന്ന ദൗത്യവും ഇവ നിർവഹിക്കുന്നു. പശുഫാമുകളിലാണ് നേരത്തെ ബയോഗ്യാസ് പ്ലാന്റുകളുണ്ടായിരുന്നത്. ഇപ്പോൾ പന്നിഫാമുകളാണ് ഇക്കാര്യത്തിൽ മുന്നിൽ.
കണ്ണൂർ ജില്ലയുടെ മലയോരത്ത് ബയോഗ്യാസ് പ്ലാന്റുകൾ ഏറെയുണ്ട്. 30 ക്യുബിക് മീറ്റർ ബയോഗ്യാസ് പ്ലാന്റിൽനിന്ന് ആറ് കുടുംബങ്ങൾക്ക് ആവശ്യമായ പാചകവാതകം ലഭിക്കും. 120 പന്നികളുള്ള ഫാമിൽ ഇത്തരം പ്ലാന്റ് സ്ഥാപിക്കാം. എല്ലാ പ്ലാന്റുകൾക്കും പത്ത് വർഷ ഗ്യാരന്റിയുമുണ്ട്. ഫൈബറിന്റെ പോർട്ടബിൾ പ്ലാന്റും ലഭ്യമാണ്. പ്ലാന്റിൽനിന്ന് ഒരു കുടുംബത്തിനുള്ള ഗ്യാസ് ഉൽപ്പാദിപ്പിക്കാനാവും. 17,000 രൂപ മുതലാണ് നിർമാണച്ചെലവ്.
സബ്‌ഡിഡിയുണ്ടെങ്കിലും സർക്കാർസഹായം ഉയർത്തിയാൽ കൂടുതൽ കർഷകർ പ്ലാന്റ് സ്ഥാപിക്കാൻ രംഗത്തുവരും. ബയോഗ്യാസ് പ്ലാന്റുകൾ മാലിന്യസംസ്‌കരണ രംഗത്ത് വലിയ സംഭാവനയാണ് നൽകുന്നത്. പ്ലാന്റിന്റെ ഭാഗമായുള്ള സ്ലെറിയും ജൈവവളങ്ങളും കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നു. ഫാമിന് അകലെയുള്ള വീട്ടുകാർക്കും പൈപ്പുവഴി ഗ്യാസ് എത്തിക്കാനാകും.
കർണാടകത്തിലും മറ്റും ഗ്യാസ്, സിലിണ്ടറിനകത്ത് നിറയ്‌ക്കുന്നതിനുള്ള സംവിധാനമുണ്ട്. ഇത് സാധ്യമായാൽ ബയോഗ്യാസ് ഉൽപ്പാദന രംഗത്ത് കുതിച്ചുചാട്ടമുണ്ടാകും.കേരളത്തിലെ മുഴുവൻ പന്നിഫാമുകളിലും രണ്ട് വർഷത്തിനകം ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് കേരള പിഗ് ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി എം ജോഷി പറഞ്ഞു. സംസ്ഥാനത്ത് പന്ത്രണ്ടായിരത്തോളം പന്നിക്കർഷകരുണ്ട്. 1,500 ഫാമുകളിൽമാത്രമാണ് പ്ലാന്റുള്ളത്. മലിനീകരണനിയന്ത്രണ ബോർഡിന്റെ കർശന നിബന്ധന കാരണം ഭൂരിപക്ഷം കർഷകർക്കും ഫാം ലൈസൻസ് ലഭിക്കുന്നില്ല. നിബന്ധനകളിൽ ഇളവുവരുത്തുന്നതിനുള്ള ശ്രമത്തിലാണ് അസോസിയേഷൻ.
Breaking News
ബെംഗളൂരു നഗരത്തിൽ 6.77 കോടിയുടെ ലഹരിവേട്ട; ഒൻപത് മലയാളികള്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന മൂന്നു റെയ്ഡുകളിലായി 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിൽ 9 മലയാളികളും ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 3.5 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവുമായി മലയാളി സിവിൽ എൻജിനീയർ ജിജോ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ഫ്ലാറ്റിൽ നിന്ന് 26 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. 3.5 കോടി രൂപയുടെ ലഹരിമരുന്ന് ഉൾപ്പെടെ 4.5 കോടി രൂപയുടെ വസ്തുക്കളാണ് ജിജോയിൽനിന്നു പിടികൂടിയത്. നേരത്തെ മൈസൂരു റോഡിലെ റിസോർട്ടിൽ നടന്ന റെയ്ഡിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു റെയ്ഡിൽ 110 ഗ്രാം എംഡിഎംഎ രാസലഹരിയുമായി ചില്ലറവിൽപനക്കാരായ 8 മലയാളികൾ അറസ്റ്റിലായി. ഇവരിൽനിന്ന് 2 കാറുകളും 10 മൊബൈൽ ഫോണുകളും ഉൾപ്പെടെ 27 ലക്ഷം രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തു.ബേഗൂരിനു സമീപം 2 കോടി രൂപ വിലവരുന്ന ഒരു കിലോ എംഡിഎംഎയുമായി നൈജീരിയൻ പൗരനും അറസ്റ്റിലായി. കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരിമരുന്നു വിൽക്കുന്ന വിദേശികൾ ഉൾപ്പെട്ട സംഘത്തിലെ മുഖ്യ സൂത്രധാരനാണ് ഇയാളെന്നാണു സൂചന. വീസ കാലാവധിക്കു ശേഷവും നഗരത്തിൽ കഴിയുന്ന ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസിനു (എഫ്ആർആർഒ) കൈമാറിയിട്ടുണ്ടെന്നു കമ്മിഷണർ പറഞ്ഞു.
Breaking News
കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.
Breaking News
അഭിഭാഷകൻ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻ.ഐ.എ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്