Connect with us

Breaking News

തേങ്ങയുടെ ഉത്‌പാദനം കൂടിയിട്ടും വില കുറഞ്ഞതിനാൽ കർഷകർക്ക് ഗുണമില്ല

Published

on

Share our post

കണ്ണൂർ : കാർഷിക വിളകളിൽ കർഷകരെ കണ്ണീര് കുടിപ്പിച്ച് തേങ്ങ. ഒന്നര മാസമായി വിലയിൽ ഒരു മാറ്റവുമില്ലാതെയാണ് വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 24 രൂപ മുതൽ 25 രൂപ വരെയാണ് ആഴ്ചകളായി ലഭിക്കുന്ന വില.

മികച്ച ഉത്‌പാദനം ലഭിച്ച വർഷമായിട്ടും വില താഴ്ന്നുകിടക്കുന്നതിനാൽ കർഷകർക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. ദിവസേന ശരാശരി 30 ടണ്ണിനടുത്ത് പച്ചതേങ്ങ പ്രാദേശിക വ്യാപാരകേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. ഇതിൽ 80 ശതമാനവും തമിഴ്നാട്ടിലേക്ക് കയറ്റിപ്പോവുകയാണ്. പ്രാദേശിക ആവശ്യങ്ങൾക്ക് അവശേഷിക്കുന്ന തേങ്ങ മാത്രമാണ് വേണ്ടിവരുന്നത്. സർക്കാർ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണം മലയോരത്തെവിടെയുമില്ലാത്തത് കർഷകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.

തെങ്ങുകയറുന്നവർക്കും പൊതിക്കുന്നവർക്കുമുള്ള കൂലി വർധിപ്പിച്ചിരിക്കുകയാണ്. തെങ്ങൊന്നിന് 40 രൂപയാണ് പുതിയ കയറ്റക്കൂലി. പൊതിക്കുന്നതിന് 1.20 രൂപ വരെയായിട്ടുണ്ട്. ഇതര കാർഷിക ജോലികൾക്കും കൂലിവർധനവുണ്ട്. മറ്റ് ചെലവും കഴിഞ്ഞാൽ കർഷകന് ബാക്കിയൊന്നുമില്ലാത്ത സ്ഥിതിയാണെന്നാണ് പരാതി. അതേസമയം, വെളിച്ചെണ്ണ വില കിലോഗ്രാമിന് 145 രൂപയാണ്.

ഏതാനും വർഷം മുൻപുവരെ സക്രിയമായിരുന്ന കൊപ്ര അട്ടികൾ ഇല്ലാതായത് തേങ്ങ സംസ്കരണ മേഖലയ്ക്ക് തിരിച്ചടിയായി. ഒട്ടേറെപ്പേർക്ക് തൊഴിൽ നൽകിയിരുന്ന മേഖലയായിരുന്നു ഇത്. വൻകിട മില്ലുകളുടെ നിയന്ത്രണങ്ങൾക്ക് വിട്ടുകൊടുക്കാതെ വില നിയന്ത്രിക്കുന്നതിൽ നാടൻ തേങ്ങയട്ടികൾ സഹായകമായിരുന്നു. മഴക്കാലത്തുൾപ്പെടെ മലയോരത്തെ തേങ്ങ സംസ്കരിക്കുന്നതിന് ഇതുമൂലം കഴിഞ്ഞു. തൊഴിലാളിക്ഷാമവും ഉത്‌പാദനത്തകർച്ചയും അട്ടികൾ ഇല്ലാതാവാൻ കാരണമായിട്ടുണ്ട്. വേനൽക്കാലത്തുള്ള കൊപ്രയാക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കാലാവസ്ഥ അനിശ്ചിതത്വത്തിലായതിനാൽ ഇതിനും തടസ്സങ്ങൾ നിരവധിയാണ്.

പ്രതിസന്ധികൾ ഏറെയാണെങ്കിലും മലയോരകർഷകർക്ക് തെങ്ങുകൃഷിയോടാണ് ഇപ്പോഴും പ്രിയം. റബ്ബറിനെക്കാൾ പുതുതായി ചെയ്യുന്നത് തെങ്ങുകൃഷിയാണ്. നഴ്സറികളിൽ കൂടുതലായി വിറ്റഴിയുന്നതും തെങ്ങ്‌ തന്നെ .അത്യുത്പാദന ശേഷിയുള്ള കുള്ളൻ ഇനത്തിലുള്ള തെങ്ങാണ് ആവശ്യക്കാർ കൊണ്ടുപോകുന്നത്.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!