Connect with us

Breaking News

ലൂസായി കൊണ്ടുവന്ന ശേഷം പൊതിഞ്ഞു നൽകുന്ന ഭക്ഷ്യസാധനങ്ങൾക്ക് ജി.എസ്.ടി ബാധകമല്ല

Published

on

Share our post

തിരുവനന്തപുരം : ലൂസായി കൊണ്ടുവന്നശേഷം പേപ്പറിലോ പ്ലാസ്റ്റിക് കവറിലോ പൊതിഞ്ഞു നൽകുന്ന ഭക്ഷ്യ സാധനങ്ങൾക്ക് ജി.എസ്.ടി ബാധകമല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഒന്നോ രണ്ടോ കിലോയായി ഇത്തരത്തിൽ വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് നികുതി ഈടാക്കില്ല. ബ്രാൻഡഡ് ആയി വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് നേരത്തെതന്നെ നികുതിയുണ്ടെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചെറുകിട കച്ചവടക്കാരും കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട ഉൽപാദകരും പായ്ക്ക് ചെയ്തു വിൽക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങള്‍ക്ക് 5% ജി.എസ്.ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ജി.എസ്.ടി നിരക്ക് വർധന സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ വിശദീകരണം ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി ധനമന്ത്രി പറഞ്ഞു.

ലൂസായി കടകളിൽ കൊണ്ടുവന്ന് പൊതിഞ്ഞു വിൽക്കുന്ന സാധനങ്ങൾക്ക് നികുതിയില്ലെന്നാണ് വിശദീകരണത്തിൽ ഒരിടത്ത് പറയുന്നത്. എന്നാൽ, വിശദീകരണത്തിലെ എട്ടാമത്തെ പോയിന്റായി പറയുന്നത്, ഇങ്ങനെ വിൽക്കുമ്പോൾ അളവുതൂക്ക നിയമം ബാധകമാണെന്നാണ്. ലേബലില്ലാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കൊടുത്താലും ബ്രാൻഡിന്റെ പരിധിയിൽ വരുമെന്നാണ് അളവുതൂക്ക നിയമത്തിൽ പറയുന്നത്. ബ്രാൻഡിന്റെ പരിധിയിൽ വന്നാൽ നികുതി ഈടാക്കാനാകും. അവിടെയാണ് ആശയക്കുഴപ്പം ഉള്ളത്. അക്കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

സർക്കാർ നിർദേശങ്ങൾ ചിലർ ദുരുപയോഗം ചെയ്തു നികുതി ഈടാക്കാൻ സാധ്യതയുണ്ട്. അങ്ങനെ ഉണ്ടായാൽ ജനങ്ങൾക്ക് പരാതിപ്പെടാം. സംസ്ഥാനത്ത് ഒന്നര കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള 50,000 കടകളുണ്ട്. ലൂസായി വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് ജി.എസ്.ടി ഈടാക്കാൻ ഇവർക്ക് കഴിയില്ല. 40 ലക്ഷം വരെ വാർഷിക വിറ്റുവരവുള്ള കടകൾക്ക് സംസ്ഥാനത്ത് റജിസ്ട്രേഷൻ വേണ്ട. അതിനെയാണ് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. അവിടെയും ലൂസായി വിൽക്കുന്ന ഭക്ഷ്യ ഉൽപ്പന്നത്തിന് ജി.എസ്.ടി ഈടാക്കാനാകില്ല.

ജി.എസ്.ടി വർധിച്ച് എന്ന് കേട്ടപ്പോൾത്തന്നെ പലരും നിയമത്തെക്കുറിച്ച് ധാരണയില്ലാതെ നികുതി ഈടാക്കുന്നുണ്ട്. അങ്ങനെ വന്നാൽ വിലക്കയറ്റം ഉണ്ടാകും. അങ്ങനെ നികുതി ഈടാക്കാനാകില്ല. നിയമത്തെ ആരും ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!