Connect with us

Breaking News

അന്ന് മധു, ഇന്ന് ചന്ദ്രൻ; വയറുവേദനിക്കുന്നുവെന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല, തല്ലിക്കൊന്നു

Published

on

Share our post

ചിറയിന്‍കീഴ്: എവിടെ നിന്നാടാ പാത്രം മോഷ്ടിച്ചതെന്ന ചോദ്യത്തിനു മുന്നില്‍ നിസ്സഹായതയോടെ ”വയറു വേദനിക്കുന്നു” എന്നു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാരുടെ മര്‍ദനമേറ്റ ചന്ദ്രന്റെ (തുളസി) ദയനീയ മുഖം, മൊബൈലില്‍ പകര്‍ത്തുന്നവര്‍ വീണുകിട്ടിയ അവസരം മുതലാക്കുകയായിരുന്നു. മേയ് 28-ന് പെരുങ്ങുഴി ശവപാര്‍പതി ക്ഷേത്രത്തിനു സമീപം രാത്രി 12 മണിയോടെയാണ് തുളസിയെ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് തുണികൊണ്ട് കെട്ടിയിട്ടശേഷമായിരുന്നു വിചാരണ. ചന്ദ്രനെ കെട്ടിയിട്ട് മോഷണത്തെക്കുറിച്ച് ചോദിക്കുന്ന ദൃശ്യം ആരോ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

ദൃശ്യങ്ങളില്‍ ചന്ദ്രന്‍ അവശനായിരുന്നു. എവിടെനിന്നാണ് പാത്രം മോഷ്ടിച്ചതെന്ന് ഒരാള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നതിന് മുമ്പ് ചന്ദ്രന് മര്‍ദനമേറ്റിരുന്നുവെന്നുവേണം ഇതില്‍നിന്ന് അനുമാനിക്കാന്‍. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തുന്നത്. പോലീസ് എത്തുമ്പോഴും ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു. ആരെങ്കിലും മര്‍ദിച്ചിരുന്നോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ചന്ദ്രന്‍ മറുപടി പറഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

മനുഷ്യത്വം നശിച്ച ഒരുകൂട്ടമാളുകളുടെ ക്രൂരമര്‍ദനമാണ് ചന്ദ്രന്റെ ദാരുണാന്ത്യത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ ചന്ദ്രന്‍ (55) മരിച്ചത്. മരണത്തിന് പിന്നിലുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രന്റെ സഹോദരന്‍ ശാന്തി ആറ്റിങ്ങല്‍ പോലീസില്‍ പരാതിയും നല്‍കി. ചന്ദ്രനെ പെരുങ്ങുഴിയില്‍ വെച്ച് നാട്ടുകാര്‍ മര്‍ദിച്ചതാണ് ശാരീരികാസ്വസ്ഥതയ്ക്കും പിന്നീട് മരണത്തിനും കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കഴിഞ്ഞ മാസം 28-നാണ് പെരുങ്ങുഴിയില്‍ വെച്ച് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിടുകയും ചിറയിന്‍കീഴ് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്. പിറ്റേദിവസമാണ് സഹോദരനായ ശാന്തിയെ പോലീസ് വിവരമറിയിക്കുന്നത്. ശാന്തി ബന്ധുവുമായി സ്റ്റേഷനിലെത്തുകയും ചന്ദ്രനെ ജാമ്യത്തിലെടുക്കുകയും ചെയ്തു. ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ചന്ദ്രൻ മേയ് 30-ന് വലിയകുന്ന് ആസ്പത്രിയിലും 31-ന് വേങ്ങോട് കുടുംബാരോഗ്യകേന്ദ്രത്തിലും ചികിത്സ തേടി.

വേങ്ങോട് ആശുപത്രിയില്‍ നിന്ന് തുടര്‍ന്നുള്ള പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ജൂണ്‍ 9ന് രാത്രിയാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സ തേടിയത്. 10ന് രാത്രിയോടെ മരിച്ചു. മെഡിക്കല്‍ കോളേജിലെ മൃതദേഹ പരിശോധനകള്‍ ക്ക് ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!