Connect with us

Breaking News

ഗ്രൂപ്പില്‍ സെല്‍ഫിയുണ്ടോ? ടീച്ചര്‍ ഹാജര്‍; അങ്കണവാടികളില്‍ ജോലിക്കെത്താത്തവരെ പിടികൂടാനുള്ള സൂത്രം

Published

on

Share our post

കോട്ടയ്ക്കല്‍: സമയത്തിന് ജോലിക്കെത്താത്തവരെ പിടികൂടാനുള്ള സംവിധാനമാണ് ‘പഞ്ചിങ്’. എന്നാല്‍ പഞ്ചിങ് മെഷീനോ മറ്റുസംവിധാനങ്ങളോ ഇല്ലാത്ത അങ്കണവാടികളില്‍ ഇതെങ്ങനെ നടക്കും? മലപ്പുറം റൂറല്‍ ഐ.സി.ഡി.എസ്. അതിനൊരു സൂത്രം കണ്ടുപിടിച്ചു; സെല്‍ഫി ഹാജര്‍. ഇതനുസരിച്ച് രാവിലെ അങ്കണവാടിയിലെത്തുന്ന വര്‍ക്കറും (അധ്യാപിക), ഹെല്‍പ്പറും വന്നയുടന്‍ അങ്കണവാടിയുടെ അന്തരീക്ഷം കാണുന്നതരത്തില്‍ സെല്‍ഫിയെടുത്ത് സൂപ്പര്‍വൈസറുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഇടണം. രാവിലെ 9.30 ആണ് അങ്കണവാടി തുടങ്ങേണ്ട സമയം. അരമണിക്കൂറെങ്കിലും മുന്‍പെത്തിയാലേ ഈ സമയത്ത് തുടങ്ങാനാകൂ. ഉച്ചതിരിഞ്ഞ് 3.30 വരെയാണ് പ്രവര്‍ത്തനസമയം. അതുകഴിഞ്ഞ് ഒരു മണിക്കൂര്‍കൊണ്ട് അഞ്ചുവീടുകള്‍ സന്ദര്‍ശിക്കുകയും വേണം.

കോവിഡ് ഭീതി കഴിഞ്ഞ് അങ്കണവാടികള്‍ തുറന്നപ്പോള്‍ നടപ്പാക്കിയ സെല്‍ഫി ഹാജര്‍ കുറഞ്ഞ സമയംകൊണ്ട് നല്ല മാറ്റമുണ്ടാക്കിയെന്നാണ് ഐ.സി.ഡി.എസിന്റെ വിലയിരുത്തല്‍. അങ്കണവാടികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്നും ജീവനക്കാരെ ദ്രോഹിക്കാത്ത തരത്തിലാണിതെന്നും ശിശുവികസന പദ്ധതി ഓഫീസര്‍ കെ. സീതാലക്ഷ്മി പറഞ്ഞു.

ആശയം വന്നവഴി

കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറില്‍ (ഇ-അട) ആയിരുന്നു മുന്‍പ് അങ്കണവാടി ജീവനക്കാര്‍ ഹാജര്‍ രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ സമയംവെച്ച് ഹാജര്‍ രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഒരുവര്‍ഷം മുന്‍പ് ‘പോഷണ്‍ ട്രാക്കര്‍’ സോഫ്റ്റ്വെയറിലേക്ക് അങ്കണവാടികള്‍ മാറിയതോടെ ഹാജരിടല്‍ നിര്‍ബന്ധമല്ലാതായി. അതോടെ ചിലര്‍ കൃത്യസമയം പാലിക്കാതെ മുങ്ങുന്നതായി ആക്ഷേപമുയര്‍ന്നു. ഇത് ചില അങ്കണവാടികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും കുട്ടികള്‍ കുറയുന്നതായും കണ്ടെത്തി.

കോവിഡ് ഭീതി ഒഴിഞ്ഞശേഷം അങ്കണവാടികള്‍ തുറക്കുന്നതിനു മുന്നോടിയായി മലപ്പുറം റൂറല്‍ ഐ.സി.ഡി.എസ്. ഒരു പരിശീലനം സംഘടിപ്പിച്ചിരുന്നു. ഒരേ പ്രോജക്ടില്‍വരുന്ന 134 അങ്കണവാടികളിലെ 268 ജീവനക്കാര്‍ക്കായിരുന്നു പരിശീലനം. ഈ പരിപാടിയില്‍ ഹാജര്‍ പ്രശ്നം ചര്‍ച്ചയായി. കൃത്യസമയത്ത് ഹാജര്‍ ഉറപ്പാക്കാന്‍ എന്തുചെയ്യാമെന്ന ആലോചനയുണ്ടായി. അന്നാണ് സെല്‍ഫി ആശയം ഉണ്ടാകുന്നതെന്ന് കോട്ടയ്ക്കല്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ടി.വി. മുംതാസ് പറഞ്ഞു.

Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!