Connect with us

Breaking News

ലൂസായി കൊണ്ടുവന്ന ശേഷം പൊതിഞ്ഞു നൽകുന്ന ഭക്ഷ്യസാധനങ്ങൾക്ക് ജി.എസ്.ടി ബാധകമല്ല

Published

on

Share our post

തിരുവനന്തപുരം : ലൂസായി കൊണ്ടുവന്നശേഷം പേപ്പറിലോ പ്ലാസ്റ്റിക് കവറിലോ പൊതിഞ്ഞു നൽകുന്ന ഭക്ഷ്യ സാധനങ്ങൾക്ക് ജി.എസ്.ടി ബാധകമല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഒന്നോ രണ്ടോ കിലോയായി ഇത്തരത്തിൽ വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് നികുതി ഈടാക്കില്ല. ബ്രാൻഡഡ് ആയി വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് നേരത്തെതന്നെ നികുതിയുണ്ടെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചെറുകിട കച്ചവടക്കാരും കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട ഉൽപാദകരും പായ്ക്ക് ചെയ്തു വിൽക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങള്‍ക്ക് 5% ജി.എസ്.ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ജി.എസ്.ടി നിരക്ക് വർധന സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ വിശദീകരണം ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി ധനമന്ത്രി പറഞ്ഞു.

ലൂസായി കടകളിൽ കൊണ്ടുവന്ന് പൊതിഞ്ഞു വിൽക്കുന്ന സാധനങ്ങൾക്ക് നികുതിയില്ലെന്നാണ് വിശദീകരണത്തിൽ ഒരിടത്ത് പറയുന്നത്. എന്നാൽ, വിശദീകരണത്തിലെ എട്ടാമത്തെ പോയിന്റായി പറയുന്നത്, ഇങ്ങനെ വിൽക്കുമ്പോൾ അളവുതൂക്ക നിയമം ബാധകമാണെന്നാണ്. ലേബലില്ലാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കൊടുത്താലും ബ്രാൻഡിന്റെ പരിധിയിൽ വരുമെന്നാണ് അളവുതൂക്ക നിയമത്തിൽ പറയുന്നത്. ബ്രാൻഡിന്റെ പരിധിയിൽ വന്നാൽ നികുതി ഈടാക്കാനാകും. അവിടെയാണ് ആശയക്കുഴപ്പം ഉള്ളത്. അക്കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

സർക്കാർ നിർദേശങ്ങൾ ചിലർ ദുരുപയോഗം ചെയ്തു നികുതി ഈടാക്കാൻ സാധ്യതയുണ്ട്. അങ്ങനെ ഉണ്ടായാൽ ജനങ്ങൾക്ക് പരാതിപ്പെടാം. സംസ്ഥാനത്ത് ഒന്നര കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള 50,000 കടകളുണ്ട്. ലൂസായി വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് ജി.എസ്.ടി ഈടാക്കാൻ ഇവർക്ക് കഴിയില്ല. 40 ലക്ഷം വരെ വാർഷിക വിറ്റുവരവുള്ള കടകൾക്ക് സംസ്ഥാനത്ത് റജിസ്ട്രേഷൻ വേണ്ട. അതിനെയാണ് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. അവിടെയും ലൂസായി വിൽക്കുന്ന ഭക്ഷ്യ ഉൽപ്പന്നത്തിന് ജി.എസ്.ടി ഈടാക്കാനാകില്ല.

ജി.എസ്.ടി വർധിച്ച് എന്ന് കേട്ടപ്പോൾത്തന്നെ പലരും നിയമത്തെക്കുറിച്ച് ധാരണയില്ലാതെ നികുതി ഈടാക്കുന്നുണ്ട്. അങ്ങനെ വന്നാൽ വിലക്കയറ്റം ഉണ്ടാകും. അങ്ങനെ നികുതി ഈടാക്കാനാകില്ല. നിയമത്തെ ആരും ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!