Breaking News
ആളുകളെത്തുന്നത് കുറഞ്ഞു; പ്രതാപം നശിച്ച് കൂട്ടുപുഴ ടൗൺ
ഇരിട്ടി : പഴയ പാലത്തിന് പകരം പുതിയത് യാഥാർഥ്യമായപ്പോൾ യാത്രാദുരിതത്തിന് അറുതിയായെങ്കിലും കൂട്ടുപുഴ ടൗൺ ആളൊഴിഞ്ഞ് വിജനമായി. പുതിയ പാലം ടൗണിൽനിന്ന് നൂറു മീറ്ററോളം മാറി യാഥാർഥ്യമായതോടെ കൂട്ടുപുഴയിലേക്കുള്ള ആളനക്കം കുറഞ്ഞു. ഇതോടെ മലയോരത്തെ പ്രധാന ടൗണുകളിൽ ഒന്നായ കൂട്ടുപുഴ ടൗണിന്റെ പ്രതാപം ക്ഷയിച്ചു. കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ 1928-ൽ ബ്രിട്ടീഷുകാർ ഇരുസംസ്ഥാനങ്ങളുടെയും അതിർത്തികൾ ചേർത്ത് നിർമിച്ച തൂണില്ലാത്ത പാലം വെറും ഒരു യാത്രോപാധി മാത്രമായിരുന്നില്ല. രണ്ട് സംസ്കാരങ്ങളെ ഇഴചേർക്കുന്ന കണ്ണികൂടിയായിരുന്നു.
മാക്കൂട്ടം, വീരാജ് പേട്ട ഭാഗങ്ങളിൽ നിന്നുള്ളവർ കൂട്ടുപുഴയിലേക്കും കൂട്ടുപുഴയിൽ നിന്നുള്ളവർ മാക്കൂട്ടത്തേക്കും വ്യാപാര-വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലെ മാക്കൂട്ടംമേഖലയിൽ വിദേശ മദ്യഷോപ്പുകൾക്ക് നിരോധനം വന്നതോടെ മാക്കൂട്ടത്തിന്റെ പ്രതാപം നശിച്ചത് കൂട്ടുപുഴയെയും ബാധിച്ചിരുന്നു. പഴയ പാലം വഴിയുള്ള ഗതാഗതം കൂടി നിലച്ചതോടെ കൂട്ടുപുഴ ടൗൺ നാൾക്കുന്നാൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.
വ്യാപാരസ്ഥാപനങ്ങൾ മിക്കതും പൂട്ടി, അവശേഷിക്കുന്നവ നിലനില്പിനായുള്ള പോരാട്ടത്തിലാണ്. ഇരിട്ടിയിൽനിന്നും പേരട്ടയിലേക്കുള്ള യാത്രയ്ക്കിടയിൽ അപൂർവമായി മാത്രം യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഇടമായി കൂട്ടുപുഴ മാറി.
ഓട്ടോറിക്ഷകളുടെ എണ്ണം വിരലിലെണ്ണാവുന്ന നിലയിലേക്ക് ചുരുങ്ങി. പുതിയ പാലം കവലയിൽ കാര്യമായ വ്യാപാരസ്ഥാപനങ്ങളും മറ്റും ഉയരുന്നതിനുള്ള സ്ഥലപരിമിതിയും കൂടി ആയതോടെ നഗരത്തിന്റെ പ്രാധാന്യം നാൾക്കുന്നാൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പഴയകാലത്തെ കെട്ടിടങ്ങൾ ഉൾപ്പെടെ ജീർണിച്ച നിലയിലും ചിലത് പൊളിഞ്ഞുവീഴുകയും ചെയ്തു. ആളുകൾ മൂന്നിലൊന്നായി കുറഞ്ഞതോടെ പുതിയ കെട്ടിടങ്ങളോ സ്ഥാപനങ്ങളോ നിർമിക്കാൻ ആർക്കും താത്‌പര്യമില്ലാതായി.
പ്രതാപകാലം ഇനി ഓർമകളിൽ
കൂട്ടപുഴയ്ക്ക് നല്ലൊരു പ്രതാപകാലം ഉണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ദിനംപ്രതി നൂറുകണക്കിനാളുകൾ വന്ന് പോയിക്കൊണ്ടിരുന്ന കാലം. കേരളത്തിൽ ചാരായ നിരോധനം നിലവിൽ വന്നത് കൂട്ടുപുഴയുടെ തലവര മാറ്റി വരച്ചു. കർണാടകത്തിൽനിന്ന് പായ്കറ്റ് ചാരയം യഥോഷ്ടം കൂട്ടുപുഴ വഴി എത്തിക്കൊണ്ടിരുന്നതോടെ ചാരമയ മോഹികളുടെ ഇടത്താവളമായി കൂട്ടുപുഴ മാറി.
പായ്ക്കറ്റ് ചാരായം കഴിക്കുന്നതിനും കടത്തി വില്പന നടത്തുന്നതിനുമായി രാപകൽ വ്യത്യാസമില്ലാതെ നിരവധി പേരാണ് കൂട്ടുപുഴയിൽ എത്തിക്കൊണ്ടിരുന്നത്. കേരളത്തിൽനിന്നും മാക്കൂട്ടം വഴി കർണാടകയിലേക്ക് റബ്ബറും കശുവണ്ടിയും കടത്തിക്കൊണ്ടുപോയിരുന്ന കാലത്തും കൂട്ടുപുഴ എന്നും ഉണർന്നു തന്നെയായിരുന്നു.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്