Breaking News
പൗൾട്രി മേഖലയിലെ തൊഴിലാളികളും ഇനി ക്ഷേമനിധിയിൽ
കണ്ണൂർ : പൗൾട്രി മേഖലയിലെ തൊഴിലാളികളെയും സ്വയംതൊഴിൽ സംരംഭകരെയും കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളിക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി. മേഖലയിലെ അഞ്ചുലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 40 വയസ്സ് മുതലുള്ളവർക്കാണ് അംഗത്വം നൽകുക. 100 രൂപയാണ് പ്രതിമാസ അംശദായം. ഇതിൽ 50 ശതമാനം തൊഴിലാളിയും 50 ശതമാനം തൊഴിലുടമയും നൽകണം. സ്വയംതൊഴിൽ ചെയ്യുന്നവർ 100 രൂപ അടയ്ക്കണം.
ഏതെങ്കിലും സാഹചര്യത്തിൽ സ്ഥാപനത്തിൽനിന്ന് തൊഴിലാളി പിരിഞ്ഞുപോകുകയോ പുതുതായി ജോലിയിൽ പ്രവേശിക്കുകയോ ചെയ്താൽ ഫോം അഞ്ച് പൂരിപ്പിച്ചുനൽകണം. സ്ഥാപനം മാറുമ്പോഴും ജില്ലാ ഓഫീസുകളിലെത്തി മാറ്റംവരുത്തണം. മറ്റൊരു സ്ഥാപനത്തിൽ ജോലിചെയ്താലും അംഗത്വ നമ്പരിനു മാറ്റമുണ്ടാകില്ല.
പെൻഷന് അർഹതയുള്ളവർ
*തുടർച്ചയായി പത്തുവർഷം അംശദായം അടച്ച, 60 വയസ്സ് പൂർത്തിയാക്കിയ അംഗങ്ങൾ
*പത്തുവർഷം സ്ഥിരമായി ജോലിചെയ്ത്, ശാരീരിക അവശതമൂലം രണ്ടുവർഷത്തിലധികമായി ജോലിചെയ്യാൻ കഴിയാത്തവർ
*മറ്റേതെങ്കിലും ആക്ട് പ്രകാരം 60 വയസ്സിനുമുൻപും 55 വയസ്സനുശേഷവും പെൻഷൻപറ്റി പിരിയേണ്ടി വന്നവർ (ഇവർ 60 വയസ്സ് പൂർത്തിയാകുന്നതുവരെ അംശദായം അടച്ചിരിക്കണം).
മറ്റാനുകൂല്യങ്ങൾ
*15 വർഷം അംശദായമടച്ച അംഗം മരിച്ചാലും, പെൻഷൻ ലഭിക്കുന്ന അംഗം മരിച്ചാലും കുടുംബ പെൻഷൻ
*മൂന്നുവർഷം അംശദായമടച്ച അംഗങ്ങളുടെ രണ്ടു പെൺമക്കൾക്കും വനിതാഅംഗത്തിനും 7,500 രൂപവീതം വിവാഹാനുകൂല്യം. പുരുഷ അംഗത്തിന് 5,000 രൂപ.
*ഒരുവർഷം തുടർച്ചയായി അംശദായം അടച്ച ഇ.എസ്.ഐ. ഇല്ലാത്ത അംഗത്തിനു പ്രസവാനുകൂല്യമായി 15,000 രൂപ.
*ഒരുവർഷം അംശദായമടച്ച അംഗങ്ങളുടെ മക്കൾക്ക് ഹയർസെക്കൻഡറി മുതലുള്ള പഠനകാലയളവിൽ സഹായധനം.
*മൂന്നുവർഷം അംശദായമടച്ച അംഗത്തിനും കുടുംബത്തിനും സർക്കാർ ആശുപത്രിയിൽ കിടന്നുള്ള ചികിത്സയ്ക്കു പരമാവധി 10,000 രൂപ.
*മൂന്നുവർഷം അംശദായമടച്ച അംഗം മരിച്ചാൽ 5,000 മുതൽ 20,000 വരെ രൂപ സർവീസ് കാലയളവനുസരിച്ചു മരണാനന്തര സഹായധനം.
അപേക്ഷിക്കാൻ
അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ ഓഫീസുകൾ, ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളിൽ അപേക്ഷാ ഫോമുകൾ ലഭിക്കും. ജൂലായ് പത്തിനുമുൻപ് അപേക്ഷ നൽകണം.
മേഖലയ്ക്കു പുത്തൻ ഉണർവേകും
ക്ഷേമനിധിഅംഗത്വം വരുന്നതോടെ മേഖലയ്ക്ക് പുത്തൻ ഉണർവുണ്ടാകും. കൂടുതൽ ആളുകളെ ഈ രംഗത്തേക്ക് ആകർഷിക്കും.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്