Connect with us

Breaking News

നിർത്തിവെച്ചിരുന്ന പാസഞ്ചർ, മെമു തീവണ്ടികൾ ജൂലായ് 25 മുതൽ ഓടിത്തുടങ്ങും

Published

on

Share our post

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന പാസഞ്ചർ, മെമു തീവണ്ടികൾ സ്പെഷ്യൽ സർവീസുകളായി കേരളത്തിൽ ജൂലായ് 25 മുതൽ ഓടിത്തുടങ്ങും. എക്സ്പ്രസ് നിരക്കാണ് ഈടാക്കുക. കുറഞ്ഞത് 30 രൂപ. ഇവയിൽ സീസൺ ടിക്കറ്റ് അനുവദിക്കും, കോവിഡിനുമുമ്പത്തെ നിരക്ക് നൽകിയാൽമതി.

ജൂലായ് 31-നകം എല്ലാം പുനരാരംഭിക്കും

ചെന്നൈ: ദക്ഷിണ റെയിൽവേയിലെ ഇനി ഓടാനുള്ള 104 തീവണ്ടികളും ജൂലായ് 31-നകം സർവീസ് പുനരാരംഭിക്കും. സർവീസ് പുനരാരംഭിക്കാനുള്ളവയിൽ കൂടുതലും പാസഞ്ചറുകളും പകൽ തീവണ്ടികളുമാണ്. തിരുവനന്തപുരം ഡിവിഷനിലാണ് ഏറ്റവുംകൂടുതൽ പാസഞ്ചർ ആരംഭിക്കാനുള്ളത്.

പാലക്കാട് ഡിവിഷനിലും ഏതാനും പാസഞ്ചർ തീവണ്ടിസർവീസുകൾ പുനരാരംഭിക്കാനുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ഓടാനുള്ള ദീർഘദൂരതീവണ്ടികളും സർവീസ് തുടങ്ങും.

സർവീസുകൾ പുനരാരംഭിക്കുന്നതോടൊപ്പം തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന റൂട്ടിൽ പ്രത്യേകനിരക്കിലുള്ള തീവണ്ടികൾ ഓടിക്കാനും തീരുമാനമുണ്ട്.

എല്ലാ പ്രതിദിനവണ്ടികളിലും സാധാരണ ടിക്കറ്റുമായി കയറാം

കണ്ണൂർ: നേത്രാവതി, മംഗള, കേരള, ധൻബാദ് വണ്ടികളിൽകൂടി ജൂൺ 30 മുതൽ സാധാരണ ടിക്കറ്റെടുത്ത് ജനറൽ കോച്ചിൽ യാത്രചെയ്യാം. ഇതോടെ മുഴുവൻ പ്രതിദിനതീവണ്ടികളിലും ഈ സൗകര്യമായി. മംഗളൂരുവിൽനിന്നുള്ള മുംബൈ മത്സ്യഗന്ധ എക്സ്പ്രസിലും സിറ്റിങ് റിസർവേഷൻ ഒഴിവാകും. വെരാവൽ, ഗാന്ധിധാം, പുണെ എക്സ്പ്രസ്, ഓഖ എക്സ്പ്രസ്, കൊച്ചുവേളി-ബിക്കാനീർ, കൊച്ചുവേളി-പോർബന്തർ വീക്ക്‌ലി എക്സ്പ്രസുകൾ അടക്കമുള്ള 86 വണ്ടികളിൽ ജൂലായ് ആറുമുതൽ ജനറൽ ടിക്കറ്റ് പുനഃസ്ഥാപിക്കും.

എന്നാൽ, റിസർവേഷൻ അല്ലാതെ പകൽ സ്ലീപ്പർടിക്കറ്റുകൾ നൽകുന്നതും ഡിറിസർവ്ഡ് കോച്ചുകളും പുനഃസ്ഥാപിച്ചിട്ടില്ല.

* ഷൊർണൂർ-തൃശ്ശൂർ (06497) സ്പെഷ്യൽ ജൂലായ് 25 മുതൽ 12-ന് പുറപ്പെട്ട് ഒന്നിന് എത്തും.

*തൃശ്ശൂർ-കോഴിക്കോട് (06495) 25 മുതൽ വൈകീട്ട് 5.35-ന് പുറപ്പെട്ട് രാത്രി ഒമ്പതിന് എത്തും.

* കോഴിക്കോട്-ഷൊർണൂർ (06454) 27 മുതൽ രാവിലെ 5.20-ന് പുറപ്പെട്ട് 7.30-ന് എത്തും. വൈകീട്ട് 5.45-ന് തിരികെ പുറപ്പെട്ട് 7.55-ന് കോഴിക്കോട്ട് എത്തും.

* കോഴിക്കോട്-ഷൊർണൂർ (06496) 27 മുതൽ 7.30-ന് പുറപ്പെട്ട് 9.45-ന് എത്തും.

* എറണാകുളം-കൊല്ലം സ്പെഷ്യൽ (തിങ്കളാഴ്ച ഒഴികെ-06769) 27 മുതൽ 12.45-ന് പുറപ്പെട്ട് 4.50-ന് എത്തും.

*എറണാകുളം-കൊല്ലം-എറണാകുളം മെമു എക്സ്പ്രസ് സ്പെഷ്യൽ (ബുധനാഴ്ച ഒഴികെ) 28 മുതൽ ഓടിത്തുടങ്ങും. എറണാകുളത്തുനിന്ന്‌ രാവിലെ ആറിന് പുറപ്പെട്ട് 10-ന് കൊല്ലത്ത് എത്തും. കൊല്ലം-എറണാകുളം (06778) 11-ന് പറപ്പെട്ട് 2.50-ന് എത്തും.

* കൊല്ലം-എറണാകുളം മെമു (06442) 27 മുതൽ (ചൊവ്വാഴ്ച ഒഴികെ) രാത്രി 9.15-ന് പുറപ്പെട്ട് 12.30-ന് എത്തും.

* കൊല്ലം-കന്യാകുമാരി മെമു (06772) 31 മുതൽ (വെള്ളിയാഴ്ച ഒഴികെ) 11.35-ന് പുറപ്പെട്ട് 3.30-ന് എത്തും. കന്യാകുമാരി-കൊല്ലം (06773) 4.05-ന് പുറപ്പെട്ട്് രാത്രി 9.25-ന് എത്തും.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!