Connect with us

Breaking News

നിർത്തിവെച്ചിരുന്ന പാസഞ്ചർ, മെമു തീവണ്ടികൾ ജൂലായ് 25 മുതൽ ഓടിത്തുടങ്ങും

Published

on

Share our post

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന പാസഞ്ചർ, മെമു തീവണ്ടികൾ സ്പെഷ്യൽ സർവീസുകളായി കേരളത്തിൽ ജൂലായ് 25 മുതൽ ഓടിത്തുടങ്ങും. എക്സ്പ്രസ് നിരക്കാണ് ഈടാക്കുക. കുറഞ്ഞത് 30 രൂപ. ഇവയിൽ സീസൺ ടിക്കറ്റ് അനുവദിക്കും, കോവിഡിനുമുമ്പത്തെ നിരക്ക് നൽകിയാൽമതി.

ജൂലായ് 31-നകം എല്ലാം പുനരാരംഭിക്കും

ചെന്നൈ: ദക്ഷിണ റെയിൽവേയിലെ ഇനി ഓടാനുള്ള 104 തീവണ്ടികളും ജൂലായ് 31-നകം സർവീസ് പുനരാരംഭിക്കും. സർവീസ് പുനരാരംഭിക്കാനുള്ളവയിൽ കൂടുതലും പാസഞ്ചറുകളും പകൽ തീവണ്ടികളുമാണ്. തിരുവനന്തപുരം ഡിവിഷനിലാണ് ഏറ്റവുംകൂടുതൽ പാസഞ്ചർ ആരംഭിക്കാനുള്ളത്.

പാലക്കാട് ഡിവിഷനിലും ഏതാനും പാസഞ്ചർ തീവണ്ടിസർവീസുകൾ പുനരാരംഭിക്കാനുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ഓടാനുള്ള ദീർഘദൂരതീവണ്ടികളും സർവീസ് തുടങ്ങും.

സർവീസുകൾ പുനരാരംഭിക്കുന്നതോടൊപ്പം തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന റൂട്ടിൽ പ്രത്യേകനിരക്കിലുള്ള തീവണ്ടികൾ ഓടിക്കാനും തീരുമാനമുണ്ട്.

എല്ലാ പ്രതിദിനവണ്ടികളിലും സാധാരണ ടിക്കറ്റുമായി കയറാം

കണ്ണൂർ: നേത്രാവതി, മംഗള, കേരള, ധൻബാദ് വണ്ടികളിൽകൂടി ജൂൺ 30 മുതൽ സാധാരണ ടിക്കറ്റെടുത്ത് ജനറൽ കോച്ചിൽ യാത്രചെയ്യാം. ഇതോടെ മുഴുവൻ പ്രതിദിനതീവണ്ടികളിലും ഈ സൗകര്യമായി. മംഗളൂരുവിൽനിന്നുള്ള മുംബൈ മത്സ്യഗന്ധ എക്സ്പ്രസിലും സിറ്റിങ് റിസർവേഷൻ ഒഴിവാകും. വെരാവൽ, ഗാന്ധിധാം, പുണെ എക്സ്പ്രസ്, ഓഖ എക്സ്പ്രസ്, കൊച്ചുവേളി-ബിക്കാനീർ, കൊച്ചുവേളി-പോർബന്തർ വീക്ക്‌ലി എക്സ്പ്രസുകൾ അടക്കമുള്ള 86 വണ്ടികളിൽ ജൂലായ് ആറുമുതൽ ജനറൽ ടിക്കറ്റ് പുനഃസ്ഥാപിക്കും.

എന്നാൽ, റിസർവേഷൻ അല്ലാതെ പകൽ സ്ലീപ്പർടിക്കറ്റുകൾ നൽകുന്നതും ഡിറിസർവ്ഡ് കോച്ചുകളും പുനഃസ്ഥാപിച്ചിട്ടില്ല.

* ഷൊർണൂർ-തൃശ്ശൂർ (06497) സ്പെഷ്യൽ ജൂലായ് 25 മുതൽ 12-ന് പുറപ്പെട്ട് ഒന്നിന് എത്തും.

*തൃശ്ശൂർ-കോഴിക്കോട് (06495) 25 മുതൽ വൈകീട്ട് 5.35-ന് പുറപ്പെട്ട് രാത്രി ഒമ്പതിന് എത്തും.

* കോഴിക്കോട്-ഷൊർണൂർ (06454) 27 മുതൽ രാവിലെ 5.20-ന് പുറപ്പെട്ട് 7.30-ന് എത്തും. വൈകീട്ട് 5.45-ന് തിരികെ പുറപ്പെട്ട് 7.55-ന് കോഴിക്കോട്ട് എത്തും.

* കോഴിക്കോട്-ഷൊർണൂർ (06496) 27 മുതൽ 7.30-ന് പുറപ്പെട്ട് 9.45-ന് എത്തും.

* എറണാകുളം-കൊല്ലം സ്പെഷ്യൽ (തിങ്കളാഴ്ച ഒഴികെ-06769) 27 മുതൽ 12.45-ന് പുറപ്പെട്ട് 4.50-ന് എത്തും.

*എറണാകുളം-കൊല്ലം-എറണാകുളം മെമു എക്സ്പ്രസ് സ്പെഷ്യൽ (ബുധനാഴ്ച ഒഴികെ) 28 മുതൽ ഓടിത്തുടങ്ങും. എറണാകുളത്തുനിന്ന്‌ രാവിലെ ആറിന് പുറപ്പെട്ട് 10-ന് കൊല്ലത്ത് എത്തും. കൊല്ലം-എറണാകുളം (06778) 11-ന് പറപ്പെട്ട് 2.50-ന് എത്തും.

* കൊല്ലം-എറണാകുളം മെമു (06442) 27 മുതൽ (ചൊവ്വാഴ്ച ഒഴികെ) രാത്രി 9.15-ന് പുറപ്പെട്ട് 12.30-ന് എത്തും.

* കൊല്ലം-കന്യാകുമാരി മെമു (06772) 31 മുതൽ (വെള്ളിയാഴ്ച ഒഴികെ) 11.35-ന് പുറപ്പെട്ട് 3.30-ന് എത്തും. കന്യാകുമാരി-കൊല്ലം (06773) 4.05-ന് പുറപ്പെട്ട്് രാത്രി 9.25-ന് എത്തും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!