Connect with us

Breaking News

‘കയിൽ കുത്തിയും മുന്നേറാം’; ആറളത്ത് കുടുംബശ്രീ മാതൃകയാകുന്നു

Published

on

Share our post

ഇരിട്ടി: കയിൽ കുത്തിയും മുന്നേറാമെന്ന വിജയകഥയാണ്‌ ആറളം പഞ്ചായത്തും കുടുംബശ്രീയും തെളിയിക്കുന്നത്‌. ഭരണസമിതി അധികാരമേറ്റ്‌ 19 മാസമെത്തുമ്പോൾ 33 പുതിയ തൊഴിൽ സംരംഭങ്ങളുടെ ഖ്യാതിയിലാണ്‌ ആറളം കുടുംബശ്രീ. ജില്ല മിഷൻ സഹകരണത്തിലാരംഭിച്ച പുത്തൻ തൊഴിലിടങ്ങളിൽ വീട്ടമ്മമാർ അടക്കമുള്ള സ്‌ത്രീകളുടെ ആത്‌മവിശ്വാസത്തിന്റെ ചിരിയുണ്ട്‌. ആറളം പ്രത്യേക പദ്ധതി മുഖേന ആറളം ഫാം ആദിവാസി മേഖലയിൽ നടപ്പാക്കുന്ന വ്യത്യസ്‌ത തൊഴിൽ സംരംഭങ്ങളും വനിതമുന്നേറ്റം ഉറപ്പാക്കുന്നു. കുറ്റിയറ്റുപോവുന്ന ചിരട്ടക്കയിൽ നിർമാണം വരെ കുടുംബശ്രീ ഏറ്റെടുത്തു.

വീർപ്പാട് അഞ്ച്‌ പേരുടെ സംരംഭമായാണ്‌ ചിരട്ടയിൽനിന്ന്‌ തവി അടക്കമുള്ള വ്യത്യസ്‌ത ഉൽപന്നങ്ങൾ അടുക്കളകളിൽ ആധിപത്യം നേടിത്തുടങ്ങിയത്‌. റോയൽ കിച്ചൺ എന്ന സന്ദേശത്തിലാണ്‌ ചിരട്ട ഉൽപന്നങ്ങൾ സംസ്ഥാന, ജില്ല മേളകളിൽ എളുപ്പം വിറ്റഴിയുന്നത്‌. തെങ്ങിൽ കിനിയുന്ന കള്ള് സംഭരിക്കാനുള്ള മാട്ടം ഉൽപാദന കേന്ദ്രങ്ങളിൽനിന്ന്‌ അവയെത്തിച്ച്‌ വിൽക്കുന്നതിനുള്ള സംരംഭം അമ്പലക്കണ്ടിയിലും ഇതിനകം പേരുകേട്ട ആറളം ഫാം ആദിവാസി മേഖലയിൽനിന്നുള്ള ആദികുട നിർമാണ സംരംഭത്തിന്റെ രണ്ട്‌ യൂനിറ്റും ആറളത്തിന്റെ യശസ്സുയർത്തി. 40 പേരുണ്ട്‌ ആദികുട യൂനിറ്റിൽ. കാരാപ്പറമ്പിൽ തയ്യൽ, എടൂരിൽ കുടുംബശ്രീ ഷീ ഷോപ്പി, കൂട്ടക്കളത്ത്‌ കുടുംബ ശ്രീസ്‌റ്റോർ, ആദിവാസി മേഖലയിൽ എൽ.ഇ.ഡി ബൾബ്‌ നിർമാണം എന്നീ സംരംഭങ്ങളും പ്രവർത്തിക്കുന്നു.

പേപ്പർ ബാഗ്‌ നിർമാണം, 29 കുടുംബങ്ങളിൽ കോഴിവളർത്തൽ, ആടുഗ്രാമം പദ്ധതിയുടെ 21 യൂനിറ്റുകൾ എന്നിവയുമാരംഭിച്ചു. നബാർഡ്‌ പദ്ധതിയിൽ ആറളം ഫാമിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളും ആറളത്തിന്റെ തൊഴിലിടങ്ങൾക്ക്‌ കരുത്താവുന്നു. ഈയിടെ കക്കുവയിൽ ആരംഭിച്ച യന്ത്രവത്കൃത വെളിച്ചെണ്ണ ഉൽപാദന യൂനിറ്റും പഞ്ചായത്തിനും കുടുംബശ്രീക്കും അഭിമാനമായി.

ഈ വർഷം 100 യൂനിറ്റുകളാരംഭിച്ച്‌ ചുരുങ്ങിയത്‌ 500 പേർക്കെങ്കിലും പ്രത്യക്ഷ തൊഴിൽ നൽകാനാണ്‌ പഞ്ചായത്തിന്റെ പരിശ്രമമെന്ന്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ്‌ പറഞ്ഞു. ഇതിൽ 33 എണ്ണം പ്രവർത്തനക്ഷമമായി. ബാക്കിയുള്ള യൂനിറ്റുകൾ കൂടി മാസങ്ങൾക്കകം ആരംഭിക്കും. പരിമിത തനത്‌ വരുമാനം മാത്രമുള്ള ആറളം പഞ്ചായത്തിൽ ജനജീവിതം തൊഴിൽസംരംഭങ്ങളിലൂടെ സുരക്ഷിതമാക്കാനുള്ള പരിശ്രമങ്ങൾ തുടരുകയാണ്‌. കുടുംബശ്രീയാണ്‌ സംരംഭങ്ങളുടെ ചാലകശക്‌തിയാവുന്നത്‌.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!