Connect with us

Breaking News

ടൂറിസ്റ്റ് വാഹനങ്ങൾ ‘ഡാൻസിങ് ഫ്ലോർ’ ആക്കരുത്: ഹൈക്കോടതി

Published

on

Share our post

കൊച്ചി : ഉച്ചത്തിലുള്ള സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവുമായി ടൂറിസ്റ്റ് ബസ്സുകൾ, ട്രാവലറുകൾ അടക്കമുള്ള വാഹനങ്ങളുടെ അകം ‘ഡാൻസിങ് ഫ്ലോർ’ ആക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഡ്രൈവറുടെയും റോഡിലുള്ളവരുടെയും ശ്രദ്ധതിരിക്കുന്ന രീതിയിൽ, നിരന്തരം മിന്നിക്കൊണ്ടിരിക്കുന്ന റൊട്ടേറ്റിങ് എൽ.ഇ.ഡി ലൈറ്റുകൾ അടക്കുമുള്ളവ സ്ഥാപിക്കുന്നതിനെതിരെ നടപടിയെടുക്കാനാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെ‍‍‍‍‍‍‍‍‍‍ട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 

ട്രാൻസ്പോർട്ട് കമ്മിഷണറും ഡി.ജി.പി.യും നടപടിയെടുക്കണം. ഇതുസംബന്ധിച്ച് ജനുവരി 10ലെ കോടതി നിർദേശങ്ങൾ കർശനമായി നടപ്പാക്കണം. ലൈറ്റ്, ഹോൺ തുടങ്ങിയവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ 3 മാസത്തേക്ക് അയോഗ്യരാക്കണം. കുറ്റം ആവർത്തിച്ചാൽ തടവുശിക്ഷയടക്കം നടപടി സ്വീകരിക്കണം.

അപകടങ്ങൾ സംബന്ധിച്ച റിപ്പോർട്ടിനൊപ്പം വാഹനങ്ങളുടെ അകവുംപുറവും കാണുന്ന ഫൊട്ടോഗ്രാഫുകളും വിഡിയോ ക്ലിപ്പുകളും ഉൾപ്പെടുത്തണം. ശബരിമല തീർഥാടകരുടെ യാത്രാസുരക്ഷയ്ക്കായി സേഫ് സോൺ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് പരിഗണിക്കുമ്പോഴായിരുന്നു ഉത്തരവ്. ഇതുസംബന്ധിച്ച ഹർജി 28ന് വീണ്ടും പരിഗണിക്കും. 

വാട്സാപ് നമ്പർ പ്രസിദ്ധപ്പെടുത്തണം

ശബ്ദനിയന്ത്രണം, ലൈറ്റിങ് തുടങ്ങിയവ സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങളെക്കുറിച്ച് പരാതിപ്പെടാൻ ജില്ലകളിലെ എൻഫോഴ്സ്മെന്റ് ഓഫിസർമാരുടെ വാട്സാപ് നമ്പർ പ്രസിദ്ധപ്പെടുത്തണം. ഓൺലൈൻ വിഡിയോ പ്ലാറ്റ്ഫോമുകളിൽനിന്ന് വാഹനങ്ങളുടെ നിയമലംഘനം സംബന്ധിച്ച് തെളിവു ശേഖരിക്കണമെന്നും കോടതി നിർദേശിച്ചു.  

മറ്റു നിർദേശങ്ങൾ 

ലൈറ്റ്, ബൂസ്റ്റർ ആംപ്ലിഫയർ, ഈക്വലൈസർ, ഡിജെ മിക്സർ തുടങ്ങിയവയ്ക്കൊപ്പം വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ പ്രതിഫലനമുണ്ടാക്കുന്ന, ഡ്രൈവർ കാബിനുകളിലെ കൺട്രോൾ പാനലുകളിലെ പ്രകാശ അലങ്കാരങ്ങളും അപകടമുണ്ടാക്കും. ഇത്തരം വാഹനങ്ങൾക്ക് അനുമതി നൽകരുത്. ബഹുവർണ എൽഇഡി, ലേസർ, നിയോൺ ലൈറ്റുകൾ തടയാൻ നടപടിയെടുക്കണം. നിയമപ്രകാരമല്ലാതെ ഇവ സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണം. കേൾവിക്ക് ഹാനികരമായ ഹൈപവർ ഓഡിയോ സിസ്റ്റവും അനുവദിക്കരുത്. 


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!