Breaking News
പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം: അന്വേഷണം വൈകിയാൽ പ്രത്യേക ഡെപ്യൂട്ടി സൂപ്രണ്ടിനെ നിയമിക്കും

ന്യൂഡൽഹി: പട്ടിക ജാതി-വർഗ വിഭാഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി ശിക്ഷാനടപടി ഉറപ്പുവരുത്തണമെന്ന് കേന്ദ്രസർക്കാർ.
പരാതികളിൽ ഉടൻ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാനും രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. എഫ്.ഐ.ആർ. രജിസ്റ്റർചെയ്തശേഷം അന്വേഷണം രണ്ടുമാസത്തിലധികം വൈകിയാൽ ഇതിനായി പ്രത്യേക ഡെപ്യൂട്ടി സൂപ്രണ്ടുമാരെ നിയമിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങളുടെ വിചാരണ വൈകുന്നത് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മൂന്നുമാസത്തിലൊരിക്കൽ അവലോകനസമിതി പരിശോധിക്കണം. സെഷൻസ് ജഡ്ജിയുടെ അധ്യക്ഷതയിൽ കളക്ടർ, പോലീസ് സൂപ്രണ്ട്, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ പ്രതിമാസം യോഗവും ചേരണം.
വേഗത്തിലുള്ള വിചാരണയ്ക്കായി പോലീസ് ഉദ്യോഗസ്ഥരും ഔദ്യോഗിക സാക്ഷികളും ഉൾപ്പെടെ എല്ലാ പ്രോസിക്യൂഷൻ സാക്ഷികളെയും കൃത്യസമയത്ത് ഹാജരാക്കാൻ നടപടിയും സംരക്ഷണവും ജില്ലാ പോലീസ് സൂപ്രണ്ട് ഉറപ്പാക്കണം. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതുമുതൽ കോടതി കേസ് തീർപ്പാക്കുന്നതുവരെ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടം നിർബന്ധമായി ഉണ്ടാകണം. ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ഉൾപ്പെടെയുള്ളവരിൽനിന്ന് ലഭിക്കുന്ന അതിക്രമറിപ്പോർട്ടുകളിൽ തുടർനടപടി സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണം.
പട്ടികവിഭാഗക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിന് അതിക്രമസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തണം. ഇത്തരം പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും പോലീസുകാർക്കും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വേഗത്തിലുള്ള നടപടികൾക്കായി 1989-ലെ പട്ടിക ജാതി-വർഗ നിയമം 2015-ൽ സർക്കാർ ഭേദഗതി ചെയ്തിരുന്നു. പട്ടികവിഭാഗക്കാരെ ആക്ഷേപിക്കാൻ തല മൊട്ടയടിക്കുക, മീശ വടിക്കുക തുടങ്ങിയവ കുറ്റകൃത്യങ്ങളായി ചേർത്ത് ശിക്ഷ കഠിനമാക്കി.
പ്രത്യേക കോടതികളും വേഗത്തിലുള്ള വിചാരണയും നിയമത്തിൽ ഉൾപ്പെടുത്തി. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ പ്രാഥമിക അന്വേഷണത്തിന്റെയോ അറസ്റ്റിന് പ്രത്യേക അധികാരികളുടെയോ ആവശ്യമില്ലെന്നും വ്യക്തമാക്കി 2018-ൽ ഭേദഗതിയും വരുത്തിയിട്ടുണ്ട്.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്