Connect with us

Breaking News

കേന്ദ്ര സബ്സിഡി വൈകുന്നു; കാർഷിക വായ്പകൾക്ക് ഇരട്ടി പലിശ

Published

on

Share our post

സ്വർണപ്പണയ കാർഷിക വായ്പകൾക്ക് കേന്ദ്ര സർക്കാർ സബ്സിഡി നൽകാത്തത് കർഷകർക്ക് ഇരട്ടിയിലേറെ പലിശ ഭാരമാകുന്നു. പുതിയ സാമ്പത്തികവർഷം ഇത്തരം വായ്പകൾക്ക് സബ്സിഡി നൽകുന്നതിനെക്കുറിച്ച അറിയിപ്പ് ബാങ്കുകൾക്ക് ലഭിച്ചിട്ടില്ല. 

വായ്പ നിയന്ത്രണത്തിന് പിന്നാലെയാണ് സബ്സിഡി വൈകുന്നത്. പതിവുപോലെ സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31 വരെയുള്ള സ്വർണപ്പണയ കാർഷിക വായ്പകൾക്കാണ് കേന്ദ്രം സബ്സിഡി അനുവദിച്ചത്. അതുവരെ എടുത്ത വായ്പകൾക്ക് സബ്സിഡിയുണ്ട്.

ഒമ്പത് ശതമാനമാണ് സ്വർണപ്പണയത്തിനുള്ള വാർഷിക പലിശ. രണ്ട് ശതമാനം സബ്സിഡി എല്ലാവർക്കും കേന്ദ്രസർക്കാർ നൽകാറാണ് പതിവ്. കൃഷി വിളവെടുക്കാനുള്ള സമയമെന്ന സങ്കൽപത്തിൽ ഒരുവർഷത്തിനകം തിരിച്ചടക്കണം. ഇതിനിടെ കൃത്യമായി തിരിച്ചടക്കുന്നവർക്ക് മൂന്ന് ശതമാനം പലിശ ഇളവ് കൂടി കേന്ദ്ര സർക്കാർ നൽകും. ഫലത്തിൽ, വായ്പയെടുത്തവർക്ക് നാല് ശതമാനം പലിശ അടച്ചാൽ മതിയായിരുന്നു.

നിലവിൽ സ്വർണപ്പണയ വായ്പ തിരിച്ചടക്കാനോ പുതുക്കാനോ ചെല്ലുന്നവരോട് ഒമ്പത് ശതമാനം പലിശക്കുരുക്കിന്റെ കാര്യം ബാങ്കുകാർ ആദ്യമേ പറയുന്നുണ്ട്. സബ്സിഡി അറിയിപ്പ് കിട്ടാത്തതിനാൽ ഒമ്പത് ശതമാനം പലിശ നൽകാൻ തയാറാണെന്ന് പ്രത്യേക ഫോറത്തിൽ സത്യവാങ്മൂലവും ചില ബാങ്കുകൾ എഴുതി വാങ്ങുന്നു.

സബ്സിഡി വരുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഒരുവർഷത്തേക്ക് കാത്തുനിൽക്കാതെ പണയംവെച്ച സ്വർണാഭരണങ്ങൾ അത്യാവശ്യത്തിന് തിരിച്ചെടുക്കണമെന്നുള്ളവർക്കാണ് കേന്ദ്രനയം തിരിച്ചടിയാകുന്നത്. ബാങ്കുകൾക്കും ഇടപാടുകാർക്കും ആശയക്കുഴപ്പവുമുണ്ട്.

കാർഷികാവശ്യത്തിനുള്ള സ്വർണപ്പണയ വായ്പകൾ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചാണ് റിസർവ് ബാങ്ക് കർശന നിബന്ധനകൾ കൊണ്ടുവന്നത്. മൂന്ന് വർഷം മുമ്പ് സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ അയച്ച കത്താണ് അന്ന് കേന്ദ്ര കൃഷിമന്ത്രാലയവും റിസർവ് ബാങ്കും പ്രധാനമായും ആയുധമാക്കിയത്. വൻകിട സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വർണമുൾപ്പെടെ കാർഷിക വായ്പയായി ചില ബാങ്കുകളിൽ പണയപ്പെടുത്തിയതായും ആക്ഷേപമുണ്ടായിരുന്നു.

ഇത്തരം തട്ടിപ്പുകൾക്ക് തടയിട്ടെങ്കിലും യഥാർഥ കർഷകർക്ക് സ്വർണപ്പണയ വായ്പ കിട്ടുന്നതിന് കടമ്പകളേറെയാണ്. 50 സെന്റിൽ കൂടുതൽ സ്ഥലമുള്ളവർക്കാണ് ബാങ്കുകളുടെ പരിഗണന. സെന്റിന് 2,000 രൂപ വരെയാണ് പരമാവധി കിട്ടുന്നത്. സ്ഥലമുള്ള സാധാരണക്കാരന് നികുതി ശീട്ടും സ്വർണവുമായി സമീപിച്ചാൽ സബ്സിഡിയുള്ള വായ്പ കിട്ടുന്നില്ല. ഈ നൂലാമാലകൾക്കിടയിലാണ് നിലവിലുള്ള ആനുകൂല്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്താതെ ഉഴപ്പുന്നത്.

മുൻനിര ബാങ്കായ എസ്.ബി.ഐക്കടക്കം സ്വർണപ്പണയ വായ്പകൾ വർധിപ്പിച്ച് കർഷകർക്ക് അനുകൂല നിലപാടാണുള്ളത്. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം കഴിഞ്ഞിട്ടും കാർഷിക വായ്പയുടെ പലിശ സബ്സിഡി തീരുമാനമാകാത്തതിൽ സംസ്ഥാന കൃഷി വകുപ്പും പാർലമെന്റംഗങ്ങളും ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.


Share our post

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Trending

error: Content is protected !!