Connect with us

Breaking News

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഇത്തവണയും ഗ്രേസ് മാർക്കില്ല

Published

on

Share our post

തിരുവനന്തപുരം: കോവിഡ് കാരണം കലാ-കായിക മത്സരങ്ങൾ നടക്കാത്ത സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഇത്തവണയും ഗ്രേസ് മാർക്കുണ്ടാകില്ല. എസ്.എസ്.എൽ.സി പരീക്ഷ ഫലം ജൂൺ 15നും പ്ലസ് ടു ഫലം 20നും പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

ഗ്രേസ് മാർക്ക് നൽകുന്നത് സംബന്ധിച്ച് പരീക്ഷ സെക്രട്ടറിമാർ നേരത്തേ തന്നെ സർക്കാറിൽനിന്ന് വ്യക്തത തേടിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് പ്രത്യേക നിർദേശങ്ങളൊന്നും വരാത്ത സാഹചര്യത്തിൽ ഗ്രേസ് മാർക്കില്ലാതെയാണ് പരീക്ഷാഭവനും ഹയർ സെക്കൻഡറി പരീക്ഷ വിഭാഗവും പരീക്ഷ ഫലം തയാറാക്കുന്നത്. കഴിഞ്ഞവർഷവും ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല.

ഗ്രേസ് മാർക്ക് നൽകണമെങ്കിൽ സ്കൂൾ തലത്തിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ഡി.ഡി.ഇ, ഡി.ജി.ഇ തലത്തിൽ പരിശോധന നടത്തുകയും ചെയ്തശേഷമാണ് പരീക്ഷഭവനിലേക്ക് കൈമാറേണ്ടത്. എൻ.സി.സി സർട്ടിഫിക്കറ്റുകൾ എൻ.സി.സി തലത്തിൽ പരിശോധിക്കുകയും വേണം. ഏറ്റവും ചുരുങ്ങിയത് 20 ദിവസമെങ്കിലും എടുത്ത് മാത്രമേ വിവരശേഖരണവും പരിശോധനയും നടത്താനാകൂ.

പരീക്ഷ ഫല പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രോത്സവം തുടങ്ങിയ പ്രധാന പരിപാടികൾ നടന്നിട്ടില്ലെങ്കിലും എൻ.എസ്.എസ്, എൻ.സി.സി പ്രവർത്തനങ്ങൾ കഴിഞ്ഞ അധ്യയന വർഷമുണ്ടായിരുന്നു. ഇതിൽ അർഹരായ കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കാത്ത സാഹചര്യമാണ്. കഴിഞ്ഞ വർഷം വരെ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ചേർത്തുനൽകുന്ന രീതിയായിരുന്നു. ഭാവിയിൽ ഇവ വെവ്വേറെ നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു.

 

2020ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 1,13,638 പേർക്കും പ്ലസ് ടു പരീക്ഷയിൽ 87,257 പേർക്കും ഗ്രേസ് മാർക്ക് ലഭിച്ചിരുന്നു. കഴിഞ്ഞവർഷം ഗ്രേസ് മാർക്ക് നൽകിയില്ലെങ്കിലും അർഹതപ്പെട്ടവർക്ക് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയന്‍റ് നൽകിയിരുന്നു. ഈ രീതി ഇത്തവണയും തുടർന്നേക്കും.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!